Sunday, November 16, 2008

പൊരുതുവാൻ തരിക്കുന്ന മനസ്സുകൾ

ചിലരുടെ ചോര്യുടെ പ്രത്യേകതയാണ്‌. പൊരുതുവാനുള്ള ത്വര . അതവരെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അവർ പൊരുതിക്കൊണ്ടിരിക്കും.
പരാജയങ്ങളെ എഴുതിത്തള്ളി വീണ്ടും വീണ്ടും....
ശ്രീനന്ദു എന്ന ട്രാൻസ്ജെൻഡറിന്റെ കഥ ജെ. രാജശേഖരൻ എന്ന പത്രപ്രവർത്തകൻ പകർത്തിയെഴുതിയത്‌( ഇടം തേടി- ഒരു ട്രാൻസ്ജെൻഡർ അവളു/അവന്റെ കഥപറയുന്നു- ഡിസി ബുക്സ്‌ കോട്ടയം) വായിചപ്പോൾ ഞാനീ ചോരച്ചൂടിനെക്കുറിച്ചോർത്ത്‌ അത്ഭുതപ്പെട്ടുപോയി.
ചിലരങ്ങനെയാണ്‌. ഒരു വലിയ സമൂഹത്തിന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞ്‌ സഞ്ചരിക്കാൻ ഒരു ഭയവുമില്ല.
ഭയം എന്ന വികാരമാണ്‌ മനുഷ്യനെ അടിമുടി ഭരിക്കുന്നത്‌. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റുള്ളവർ എങ്ങനെ നോക്കിക്കാണും എന്ന ഭയം. അതിന്റെ മതിൽക്കെട്ടിൽ ഉഴറി സമൂഹത്തിന്റെ നിയമങ്ങൾക്കും അനുശാസനങ്ങൾക്കും വഴിപ്പെട്ട്‌ ജീവിക്കുന്നവരെnormal എന്ന വിഭാഗത്തിൽ സമൂഹം സ്വീകരിക്കുന്നു. പരസ്പരഭയം, സമൂഹഭയം, മനുഷ്യനെ അവന്റെ/ അവളുടെ സ്വാഭവിക ചോദനകളിൽ നിന്ന് ഒളിച്ചോടാനും അവയെ പലപ്പോഴും തള്ളിപ്പറയാനും പ്രേരിപ്പിക്കുന്നു. അവന്റെ/അവളുടെ തന്നെ ഉള്ളിലുള്ള സ്വകാര്യ ലോകത്തെ ബോധപൂർവ്വം മറക്കാനും അത്‌ സത്യമല്ല എന്ന് സ്വയം വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. അത്തരം ഭയങ്ങളുടെ വിലക്കിൽ നിൽക്കുന്ന നാമൊക്കെയും ആ കടമ്പകൾ ചവിട്ടിത്തള്ളുന്നവരുടെ കഥകൾ വായിച്ച്‌ അനുതപിക്കുകയും രഹസ്യമായി സന്തോഷിക്കുകയും ചെയ്യുന്നു.
എന്തിനാണ്‌ മനുഷ്യൻ അവനെത്തന്നെ ഇത്തരമ്മൊരു ഭയത്തിന്റെ മുള്ളുവേലികകത്തേക്ക്‌ സ്വയം അടിച്ചു കയറ്റുന്നത്‌?
ഉത്തരം വളരെ ലളിതമായി നാം തന്നെ നൽകും- സമൂഹം; അതിന്റെ നിലനിൽപ്പ്‌.
എന്തിനാണ്‌ സമൂഹത്തിന്റെ അത്രശ്വാസം പിടിച്ച നിലനിൽപ്പിനായി പരിതപിക്കുന്നതെന്നതിന്‌ നമുക്കാർക്കും ഉത്തരമില്ലെന്നു മാത്രം. ആ ചോദ്യം നാം മറന്നെന്നു നടിക്കുന്നു.
എബ്രഹാം മാത്യു ഭാഷാ പോഷിണിയിലെഴുതിയ പുതിയ ലേഖനവും കൂട്ടി വായിക്കാവുന്നതാണ്‌. അത്‌ മലയാളിയെക്കുറിച്ചാണ്‌. ഏതോ ധാരണകളുടെയും മുൻവിധികളുടെയും വേലിക്കെട്ടിനുള്ളിൽ ജീവിക്കാൻ പഠിച്ചുപോയ മലയാള മനസ്സിന്റെ പ്രത്യേകതകളെക്കുറിച്ചാണ്‌ എബ്രഹാം മാത്യു പറയുന്നത്‌.
ഇത്‌ മലയളിയുടെ മാത്രം പ്രശ്നമാണൊ എന്നെനിക്കറിയില്ല. പക്ഷേ മലയാളിക്ക്‌ അത്തരമൊരു മനോഭാവമുണ്ടെന്നതു സത്യം. സ്വന്തം വിദ്യാഭ്യാസത്തെയു സാംസ്കാരിക ഭോധത്തെയും കുറിച്ച്‌ അഭിമാനിക്കുന്ന മലയാളി, സ്വയം തീർത്ത കപടലോകത്തിന്റെയും സദാചാരബോധത്തിന്റെയും വിലക്കുകൾക്കുള്ളിൽ നീറുകയാണ്‌. ഒരു സമൂഹമെന്ന നിലയിൽ മലയാളിയെ ഈ മനോഭാവം ജീർണ്ണതയുടെ കുഴിയിലേക്കു തള്ളുകയാണ്‌. പുതിയതേതിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നത്‌ നമ്മുടെ ഫാഷനാണ്‌. ആധുനികത്‌, ആഗോളവത്കരണം, വിവരസാങ്കേതികത്‌ എന്നിങ്ങനെ ഒത്തിരി ഇച്ചീച്ചികളെ നാം തരം തിരിച്ചിട്ടുണ്ട്‌. മുഖ്യധാരാമസികയിൽ അച്ചടിച്ചൂന്നൗവരുന്ന പൊട്ടക്കവിതയെ/കഥയെ/ലേഖനത്തെ നിറഞ്ഞ മനസ്സോടെ അംഗീകരിക്കുമ്പോളും ബ്ലോഗിൽ വരുന്ന ഒരു സൃഷ്ടിയെ( ചെറുപ്രായക്കാരുടേതാണെങ്കിൽ പ്രത്യേകിച്ചും) അവഗണിക്കാൻ വിഫല ശ്രമം നടത്തുന്നു, ഏറ്റവും കുറഞ്ഞത്‌ മുപ്പതുകൊല്ലമെങ്കിലും പിന്നിൽ നിന്നു ചിന്തിച്ചില്ലെങ്കിൽ അത്‌ മാനക്കേടാണ്‌( എന്റെ സുഹൃത്തായ ഒരു നിരൂപകൻ അടുത്തിടെ നടന്ന ഒരു സാഹിത്യ കൂട്ടായ്മയിൽ തൊണ്ണൂറുകൾക്കു ശേഷം മലയാള സാഹിത്യത്തിൽ ജീർണ്ണത വന്നു എന്ന് പരഞ്ഞതായി മറ്റൊരു സുഹൃത്തു പറഞ്ഞു. തൊണ്ണൂറിനു തൊട്ടു മുൻപു വരെ മലയാള സാഹിത്യത്തിൽ നെരൂദമാരുടെ ഉത്സവമായിരുന്നു!)
മലയാളി പ്രകൃതി വാദിയായേ തീരൂ. നഷ്ടപ്പെട്ടു പോകുന്ന ശദ്വലതയെക്കുറിച്ചും ഓലക്കുടിലിനെക്കുറിച്ചും കരഞ്ഞാലേ കവിത കവിതയാകൂ. മുത്തശ്ശിക്കഥകളിലില്ലാത്ത ലോകത്തെക്കുറിച്ച്‌ സങ്കടപ്പെട്ടാലേ കഥ കഥയവൂ.കെട്ടാൻ പോകുന്ന അണക്കെട്ടുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്‌ ആശങ്കപ്പെട്ടാലേ ലേഖനം ലേഖനമാവൂ( പണ്ട്‌ മുഖ്യമന്ത്രിയായ ഈ കെ നായനാർ അണുശക്തി നിലയമല്ല ഏതു ചെകുത്തനാണാണെങ്കിലും കരന്റു കൊണ്ടുവരാൻ പറ്റുന്ന എന്താണെങ്കിലും കെട്ടിവലിച്ചു കൊണ്ടുവരും എന്നു പറഞ്ഞപ്പോൾ എന്തായിരുന്നു പുകില്‌?)

ഇതൊക്കെയെഴുതാൻ ഏസി ബാറിൽ നിന്നു മോന്തിയ മദ്യത്തിന്റെ ലഹരിയും സിഡിപ്ലേയർ ചുരത്തുന്ന ഗസലിന്റെ അകമ്പടിയും ലാപ്ടോപ്പും വേണമെന്നത്‌ പിന്നമ്പുറ വിശേഷം.
ഇതാണു നമ്മളുടെ കാപട്യം. പ്രക്കൃതിവാദം പ്രകൃതിവിരുദ്ധമാകുന്നതിനും ഉത്പതിഷ്ണുത്വം വരട്ടുവാദമാകുന്നതിനും മലയാളത്തിൽ ഉദാഹരണങ്ങളേയുള്ളു. നമ്മുടെ ഭാഷയിൽ അഴ്ചതോറുമിറങ്ങുന്ന പ്രസിധീകരണങ്ങൾ, ആയിരക്കണക്കിനു മരങ്ങളുടെ ജീവസത്ത ഞെരിച്ചെടുത്തു ചമച്ച മേനിക്കടലാസ്‌ ചിലവഴിക്കുന്നത്‌ ഇത്തരം സാംസ്കാരിക ചർച്ചകൾക്ക്‌ വഴിയൊരുക്കാനാണ്‌.
എന്താണു പ്രകൃതി? എന്താണു പ്രകൃതിവിരുദ്ധം?
അനന്തവിശാലമായ പ്രപഞ്ചത്തിന്റെ ഏതോ ഒരിരുണ്ടമൂലയിൽ ഒരിടത്തരം നക്ഷത്രത്തെ വലംവയ്ക്കുന്ന ഭൂമിയെന്ന ഇടത്ത്രം ഗ്രഹത്തിലിരിക്കുന്ന മനുഷ്യൻ, തന്റെ അൽപത്തരത്തിന്റെ ഉന്നതിയിൽ പ്രപഞ്ചത്തിലെ ഏറ്റവും മുന്തിയ ജീവിയാണ്‌ സ്വയം ഉദ്ഘോഷിക്കുന്നു. സ്വയം സൃഷ്ടിച്ച നിയമങ്ങളെയുദ്ധരിച്ച്‌ ഇതാണ്‌ പ്രകൃതിനിയമമെന്ന് തറപ്പിച്ചു പറയുന്നു.( തുലാവർഷം എതിലെയോ പോയി. മഞ്ഞുകാലവും. ഹാ! എന്നിട്ടും മനുഷ്യൻ എത്ര ഗംഭീരൻ. പ്രപഞ്ചത്തെ സ്വന്തം വിരൽത്തുമ്പിൽ തിരിക്കുന്നവൻ!)

ഇതെല്ലാം ചേർന്നതല്ലേ പ്രകൃതി? കാടുവെട്ടലും കെട്ടിടം പണിയലും ഹൈവേ ചമയ്ക്കലും അണുബോംബുണ്ടാക്കലും പത്രമാസികകൾ പടച്ചു വിടലുമൊക്കെ മനുഷ്യനെന്ന ജീവിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കുമനുസരിച്ചല്ലേ? ഇതെങ്ങനെ പ്രകൃതി വിരുദ്ധമാവും?
തേനീച്ചകൾ അവരുടെ കോളനിക്കവശ്യമായ വലിപ്പത്തിലും സൗകര്യത്തിലും കൂടുണ്ടാക്കുന്നത്‌ പ്രകൃതി വിരുദ്ധമാവുമോ? ചിതലുകൾ? കിളികൾ????

പത്തു നൂറ്റാണ്ടു മുൻപുള്ള മനുഷ്യന്റെ ആവശ്യങ്ങൾ ആണോ ഇന്നുള്ളത്‌?
മെഴുകുതിരു വെളിച്ചത്തിൽ, പ്രാകൃതമായ പാർപ്പിടത്തിന്റെ ഇടുങ്ങിയ അകത്തളത്തിലിരുന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച്‌ ഉത്ബോധനാത്മക ലേഖനമെഴുതിത്തള്ളുന്നത്‌ ഇന്നത്തെ അരുന്ധതി റോയിമാർക്ക്‌ സങ്കൽപ്പിക്കാനാവുമോ?
ഡിനോസറുകൾ ഹൈവേകളോ വേൾഡ്‌ ട്രേഡ്‌ സെന്ററുകളോ ആറ്റം ബോംബുകളോ ഉണ്ടാക്കിയതിനു സൂചനയില്ല. എങ്കിലും അവ കുലത്തോടെ നശിച്ചു. എന്നോ ഒരിക്കൽ./ അതുപോലെയെത്ര ജീവജാലങ്ങൾ. ചെറുതും വലുതും. ഏകകോശവും ബഹുകോശവും.
അണുയുദ്ധത്തിലൂടെയോ, അമിതതാപം മൂത്ത്‌ മഞ്ഞുരുകിയും വൻനദികൾ വരണ്ടും നിലവിലുള്ള ജീവജാലങ്ങൾ നശിക്കാനിടയായാൽ അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വികസനത്വരയാണോ? അപ്പോൾ മനുഷ്യനെ ഇത്രയും വളർച്ചയിലേക്കും ഗ്രഹാന്തരയാത്രകളടക്കമുള്ള സംഭവങ്ങളിലേക്കും നയിച്ച, അതിനാവശ്യമായരീതിയിൽ അവന്റെ തലച്ചോറിനെ പാകപ്പെടുത്തിയ പ്രകൃതിയ്ക്ക്‌ പങ്കൊന്നുമില്ലേ?
മനുഷ്യന്റെ ഇന്നുവരെയുള്ള വിയാസത്തിന്‌ അവനെ സജ്ജമാക്കിയ പ്രകൃതിയെ വിസ്മരിക്കുന്നതല്ലേ ഏറ്റവും പ്രകൃതി വിരുദ്ധം.
ശ്രീനന്ദു ഒരൊറ്റപ്പെട്ട സംഭവമല്ല. ഈ ലോകത്തിന്റെ വിവിധകോണുകളിൽ അതുപോലെ സാധാരണക്കാരെന്നു സമധാനിച്ച്‌ സ്വന്തം സ്വപ്നങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവരുടെ വഴികളിൽ നിന്നു വേറിട്ടു സഞ്ചരിക്കുന്നവർ അനവധിയുണ്ട്‌. ഇവരെ പ്രകൃതി വിരുദ്ധർ എന്നു മുദ്രകുത്തി മാറ്റി നിർത്താൻ എളുപ്പമാണ്‌. ഇത്‌ മലയാളിക്കേറെ കൗതുകമുള്ള തൊഴിലുമാണ്‌.
ആരാണ്‌ യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധർ?
ഫെറ്റിഷ്‌ ബിഹേവിയറുകൾ, ഡീവിയന്റ്സ്‌ എന്നൊക്കെയധിക്ഷേപിച്‌ ചിലരെ മാറ്റി നിർത്തിക്കോളൂ. അപ്പോൾ നാം സ്വയം ഡീവിയന്റ്സാവുകയാണ്‌. മനുഷ്യപ്രകൃതിയിൽ നിന്നും വഴിമാറി നടക്കുന്നവർ. പ്രകൃതി തന്ന കഴിവുകളെയും സ്വപ്നങ്ങളെയും കുഴിച്ചുമൂടുന്നവർ.
അത്തരം ഭൂരിപക്ഷത്തിനിടയിൽ സ്വന്തം സ്വത്വത്തിന്റെ നഗ്നരൂപം വിളിച്ചറിയിച്ച്‌ കല്ലേറും മുൾക്കിരീടവും അവഗണിച്ചും സഹിച്ചും നടക്കുന്നവർത്തന്നെയാണ്‌ ചിലപ്പൊഴെങ്കിലും മനുഷ്യകുലത്തിന്‌ മാതൃകയായിട്ടുള്ളത്ന്നതും ഓർക്കുന്നത്‌ നന്ന്.
ശ്രീനന്ദുവിന്റെ വഴി ആദർശാത്മകമായിരിക്കില്ല്. അതിലേ ഏവർക്കും നടക്കാനുമാവില്ല.
പക്ഷേ, അങ്ങനെയുള്ളവർ നമ്മുക്കിടയിലുണ്ടെന്നും അയാൾ സ്വന്തം ചോദനകളെ വിളിച്ചറിയിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞേതീരൂ
അതാണ്‌ ചിലരുടെ ചോരയുടെ കരുത്ത്‌!

Saturday, November 08, 2008

ഉരുകുന്നതിനു പകരം മഞ്ഞു കൂടുതൽ ഉറയുകയാണ്‌

News
Chandrayaan-1 successfully enters Moon orbit
Chandrayaan-1 successfully enters Moon orbit
Pallava Bagla
Saturday, November 08, 2008 9:43 PM (Chandrayaan Mission Control, Bangalore)

With fire and smoke, India has entered an exclusive club of 6 moon faring nations. Though scientists rejoiced as Chandrayaan blasted off, they knew they had a tougher job at hand -- to put the satellite in Moon's orbit.

That happened on Saturday evening, giving India a pride of place in outer space. "We've done it," said ISRO Chairman G Madhavan Nair.

To make that happen there were hectic preparations at the Mission Control Center in Bangalore as Chandrayaan reached its farthest point 4 lakh kilometers from Earth.

The signals it sent back were very weak, but the satellite's movements were monitored round the clock.

Luckily, everything went according to plan.

When the spacecraft was about 500 km from the Moon, it slowed down

# The moon's gravity then pulled the craft into its orbit.

# It would now be stabilised in a 100 kilometer circular orbit

That's a very delicate procedure. And Indian scientists had reasons to worry, because it is at this point that a third of all moon missions have failed and lost in deep space forever.

"Twenty minutes before that all hearts here stopped beating. That's the most difficult part of the mission," Madhavan Nair told NDTV.

ചന്ദ്രയാൻ ചന്ദ്രദശയിലേക്ക്‌ കടന്നിരിക്കുന്നു എന്നു വാർത്ത.
ഇന്ത്യയിലെ മാധ്യമങ്ങൾ ഈ വാർത്തയെ കൗതുക( കൊതുകു) കണ്ണുകളോടെ മാത്രമേ വീക്ഷിക്കൂ എന്നതും ഉറപ്പ്‌. ഇന്നു രാവിലെ എൻ.ഡി.റ്റി.വി. വെബ്സൈറ്റ്‌ നോക്കിയപ്പോൾ തോന്നിയത്‌ അതാണ്‌. ഇത്രടം വരെയുള്ള ചന്ദ്രയാനിന്റെ യാത്ര ബമ്പിbumpy ആണെന്നായിരുന്നു അവരുടെ വിലയിരുത്തൽ.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കാഴ്ചപ്പാടിൽ, അത്തരമൊരു വിലയിൂരുത്തൽ പ്രസിദ്ധീകരിക്കുന്നതിനു യാതൊരു പ്രശ്നവുമില്ല. ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളുടെ പ്രയോജനം എന്താണെന്നു ചർച്ച ചെയ്യുന്നതിനും പ്രശ്നമില്ല(
Will the Lunar Odyssey benefit India?

NDTV Correspondent

Friday, September 26, 2008:

India has decided to launch its mission to moon, Chandrayan-1 in October this year. Along with great excitement among scientists and experts about the unmanned mission, which is the first of its kind, there are a few concerns about its need for the country.

Will the Rs 3.8 billion project work for the country of a billion?

ISRO is aiming at Chandrayaan to decode the topography of Earths only satellite. They also want to understand the chemical mapping of the Moon s surface and the presence of Helium, mineralogy and radiation on it. Presence of water on the moon also forms an important question for them.

All set to be the most prestigious project for India, Chandrayaan rekindles the race between the two leading forces of Asia, India and China. This Lunar mission is surely the test of India s self-reliance in the field.

Along with strengthening ties between India and USA in space, this mission marks the opening of new doors and avenues for ISRO taking India s space technology to a completely new level.)
പ്ക്ഷേ ചൈനയുടെ ചാന്ദ്ര ദൗത്യത്തിനെക്കുറിച്ച്‌ അവിടുത്തെ മാധ്യമങ്ങൾ ഇത്തരമൊരു ചർച്ചയ്ക്കുള്ള ക്‌\ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ടോ?
എനിക്കു സംശയമുണ്ട്‌. എൻ. ഡി. റ്റി.വിയുീടെ വാർത്തയുടെ അവസാന ഭാഗം വായിച്ചാൽ നാസയുടെ പേലോഡ്‌ സ്വീകരിച്ച്‌ ചന്ദ്രയാനിൽ കൂട്ടിയോജിപ്പിച്ചത്‌ വലിയൊരു പാത്കമായി എന്ന സൂചനയില്ലേ.
ഇതൊക്കെ തോന്നലാണ്‌. ജനാധിപത്യ രാജ്യമല്ലേ. നമ്മുടെ ശാസ്ത്രസ്ജ്നന്മാരുടെ മികവിനെപ്പോലും അമേരിക്കൻ ബന്ധത്തിന്റെ പേരിൽ സംശയിക്കാൻ നമുക്കാവും.
ചൈനയിൽ അത്‌ സാധ്യമല്ലല്ലോ എന്ന് അറിയുമ്പോൾ നാം അവിടുത്തുകാരല്ലോ എന്ന് ഒരാശ്വാസവുമുണ്ട്‌.
എൻ.ഡി.റ്റി.വി.ക്കാരന്‌ അത്‌ തീർച്ചയായും എന്നെക്കാൾ കൂടുതക്ല് ഉണ്ടാവും!
എൻഡിറ്റിവിയുടെ ഏറ്റവും പുതിയ വാർത്താക്ലിപ്പിങ്ങും ചന്ദ്രയാൻ എഴുപതിനായിരം കിലോമീറ്റർ മുകളിൽ നിന്നെടുത്ത ഭൂമിയുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു
I am proud to be an Indian
ഒപ്പം ബിബിസിയിൽ ഇന്നു വന്ന റഷ്യയുടെ സമകാലിക വികാരങ്ങളെക്കുറിച്ചുള്ള ഫീച്ചറിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അത്‌ മുഴുവനായിക്കാണാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ ഒരു റഷ്യൻ വിദഗ്ധൻ പറഞ്ഞത്‌ ഓർക്കുക മാത്രം ചെയ്യുന്നുfar from melting the ice is hardening

Tuesday, November 04, 2008

പൊടിയമ്മ

പൊടിയമ്മ പോയി.
മരിച്ചു.
ഒരാളുടെ അഭാവം നാം മനസ്സിലാക്കുന്നത്‌ ആ ആളിനെക്കുറിച്ചുള്ള ഓർമ്മകളുണരുമ്പോഴാണ്‌. അവരുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിൽ ശൂന്യതയുണർത്തുമ്പോഴാണ്‌. അവരോട്‌ ചെയ്യാൻ വിട്ടുപോയ കാര്യങ്ങളുടെ ഓർമ്മ അലോസരപ്പെടുത്തുമ്പോഴാണ്‌.
പൊടിയമ്മ പോയി. ഇന്നു സന്ധ്യയ്ക്കെപ്പോഴോ ആ ശരീരത്തിൽ നിന്നും പ്രാണന്റെ തരിമ്പും വിടപറഞ്ഞു. ഓർക്കുമ്പോൾ ഏറെയുണ്ട്‌. ഓർക്കാതിരുന്നാൽ ഒന്നുമില്ല. എനിക്ക്‌ ഓർക്കാതിരിക്കാൻ കഴിയില്ല.
പൊടിയമ്മ ആരായിരുന്നു? വീട്ടിലെ പുറം ജോലികൾക്ക്‌ അമ്മയെ സഹായിച്ച ഒരാൾ. അതിലപ്പുറം?
അതിലപ്പുറമാണ്‌ ഏറെയെന്ന് എനിക്കു തോന്നുന്നു. അയൽപക്കത്ത്‌ തന്നെ താമസിക്കുന്ന അവർ ചെറുപ്പം മുതലെ പരിചിതയായിരുന്നു. ഒരു വേലക്കാരിയെന്നതിലുപരിയായി അവർ വീട്ടിൽ സ്വാധീനം ചെലുത്തിയിരുന്നു. എൺപതു വയസ്സിലും ഊർജ്ജസ്വലത കൈവിടാത്ത ആ വ്യക്തി അത്ഭുതം ഉണർത്തുമായിരുന്നു. ( പത്തു വർഷം മുൻപായിരുന്നു അതെല്ലാം). സ്വകാര്യമായ പല ആവശ്യങ്ങളും കാരണം പൊടിയമ്മ വീട്ടിലെ പുറം ജോലികളിൽ നിന്നകന്നിട്ട്‌ ഏകദേശം അത്രയും കൊല്ലമായി.
എങ്കിലും വല്ലപ്പൊഴുമൊരിക്കലെങ്കിലും അവർ എത്തുമായിരുന്നു. എല്ലാവരുടെയും കുശലം തിരക്കുമായിരുന്നു. ഒരിക്കലും അപരിചിതത്വത്തിന്റെ അംശം ഇരു പക്ഷത്തും ഉണ്ടായതേയില്ല.
ഏതോ ഒരു വാഹനം ഏറിയ പ്രയത്തിനും തളർത്താനാവാതിരുന്ന പൊടിയമ്മയെ ഇടിച്ചു വീഴ്ത്തി. മൂന്നാഴ്ചയോളം പൊടിയമ്മ തന്റെ ശരീരത്ത്‌ വൈദ്യശാസ്ത്രകുതുകികൾ ചെയ്തതൊന്നുമറിയാതെ നിശ്ചലയായി കിടന്നു. അതിനിടയിൽ ഒന്നു കാണാൻ പോകാൻ കഴിയാതിരുന്നതിന്റെ ഖേദമേ ബാക്കിയുള്ളു.
ഇരുപതുകൊല്ലം മുൻപെന്നോ അകാരണമായ ഏതോ ഭയത്തിന്റെ പിടിയിൽ, അജ്ഞാതമായ രോഗഭീതിയിൽ തളർന്ന ദിനങ്ങളിൽ ഡൊക്റ്ററന്മാരെ കണ്ടും രോഗമെന്തെന്നറിയാതെ തളർന്നും കഴിഞ്ഞപ്പോൾ അതിനെ ആരെങ്കിലും കണ്ണു വച്ചതാവും(!) എന്ന് വിധിയെഴുതി ഞാൻ കുളിയ്ക്കാനൊരുങ്ങുമ്പോൾ വെള്ളത്തിൽ പാണലിലയിട്ട്‌ അതിൽത്തന്നെ കുളിക്കണമെന്ന് നിർബ്ബന്ധിച്ച ആ ശുഷ്കാന്തി മനസ്സിൽ നിന്നും മറയുന്നില്ല.

Sunday, November 02, 2008

മാജിക്ക്‌ മുറകാമി

വായന ഒരു ഹരം പിടിപ്പിക്കുന്ന അനുഭവമാക്കാൻ കഴിവുള്ള എഴുത്തുകാരെ എങ്ങനെ നമിക്കാതിരിക്കും? വായിച്ചിർക്കുമ്പോൾ നമ്മെ വ്യത്യസ്തമായ അനുഭവലോകത്തേക്ക്‌ കൂട്ടിക്കൊണ്ടു പോവാൻ കഴിയുക എന്നു പറയുന്നത്‌ ഒരു വല്ലാത്തകഴിവുതന്നെ. അങ്ങനെ വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കാനും അതിലേക്ക്‌ വായനക്കാരനെ നയിക്കുവാനും കഴിവുള്ള ഒരെഴുത്തുകാരനാണ്‌ ജാപ്പനീസ്‌ നോവലിസ്റ്റായ ഹാരുകി മുറകാമി.
മുറകാമിയുടെ നോവൽ വേറിട്ടൊരു അനുഭവമാണ്‌. നെറ്റിൽ വിഹരിക്കുന്നതിനിടയിലെപ്പോഴോ ആണ്‌ ഈ പേര്‌ മനസ്സിൽ തറച്ചത്‌. പിന്നെ മുറകാമിയുടെ നോവലുകൾ തപ്പിപ്പിടിയ്ക്കുവാൻ തുടങ്ങി. ആദ്യ്ം ലഭിച്ചത്‌ കാഫ്ക ഓൺ ദി ഷോർസ്സ്‌ എന്ന പുസ്തകമാണ്‌. അതിലൂടെ അറിഞ്ഞ ഹരം വൈൻഡ്‌-അപ്‌ ബേർഡ്‌ ക്രോണീക്കിൾ വായിച്ചതോടെ വളർന്നു.ഇപ്പോൾ ഡാൻസ്‌ ഡൻസ്‌ ഡൻസ്‌ വായിക്കുന്നു.
വിചിത്രമാണ്‌ മുറകാമി സൃഷ്ടിക്കുന്ന ലോകം. ഒറ്റപ്പെട്ട ഒരു മനുഷ്യനാണ്‌ മിക്കതിലും കഥാപാത്രം. അയാളുമായി ബന്ധപ്പെട്ട വിചിത്രമായ(സ്വപ്നാത്മകമായ) ചില സംഭവങ്ങളും.
മുറകാമിയുടെ ഭാഷയ്ക്ക്‌ വല്ലാത്ത വേഗമാണ്‌.
നോവലിലേക്കു കയറുന്നതും നാം ശരവേഗത്തിൽ ആ ആഖ്യാനത്തിന്റെയൊപ്പം നീങ്ങുന്നു. അതിനിടയ്ക്കു വന്നുപെടുന്ന സംഭവങ്ങളുടെ സംഭവ്യതയെപ്പറ്റിയോ യുക്തിയെപ്പറ്റിയോ ആലോചിക്കാൻ പോലും സമയം ലഭിക്കില്ല.
മുറകാമിയും പാമുക്കും പോലെയുള്ള എഴുത്തുകാർ നോവലിന്റെ ഭാവി ഏഷ്യയിലാണെന്ന് വിളിച്ചറിയിക്കുന്നു.