Saturday, February 05, 2011

കാട് കാട്

പ്രാക്തനകാലത്തിന്റെ സ്മൃതികളുണര്‍ത്തി ഞാലീലമ്മയുടെ മുന്പില്‍ ഒരു കാടുളവാകാന്‍ അരനിമിഷമേ വേണ്ടി വന്നുള്ളു. അടുത്ത ഒരു നിമിഷത്തിനുള്ളില്ത്തന്നെ അത് അപ്രത്യക്ഷമാവുകയുംചെയ്തു.

അടവി..........

പരംപരാഗത ചടങ്ങുകളോടെ നടന്നതില്പ്പങ്കാളിയായിട്ട് അന്ന പ്രഭാതം.

പ്രഭാതം!

Wednesday, February 02, 2011

വീണ്ടും പടയണി രാവുകള്‍

പച്ചത്തപ്പില്‍ താളം മുറുകിത്തുടങ്ങിയിട്ടില്ല. ഇന്നു മൂന്നാം ദിവസം. മകരരാവിന്റെ കുളിരില്‍ അരങ്ങേറുന്ന ഞാലിയില്‍പടയണി ഇത്തവണ പഴയചടങ്ങുകളില്‍ ഏറെയും തിരിയെക്കൊണ്ടുവരികയാണ്. ഇന്നു വെളിച്ചപ്പാടിന്റെ ഇറക്കമായിരുന്നു. വെളിച്ചപ്പാടിന്റെ ദൃഷ്ടാന്തം ചൊല്ലല്‍ ഇങ്ങനെ-

കല്ലില്‍പ്പെടുത്താല്‍ കാലില്‍ത്തെറിക്കും

പുല്ലില്‍പ്പെടുത്താല്‍ പതഞ്ഞുപതഞ്ഞ് വരും

മണലില്‍പ്പെടുത്താല്‍ പൊടിഞ്ഞുനില്ക്കും..............

സ്വയമൊരനുഷ്ഠാനമായിരിക്കെത്തന്നെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും സംഘടിതക്ഷേത്രങ്ങളെയുമൊക്കെ കളിയാക്കുന്ന അനേകം അംശങ്ങള്‍ പടയണിയില് കാണുന്നു.

പടയണിയുടെ ഉത്ഭവം/വളര്‍ച്ച കവിയൂരിലും കവിയൂര്‍ മഹാക്ഷേത്രത്തിന്റെ ദേശവഴികളിലും ആയിരുന്നു എന്നാണെന്റെ തോന്നല്‍. ഇതു വെറുമൊരു തോന്നലല്ല. പടയണിപ്പാട്ടുകളില്‍ പലയിടത്തും കവിയൂര് ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പറയുന്നു. കാലന്‍കോലത്തിന്റെ പാട്ടില്‍ തൃക്കവിയൂരപ്പനെ സ്തുതിക്കുന്നു( ഈ പാട്ട് ഓതറയില്‍ ചെങ്ങന്നൂരപ്പനെന്നു മാടിപ്പാടുന്നു.) ഒരു പക്ഷേ ഈ പാട്ടുകള്‍ രചിക്കപ്പെട്ടത് കവിയൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെവിടെയെങ്കിലുമായതുകൊണ്ടാവാം എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. പക്ഷേ പഴയ പടയനിക്കരകളിലധികവും കവിയൂര്‍ ക്ഷേത്രത്തിന്റെ ദേശവഴിയില്‍ പെട്ടവയായിരുന്നു എന്നതൊരു യാഥാര്‍ഥ്യം.

അതെന്തെങ്കിലുമാവട്ടെ.........