Thursday, March 15, 2012

ഗ്രെദാ വെഗെനെര്‍ ചാലിച്ച വര്‍ണ്ണങ്ങള്‍



ഗ്രെദാവെഗെനെര്‍
ഐനാര്‍ വെഗെനെര്‍
ലിലിഎല്‍ബെ
ഡാനിഷ് ചിത്രകാരിയായിരുന്ന ഗ്രെദാ വെഗെനെറെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നതിന് കാരണമൊന്നേയുള്ളു: ഡേവി ഡ് എബര്‍ഷോഫിന്റെ ' ഡാനിഷ് ഗേള്‍ ' എന്ന നോവല്‍ . 2001-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത നോവല്‍ കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാര്‍ട്ട് വഴി കിട്ടിയത്. ഈ നോവല്‍ കുറെനാളായി ഞാന്‍ തിരയുകയായിരുന്നു. എ ന്റെ പുസ്തകത്തിലെപ്പോലെ ഒരു പെണ്‍മാറാട്ടം തന്നെയാണ് ഈ നോവലിന്റെയും വിഷയം എന്നതുതന്നെ കൗതുകമുണര്‍ത്തിയത്. എബര്‍ഷോഫിന്റെ കഥ പക്ഷേ, ഒരു യഥാര്‍ഥ സംഭവത്തെക്കുറിച്ചുള്ളതാണ്. ലോകത്താദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ലിലിഎല്‍ബെ ആണ് കഥയിലെ ഡാനിഷ് പെണ്‍കൊടി. ലിലിഎല്‍ബെ 'പൂര്‍വജന്'മത്തില്‍ ഐനാര്‍ വെഗെനെര്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഡാനിഷ് ചിത്രകാരന്മാരുടെ ഇടയില്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ഐനാര്‍ വെഗെനെര്‍ കാലിഫോര്‍ണിയസ്വദേശിയായ ഗ്രെദാ ഗോട്ടിലെബിനെ വിവാഹം കഴിച്ചതോടെ ചുരുളഴിഞ്ഞത് അപൂര്‍വമായ ഒരു ജീവിതകഥയ്ക്കാണ്. കോപെന്‍ഹാഗനിലെ റോയല്‍ ഡാനിഷ് അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്സില്‍ ചിത്രകലപഠിച്ചഗ്രെദയും  ചിത്രകാരിയായിരുന്നു. ഐനാര്‍ ലാന്‍ഡ്സ്കേപ്പുകള്‍ വരയ്ക്കുന്നതില്‍ ശ്രദ്ധയൂന്നിയപ്പോള്‍ ഗ്രെദാ പോര്‍ട്രെയിറ്റുകളാണ് അധികവും വരഞ്ഞത്. ഗ്രെദയുടെ ചിത്രങ്ങള്‍ക്ക് സ്ത്രീവേഷത്തില്‍ പോസുചെയ്താണ് ഐനാര്‍ പെണ്മാറാട്ടം ആരംഭിച്ചത്. സ്വതവേ സ്ത്രൈണത മുന്നിട്ടുനിന്ന ഒരുശരീരത്തിനുടമായിരുന്ന ഐനാര്‍ 1930-ല്‍ ശസ്ത്രക്രിയയിലൂ ടെസ്ത്രീത്വം വരിച്ചു. തുടര്‍ന്ന് മാതൃത്വം കൈവരിക്കാനായി നടന്ന അഞ്ചാമത്തെ തുടര്‍ ശസ്ത്രക്രിയയില്‍ ഒരുഗര്‍ഭപാത്രം ലിലിയുടെശരീരത്തില്‍ ശസ്ത്രക്രിയവഴി ഘടിപ്പിച്ചുവെങ്കിലും ശരിരം അതിനെ പരിത്യജിച്ചു. തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ 1936ല്‍ ലിലിയുടെജീവന്‍ അപഹരിച്ചു.

ഡേവിഡ് എബര്‍ഷോഫിന്റെ നോവല്‍ വിഷയത്തിന്റെ കൗതുകം ഒഴിച്ചുനിര്‍ത്തിയാല്‍ തികച്ചും സാധാരണമായ ഒ രുആഖ്യാനമായാണ് എനിക്കിതുവരെയും അനുഭവപ്പെട്ടത്( വായനപൂര്‍ത്തിയായിട്ടില്ല). ലിലിയുടെയും ഗ്രെദയുടെയും ഐനാറിന്റെയും ജിവിതത്തിന്റെ സങ്കീര്‍ണ്ണമായ വര്‍ണ്ണവിന്യാസങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആദ്ദേഹം പരാജയപ്പെട്ടിട്ടുമില്ല.വായനയുടെഇടവേളകളില്‍ ഇന്റെര്‍നെറ്റില്‍ ഗ്രെദയുടെയും ഐനാറിന്റെയും ചിത്രങ്ങള്‍ പരതിയപ്പോള്‍ ലഭിച്ചചി ലചിത്രങ്ങളാ ണ് ഇവിടെ. ഗ്രെദയുടെ ലിലിചിത്രങ്ങള്‍ എന്തുകൊണ്ടോ എനിക്കിഷ്ടപ്പെട്ടു. നോവലിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഗ്രദയു ടെ ചിത്രരചനയ്ക്കുള്ള അഭിനിവേശം ഐനാറിന്റെ ലിംഗ ഭ്രംശത്തിനു വഴിവച് ചു എന് ന തോന്നലാവാം ഒ രുകാരണം . ഒരുപക്ഷേഗ്രെദാ ചാലിച്ച വര്‍ണ്ണക്കൂട്ടുകള്‍ അവരു ടെജിവിതത്തെത്തന്നെ വിചിത്രമായ ഒരുമായാലോകത്തേക്ക് നയിക്കുകയായിരുന്നിരിക്കാം .അതുകൊണ്ട് ഇങ്ങനെയൊക്കെക്കുറിക്കുന്നു.
 ദിലീ പ് അഭിനയിക്കുന്ന ' മായാമോഹിനി' , ജയസൂര്യ അഭിനയിക്കുന്ന ' അര്‍ധനാരീശ്വരന്‍ ' എന് നീസിനിമകളും പ്രമോദ് രാമ ന്റെ ചിലകഥകളുമൊക്കെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ പെണ്‍മാറാട്ടങ്ങളു ടെ ലോകം ശ്രദ്ധനേടുകയാണെന്നതും ഒരുകാര്യമാണ്.

No comments: