Monday, February 10, 2014

രണ്ടു പോപ്പ് ഗാനങ്ങള്‍


ലാനാ ഡെല്‍ റെ എന്ന ഗായിക ലോകത്തിന്റെ നിറുകയിലാണ്. 2011ല്‍ യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഗേംസ് എന്ന പാട്ട് അതുവരെ ലിസി ഗ്രാന്റ് എന്ന നാമധേയത്തില്‍ ന്യൂയോര്‍ക്കിലെ ചില ക്ലബ്ബുകളില്‍ ഗാനമാലപിച്ചു നടന്ന എലിസബെത്ത് ഗ്രാന്റ് എന്ന യുവതിയുടെ ജീവിതത്തെ മാറ്റിയെഴുതുകയായിരുന്നു. ശബ്ദത്തിലും ആലാപനത്തിലും അറുപതുകളുടെ ചില സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ലാനാ ഡെല്‍ റെയുടെ പല ആല്‍ബങ്ങളും ലോകത്തെ പല രാജ്യങ്ങളിലും വന്‍ വിജയമായി. മിക്ക ഗാനങ്ങളും എലിസബെത്ത് ഗ്രാന്റ് എന്ന പേരില്‍ ഗായികതന്നെ രചിച്ചവയാണ്. ' Born2Die എന്ന ആല്‍ബത്തില്‍ തന്റേതല്ലാത്ത ഒരു വാക്കുപോലുമില്ലെന്ന് ലാന ഒരു അഭിമുഖത്തില്‍ പറയുകയും ഉണ്ടായി. ലാനാ ഡെല്‍ റെ എന്ന എലിസബെത്ത് ഗ്രാന്റിന്റെ രണ്ടു ഗാനങ്ങളുടെ വിവര്‍ത്തനം ചേര്‍ക്കുന്നു.
ചാവാനായി പിറന്നവര്‍
 (എന്ത്,ആര്, ഞാനോ? എന്തുകൊണ്ട്?)
പാദങ്ങളെന്നെ തോല്പിക്കുന്നില്ല
ലക്ഷ്യത്തിലേക്കുതന്നെ നയിക്കുന്നു
ഓ, ഓരോ ചുവടുവയ്ക്കുമ്പോഴും പിളരുന്നതെന്റെ ഹൃദയമാണ്
പക്ഷേ എന്റെ പ്രതീക്ഷ കവാടത്തിങ്കല്‍
നീയെന്റേതാണെന്ന് അവര്‍ പറയുമെന്നാണ്
നഗരത്തെരുവുകള്‍ താണ്ടി നടപ്പത് വിധിയോ വെറുമൊരു പിഴവോ?
വെള്ളിയാഴ്ച രാവുകളില്‍ ഞാന്‍ വല്ലാതെയൊറ്റപ്പെടുന്നു.
നീയെന്റേതാണെന്നു മൊഴിഞ്ഞാല്‍ നിന്നസ്വാസ്ഥ്യം മാറിടുമോ?
 അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലേ പ്രിയനേ?


 നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍

നഷ്ടമായെങ്കിലും ഞാനിപ്പോള്‍ കണ്ടെത്തി
എനിക്കിപ്പോള്‍ കാണാം പക്ഷേ ഞാനൊരന്ധയായിരുന്നൊരിക്കല്‍
കുട്ടിയായിരുന്നപ്പോള്‍ ഞാനൊരു സന്ദേഹിയായിരുന്നു
വേണ്ടതു തിരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുമായിരുന്നു.
ഉത്തരമെല്ലാം കണ്ടെത്താ-
നെന്നാലാവില്ലെന്നു ഭയന്നൂ ഞാന്‍ പ്രിയനേ.

നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍
നൊവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ
അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
(ചാവാനായി പിറന്നവര്‍)  



ദൈവങ്ങളും പിശാചുക്കളും

 ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തിന്മയുടെ പൂന്തോപ്പില്‍ താമസിച്ച്
കളിക്കപ്പെടുകയും ഭയക്കുകയും തോന്നുന്നതൊക്കെ ചെയ്യുകയും ചെയ്തു.
ദീപസ്തംഭം പോലെ പ്രകാശിച്ച്
 ഞാനാവശ്യപ്പെട്ടൊരാ ഔഷധം നീകൊണ്ടുവന്നു,
പ്രശസ്തി, കള്ള്, പ്രണയം മെല്ലെയെനിക്കതു പകരൂ.
എന്റെ അരക്കെട്ടില്‍ കൈവയ്കൂ
മൃദുവായി അതു ചെയ്യൂ
ദൈവവും ഞാനും, ഞങ്ങള്‍ തമ്മില്‍ ചേരില്ല അതിനാല്‍ ഞാനിപ്പോള്‍ പാടുകയാണ്

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
 മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുന്നത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തീവ്രസുരതം കൊതിക്കുന്നവള്‍
സംഗീതഭ്രാന്തുമൂത്ത് കള്ളപ്പേരുധരിച്ച് ഒരു ഗായികയായി ചമയുന്നവള്‍
കല ജീവിതത്തെയനുകരിക്കുന്നു
എനിക്കു വേണ്ടൊരാ ഔഷധം നിന്റെ പക്കലുണ്ട്
 ലഹരി, ഹൃദയത്തിനുള്ളിലേക്ക് നേരിട്ടതു ചാട്ടൂ, ദയവായി.
എന്താണെനിക്കു നല്ലതെന്നറിയാന്‍ ശരിക്കും ഞാനാഗ്രഹിക്കുന്നില്ല
ദൈവം മരിച്ചു, ഞാന്‍ പറഞ്ഞു 'പ്രിയനേ അതെനിക്കൊരു പ്രശ്നമല്ല '.

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

നീ സംസാരിക്കുമ്പോള്‍ എല്ലാമൊരു ചലചിത്രം പോലെ തോന്നുന്നു, അങ്ങനെ നീയെന്നെ കിറുക്കുപിടിപ്പിക്കുന്നു,
കാരണം ജീവിതം കലയെ അനുകരിക്കുകയാണല്ലോ.
അല്പം കൂടി ചന്തം വരുത്തിയാല്‍, എനിക്കുനിന്റെ ഓമനയാവാനാവുമോ?
നീ പറയുന്നൂ 'ജീവിതമത്ര കഠിനമല്ല'

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

No comments: