Saturday, May 31, 2014

പാതി

രണ്ടുപെഗ്ഗേയെടുത്തുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
ആകാശം കൂടുകെടി നില്ക്കുന്നുണ്ട്
രണ്ടു കൂട്ടായ്മകള്‍ കഴിഞ്ഞതിന്റെ
തളര്‍ച്ചയും

രണ്ടു വാക്കേ പറഞ്ഞുള്ളു
കൂട്ടരെല്ലാമുണ്ടായിരുന്നു
കൂട്ടിന്റെ സുഖവുമുണ്ടായിരുന്നു
മഴ രാത്രിയില്‍ത്തന്നെയെത്തുമെന്ന്
കാലാവസ്ഥാപ്രവാചകര്‍ ആണയിട്ടത് പലവട്ടം
കേട്ടിരുന്നു എല്ലാവരും
മുഴക്കങ്ങള്‍ പടിഞ്ഞാട്ടുനിന്നുതന്നെയെന്ന്
ഉറപ്പുണ്ടായിരുന്നു.
ആകാശം
കറുത്തിരുണ്ടു നിന്നു

കുശാനന്‍മാരാരെന്ന് കണ്ടെത്താന്‍
അത്രവലിയ പ്രയാസമുണ്ടായില്ല.
കാലാവസ്ഥാപ്രവചനത്തിന്റെ
കൃത്യതയെപ്പറ്റീ സംശയങ്ങളുമില്ല
ആകാശം കൂടുകെട്ടി നിന്നു.
അത്രയ്ക്കുമുഷ്ണമായിരുന്നു

രണ്ടുപെഗ്ഗേ തീര്‍ത്തുള്ളു
വണ്ടി കൃത്യമായി വഴിയെ വ്യാഖ്യാനിച്ചു
വീടെത്തുവോളം അശടൊന്നുമില്ലായിരുന്നു
ആകാശം കണ്ണടച്ചുനിന്നു
കൂട്ടുകൂടലിന്റെ ചര്‍ച്ചകള്‍ പാതിവഴിക്കു
മുറുകിനിന്നു.....

ഗേറ്റുതുറന്നതു
മകനായിരുന്നു
അവനെ ആകാശം കാണിച്ചു
മകളെ വിളിച്ച് ആകാശം കാണിച്ചു
താന്‍പാതി കണ്ണടച്ചുറക്കം നടിച്ചുകിടന്നു.

മുഴങ്ങുന്നത്
ഇടവപ്പാതി തന്നെയായിരുന്നു
ആകാശം കറുത്തു കനത്തുകിടക്കുന്നത് വ്യക്തമായിരുന്നു



പാതി
കണ്ണടച്ചുറക്കം നടിച്ചുതന്നെ കിടന്നു



No comments: