Thursday, May 26, 2016

GOD's Own CouNTRY

ഞെട്ടിപ്പോയ ഒരു സംഭവമുണ്ടായി ഇന്ന്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ റാണി തോട്ടന്മൺകാവു ദേവീക്ഷെത്രത്തിൽ എത്തിയത് അല്പം വൈകിയായിരുന്നു. കൂടെയുള്ളവരെ അമ്പലത്തിനു മുൻപിൽ ഇറക്കിയിട്ട് കാര് പാര്ക്കുചെയ്യാൻ ഒത്ത ഒരിടം തേടി മുൻപോട്ടു നീങ്ങി എത്തിച്ചേന്ന് പറ്റിയ സ്ഥലം കണ്ടെത്തി വണ്ടി തിരിയ്ക്കാനായിട്ടാണു തോട്ടമൺ എസ്ബിടി യുടെ മുൻപിൽ ചേര്ത്ത് നിരത്തിയത്. റിവേഴ്സ് ഗിയറിട്ട് വണ്ടി നിക്കാൻ തുടങ്ങിയപ്പോൾ വഴിയോരം ചേര്ന്ൻ വണ്ടിയുടെ അടുത്തേയ്ക്കു വരുന്ന മൂന്നു പേരെകണ്ട് ചവിട്ടി. അവർ അത്രയ്ക്കും അടുത്തായിരുന്നു. പത്തു നാല്പതുവയസ്സു പ്രായമുള്ള ഒരു പുരുഷനും അയാളുടെ ഭാര്യയായേക്കവുന്ന സ്ത്രീയും പത്തുവയസ്സടുപ്പിച്ചുവരുന്ന ഒരു ആൺ കുട്ടിയും. മുൻപിൽ കിടക്കുന്ന, തിരിയാൻ ഒരുങ്ങുന്ന വണ്ടിയെ ശ്രദ്ധിയ്ക്കാതെ അവർ ഉഗ്രമായി തർക്കിയ്ക്കുകയാണെന്നു കണ്ട് അവിടെ തിരിയ്ക്കുന്നത് സുരക്ഷിതമെല്ലെന്നു തോന്നി വണ്ടി വീണ്ടും മുൻപോട്ടെടുത്ത് പത്തുനൂറുവാര മുന്പിലുള്ള ഒരു പള്ളിയുടെ വഴിയിലേയ്ക്ക് ഞാൻ വണ്ടി നീക്കി, തിരിക്കാൻ തുടങ്ങി. തിരിയ്ക്കാൻ ഒരുങ്ങുമ്പോൾ അവർ വീണ്ടും പിന്നാക്കം നടക്കുന്നതു കണ്ടു. പുരുഷന്റെ തര്ക്കം വാക്കുകളില്ൽ നിന്ന് പെശികളേയ്ക്ക് മാറ്റുന്നതും ശ്രദ്ധിച്ചു. ആ നടുവഴിയിൽ കൃത്യം പട്ടാപ്പകൽ പതിനൊന്നര സമയത്ത് അയാള് ആ സ്ത്രീയുടെ മുറിയ്ക് ചുറ്റിപ്പിടിയ്ക്കുന്നതുകണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, മുഷി ചുരുട്ടി അയാള് ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞിടിച്ചു. അവർ വായു വേഗത്തിൽ കുട്ടിയേയും പിടിച്ചു വലിച്ച് ഓടി മറഞ്ഞു. അപരിചിതമായ ഒരു സാഹചര്യത്തിൽ അതിലിടപെടുന്നത് യുകതമല്ലാത്തതുകൊണ്ട് ഞാൻ സ്തംഭിച്ചു നിന്ന്. ബാങ്കിന്റെ വളപ്പിൽ നിന്ന് ഏതാനും സ്ത്രീകൾ ഇത് കാണുന്നുണ്ടായ്രുന്നു. രണ്ടു വൃദ്ധർ എതിര് ദിശയിൽ നിന്ന് നടന്നു വരുന്നുണ്ടായിരുന്നു. ഞാനടക്കം ആരും പ്രതികരിച്ചില്ല. പട്ടാപ്പകൽ, നടുറോഡിൽ, നഗരപാര്ഴ്വത്ത്തിൽ, ഭാര്യതെന്ന ആണെന്നു കരുതാവുന്ന ഒരു സ്ത്രീയെ കയ്യേറ്റം ചെയ്ത ചെര്രുപ്പക്കാരൻ സ്ത്രീയും കുട്ടിയും ഓടിമറഞ്ഞ ദിശയിലേയ്ക്ക് നീക്കി മുഷ്കൊട്ടും കുറയ്ക്കാതെ നോക്കി നിന്ന്. മെലിഞ്ഞു ദൃഢഗാത്രനായ ഇരുണ്ടനിറമുള്ള ഷർട്ട്‌ ധരിച്ച്ഹ നെറ്റിയ്ക്ക് കുംകുമക്കുറിയുള്ള( അത് എല്ലാവരും ഉദ്ദേശിയ്ക്കുന്ന ആ കുംകുമക്കുറിയാവാനുള്ള സാധ്യതയുമില്ല, ഏതോ ക്ഷേത്രപ്രസാദം) ഒരു ചെര്രുപ്പക്കാരൻ!
ഇതാണു സമകാലിക കേരളം!!!