Sunday, February 22, 2009

ആകാശം



എത്ര വിശാലമാണെന്നൊ കുംഭമാസത്തിലെ ആകാശം. അതിന്റെ ഭംഗി കണ്ടവരുണ്ടോ? അകാശം.......
കുംഭമാസം.....................
എന്റെ മക്കൾക്ക്‌ ഇതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഓരോ മാസവും അവരെ ആകാശം കാണിക്കാൻ ശ്രമിക്കാറുണ്ടെന്നതിരിക്കട്ടെ!
എത്ര വേഗമാണ്‌ ലോകം മാറുന്നത്‌.
നാളെ ശിവരാത്രി!
ശിവരാത്രിയ്ക്ക്‌ വീശുപാളയെടുക്കും എന്നോരു ചൊല്ല് അമ്മച്ചിയമ്മ( അമ്മയുടെ അമ്മ) പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്റെ ശിവരാത്രികളിൽ വീശുപാള ആവശ്യം വന്നത്‌ കറന്റില്ലാത്തപ്പോൾ മാത്രം.
എന്റെ മക്കൾക്കോ ശിവരാത്രി പോലും അന്യം!
കവിയുരിൽ നാളെ ശിവരാത്രി പ്രമാണിച്ച്‌ കെട്ടുകാഴ്ചകളടകം ഉണ്ടെന്ന് പറയുന്നു. എന്റെ ഓർമ്മയിൽ കെട്ടുകാഴ്ചകൾ ഒന്നോ രണ്ടോ കൊല്ലമേ ഉണ്ടായിട്ടുള്ളു. പഴയതു പലതും പുനരാവർത്തിയ്ക്കുന്നത്‌ എന്റെ തലമുറയുടെ ഉദ്വേഗത്തിന്റെ ലക്ഷണം മാത്രം. പണ്ട്‌ ഉത്സവത്തിന്‌ പന്ത്രണ്ടാനകൾ എഴുന്നള്ളിയ്ക്കുമായിരുന്നു എന്ന് അമ്മച്ചിയമ്മ പറഞ്ഞിട്ടുണ്ട്‌. ആനയിടഞ്ഞ കൊല്ലങ്ങളെപ്പറ്റിയും. ഇക്കൊല്ലം വീണും പന്ത്രണ്ടാനകളെ എഴുന്നള്ളിച്ച ഉത്സവം നടന്നു. അത്‌ തികച്ചും കൊമേഴ്സ്യൽ. എട്ടാന നിരന്നു നിൽക്കാനിടമില്ലാത്ത മതിലകത്ത്‌ പന്ത്രണ്ടാന നിരന്നു നിന്നതിന്റെ അത്ഭുതം ഇപ്പ്പ്പോഴും അവശേഷിയ്ക്കുന്നു.
അത്‌ അവഗണിയ്ക്കാം
ശിവരാത്രി.....
എന്റെ ഓർമ്മയിൽ ശിവരാത്രി ഒരു കാവടിയാട്ടത്തിൽ ഒതുങ്ങും. അതും ഇടത്തരം. അന്ന് അമ്മച്ചിയമ്മ പറയുമായിരുന്നു ഇതെന്ത്‌ ശിവരാത്രി എന്ന്. രാത്രിയിലാണ്‌ കവിയൂർ ശിവരാത്രിയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയുമായിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ രാത്രി ഉത്സവക്കാഴ്ച ധനുമാസത്തിലെ വലിയുത്സവത്തിന്റെ ഒന്നോരണ്ടോ ദിവസങ്ങളിൽ ഒതുങ്ങുമായിരുന്നു. ശിവരാത്രി ഉത്സവം ആദ്യമായി കാണുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലാണ്‌. അന്ന് കവിയൂർ ശിവരാത്രി കാണാനല്ല, മറിച്ച്‌ തൃക്കക്കുടിയിലെ ( തൃക്കക്കുടി ഗുഹാക്ഷേത്രം) ശിവരാത്രി കാണാനാണ്‌ കോലേജിലെ സുഹൃത്തുക്കളും ഒന്നിച്ച്‌ ഇറങ്ങിയത്‌. അന്ന് കവിയൂർ ശിവരാത്രിയുടെ അവസ്ഥ ദയനീയമായിരുന്നു. തൃക്കക്കുടിയിൽ നടന്ന കലാപരിപാടി കണ്ടെന്നു വരുത്തി തിരിയെ നടന്നു വരും വഴി വെറുതെ കേറിയതാണ്‌ വല്യമ്പലത്തിൽ. അവിടെ അന്ന് കുറെ ( നീട്ടിപ്പറഞ്ഞാൽ നൂറു നൂറ്റമ്പതു തല നരച്ചവർ ) അളുകൾ ഉണ്ട്‌. കലാപരിപാടി ഒന്നും ഇല്ല. രാത്രിയിലെ വിളക്കെഴുന്നള്ളത്തു കാത്തിരിക്കുന്നവർ. രാത്രിയിൽ അത്രയും ആൾ ഒരു കലാപരിപാടിയും ഇല്ലാതെ അവിടെയുണ്ടെന്നത്‌ ഒരത്ഭുതമായിരുന്നു. അന്നു മുതൽ ശിവരത്രി ദിവസം വിളക്കുമാടത്തിലെ എണ്ണായിരത്തിൽപ്പരം വിളക്കുകൾ നാട്ടുകാർ തെളുയ്ക്കുന്നതു കാണാൻ പോകാൻ തുടങ്ങി. അമ്പലവുമായും അവിടുത്തെ ഉത്സവങ്ങളുമായും ഏറെ പരിചയപ്പെട്ട്‌ മുതിർന്നതോടെ പഴമക്കാർ പറഞ്ഞറിഞ്ഞിട്ടുള്ള ശിവരാത്രിക്കൊഴുപ്പ്‌ എങ്ങനെ തിരിച്ചു കൊണ്ടു വരാമെന്ന് സ്വപ്നം കണ്ടു.....
എല്ലാം സ്വപ്നമായി തുടർന്നു.....
അമ്പലത്തിൽ ആളു കൂടി. അടിവച്ചടിവച്ചല്ല......., ഇരട്ടിച്ചിരട്ടിച്ച്‌...
ശിവരാത്രിയ്ക്കും.................
പഴയ കവിയൂർ ശിവരാത്ര്യുടെ ഗരിമകൾ( പറഞ്ഞു കേട്ടപ്രകാരം) അകലെയാണെങ്കിലും, നായ്ക്കുഴി വാണിഭം പോലെ മധ്യതിരുവിതാം കൂറിലെ ഏറ്റവും വലിയ വിത്തു വിളകളുടെ വിപണി എന്ന സ്ഥാനം ഓർമ്മയിലാണെങ്കിലും.....
ശിവരാത്രി കേമമാണ്‌.
പകൽ പതിനായിരങ്ങൾ തൊഴുതു പോകും.
രാത്രി വിളക്കിനും, ശിവരാത്രിപ്പൂജയ്ക്കും എൺപത്തിയിയാറിലെ നൂറ്റിയൻപതാളുകളുടെ സ്ഥാനത്ത്‌ കുറഞ്ഞത്‌ അയ്യായിരത്തിനും പതിനായിരട്ടിനുമിടയിൽ ആളുമുണ്ടാവും..... മതിലകം നിറയും....
ഭക്തിയോ വിഭക്തിയോ.....
നല്ലതോ ചീത്തയോ......
എനിക്കറിയില്ല.
ഇവിടെ മാത്രമല്ല. ചെറിയ ക്ഷേത്രങ്ങളിൽപ്പോലും അവസ്ഥ ഇതു തന്നെ.........
നാളെ ശിവരാത്രിയാണ്‌..........................
( ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലോ, എൺപത്തിയേഴിലോ കണ്ട ശിവരാത്രിയെഴുന്നള്ളത്തിന്റെയും അന്ന് എന്നോടൊപ്പം വന്ന രജിത്തിനും( ഇന്നും അവൻ കവിയൂരിലുണ്ട്‌,,, അന്നും) സുരേഷ്‌ എന്നപായിപ്പാട്ടുകാരനും ഗോപൻ എന്ന കുട്ടനാട്ടുകാരനും സമർപ്പിച്ചുകൊണ്ട്‌.................................

No comments: