Friday, December 17, 2010

ധനുമാസം

ധനുമാസം ഉത്സവത്തിന്റേതാണ​‍്. തിരുവാതിരനിലാവിന്റെ ലഹരിയിൽ കൊടികയറി പത്തുദിവസം വിശാലമായ ഗ്രാമസങ്കേതത്തെയാകമാനം ഉത്സവലഹരിയിലാറടിച്ച് ഉത്സവം പടിയിറങ്ങുമ്പോളായിരുന്നു പണ്ടൊക്കെ ദുഃഖം. ഇപ്പോളിതാ, ഉത്സവം തുടങ്ങുന്നതിനു മുൻപുതന്നെ ഉത്സവത്തിന്റേതായ യാതൊരു ലക്ഷണവും കാണാത്തതാകുന്നു ദുഃഖം. ഒരുപക്ഷേ കാലാവസ്ഥയുടേതാവാം, ധനുമാസത്തിന്റെ കുളിർന്ന രാവുകളും മഞ്ഞും നിലാവും തെളിഞ്ഞപകലും ഇല്ലാത്തതിന്റേതാവാം, അല്ലെങ്കിൽ എന്റെ പ്രായത്തിന്റേതാവാം, എല്ലാം നിശ്ചലമായിരിക്കുന്നതുപോലെ തോന്നൽ. ഉത്സവത്തിനു മുന്നോടിയായി വഴികളും വഴിയോരങ്ങളും ഇക്കുറിയേതായാലും ഇതുവരെയും തെളിഞ്ഞിട്ടില്ല. ഇന്നലെയും പെരുമഴപെയ്ത് വഴികളെല്ലാം പുഴകളായി, ശിഷ്ടം ചെളിക്കുഴികളിൽ കരുതി നില്ക്കുന്നു. രാത്രികൾ തണുത്തതാണെങ്കിലും മഞ്ഞോ നിലാവോ ഇല്ല. ഉത്സവം എവിടെയാണൊളിച്ചത്. കെട്ട കാലാവസ്ഥയിൽ എന്തുത്സവം??
എങ്കിലും ഒരു നൊസ്റ്റാൾജിയാ!!!!

2 comments:

ഷിബു ഫിലിപ്പ് said...

അജിത്ത്, എല്ലായിടത്തും കാലാവസ്ഥ മാറുന്നു. ഈ പോക്ക് മനുഷ്യവര്‍ഗ്ഗത്തെ എവിടെ എത്തിക്കും?

Unknown said...

മനുഷ്യന്റെ ഭാവിയെപ്പറ്റി സങ്കടപ്പെടുന്നതു സ്വാഭാവികമാണെങ്കിലും,
പ്രകൃതിയ്ക്ക് അതിന്റേതായ വഴികളില്ലേ? പ്രപഞ്ച വിശാലതയിലെവിടെയോ വെറുമൊരു ചെറിയ ബിന്ദു മാത്രമായ ഭൂമിയെന്ന ഗ്രഹത്തില് ജന്മംകൊണ്ട വെറുമൊരു സാധാരണ ജീവിമാത്രമാണുമനുഷ്യന്‍ എന്നു ചിന്തിച്ചാല്‍ അതത്ര വലിയ കാര്യമാണോ? എത്രയോ ഗോളങ്ങള് പൊലിഞ്ഞിരിക്കുന്നു. ഭൂമിയില്‍ത്തന്നെ എത്രയോ ജീവിവംശങ്ങള്‍ നാമാവശഎഷമായിരിക്കുന്നു!