Monday, March 19, 2012

ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ - ഓര്‍ഹാന്‍ വെലി കനിക്

കണ്ണടച്ച്, ധ്യാനചിത്തനായി, ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു.
ആദ്യമൊരിളം കാറ്റും
മരച്ചില്ലകളില്‍ മെല്ലെയിളകുമിലകളും.
അകലെയകലെ,
വെള്ളം പേറുന്ന വണ്ടികളുടെ നിര്‍ത്താത്ത മണിയൊച്ച
കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്.


കണ്ണടച്ച് ഗാഢമായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധിക്കുകയാണ്
പൊടുന്നനെ കിളികള്‍ പാറുന്നു
ചിലച്ച് ഉയരത്തിലാകാശത്തില്‍ കിളിക്കൂട്ടങ്ങള്‍,
വലകള്‍ കരയടുപ്പിച്ചു തുറക്കുന്നനേരത്ത്,
വെള്ളത്തില്‍ ഒരു പെണ്ണിന്റെപാദം ഇളകിത്തുടങ്ങുമ്പോള്‍.
ധ്യാനബദ്ധനായ്, കണ്ണടച്ച് ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധവയ്ക്കുകയാണ്

കണ്ണടച്ച്ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു
നിഴല്‍മായാത്ത ഗ്രാന്‍ഡ് ബസാര്‍
പ്രവുകള്‍ നിറഞ്ഞ മുസ്തഫാപാഷായും
തുറമുഖത്തെ കൂടമടിയൊച്ചകളും
അകലെനിന്നും വിയര്‍പ്പുമണം പേറിവരുന്ന വേനല്‍ക്കാറ്റും.
ഞാന്‍ ശ്രദ്ധിക്കുകയാണ്.

ധ്യാനചിത്തനായി കണ്ണടച്ച്ഞാന്‍ ശ്രദ്ധിക്കുകയാണ്
കടന്നുപോയ കാലത്തിന്റെ മദോന്മത്തകേളികളിലേക്ക്.
അലറുന്നതെക്കുപടിഞ്ഞാറന്‍ കാറ്റ് 
പൊളിഞ്ഞ വള്ളപ്പുരയുള്ള ഒരുകടല്ക്കരമാളികയില്‍

പെട്ടുപോയിരിക്കുന്നു
കണ്ണടച്ച് ഈസ്താംബൂളിലേക്കു ശ്രദ്ധിച്ചിരിക്കെ
എന്റെ ചിന്തകളും കെണിയിലായിരിക്കുന്നു.

കണ്ണടച്ച്സൂക്ഷ്മമായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്
നടപ്പാതയിലൂടെ ഒരു സുന്ദരിനടന്നു പോകുന്നു
അശ്ലീലവചസ്സുകളുംചൂളം വിളികളും പൂച്ചക്കരച്ചിലുകളും
തട്ടിയുണര്‍ത്തിക്കൊണ്ട് .
അവളുടെ കൈയില്‍ നിന്നെന്തോ വീണുപോകുന്നു
അതൊരു റോസപ്പൂവാണെന്നു തോന്നുന്നു!
കണ്ണടച്ച് സൂക്ഷ്മചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്

കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധകൂര്‍പ്പിക്കുകയാണ്
നിന്റെ പാവാടയ്ക്കു ചുറ്റുമൊരു കിളി ചിറകടിച്ചു പറക്കുന്നുണ്ട്.
നിന്റെ നെറ്റിത്തടം തണുത്തതാണോ ചൂടുള്ളതാണോ എന്ന്
നിന്റെ ചുണ്ടുകള്‍ വരണ്ടാണോ നനഞ്ഞാണോ എന്ന്
എനിക്കറിയാം
പൈന്മച്ചില്ലകള്‍ക്കുമീതെ ഒരു രജതചന്ദ്രന്‍ ഉദിച്ചുയരുന്നുണ്ടോഎന്നും .
മിടിക്കുന്നോരെന്റെഹൃദയം ഇതെല്ലാം എന്നോട് പറയുന്നുണ്ട്.
എല്ലാം ഞാന്‍കരുതിയതു പോലെ തന്നെ
ഓര്‍ഹാന്‍ വെലി കനിക്
കണ്ണടച്ച്ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ .




No comments: