
ക്ഷമിക്കണം ബാലചന്ദ്രാ,
അടുത്ത വരി ഞാനാവർത്തിക്കില്ല.
നരകപടം മാത്രമല്ല നാളെയുടെ കലണ്ടർ എന്നാണു വിശ്വാസം.
അങ്ങനെയാണെന്നു താങ്കളും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല, എന്റെ യൗവനത്തിന്റെ മഹാകവേ!
അതിനൊരു കാരണമുണ്ട്.
മനുഷ്യ ജന്മത്തിന് അതിന്റേതായ വഴികളുണ്ട്. ദുരിതത്തിന്റെയും സന്തോഷത്തിന്റെയുമായ പഥങ്ങളിലൂടെ കയറിയുമിറങ്ങിയും തളർന്നും കുതിച്ചും മാത്രമേ അത് നീളൂ. ജനിച്ച് മരിക്കും വരെ അതങ്ങനെയേ ആവൂ( ഇത് പഴയൊരു ഭാരതീയ ചിന്താ പദ്ധതിയാണല്ലോ). അതു സ്വായത്തമാക്കുവാൻ (പൂർണ്ണമായും) ഞാൻ പോരാ. പക്ഷേ അതെനിക്കു മനസ്സിലാവും.
കരയാൻ ചിരിക്കാൻ, അതിന്റെ ഇടചേരലിന്റെ സുഭഗത നുകരാൻ മനുഷ്യനേ കഴിയൂ. സാധാരണ മനുഷ്യന്. മുറുക്കിത്തുപ്പി നടക്കുന്ന ഒരു സാധാ വക്കീൽ ഗുമസ്തനായ ഇടശ്ശേരി ഗോവിന്ദൻ നായരെന്നു പേരുള്ള ഒരു ഗ്രാമീണൻ പണ്ടേ അതു പാടിയിട്ടുണ്ട്-
എനിക്കു സുഖമീ നിമ്നോന്നതമാം വഴിക്കുതേരുരുൾപായിക്കൽ എന്ന്..........
കവികൾ പലതും പാടും. പലതും പാടാതെയും കാണാതെയുമിരിക്കും. അല്ലെങ്കിൽ കണ്ടതിനെ കണ്ടില്ലെന്നു നടിക്കും.
അതു കവിജന്മത്തിന്റെ ശാപവും വരവുമല്ലോ!
എങ്കിലും
കവിയല്ലാതിരുന്നിട്ടും കവിയായിമാറിയ ഒരുവൻ പറഞ്ഞതുപോലെ
ദിനമപിരജനീസായം പ്രാതഃ
ശിശിരവസന്തൗ പുനരായാതൗ
കാലക്രീഡതി ഗഛത്യായുഃ
നാലാം വരി ആശാലത രണ്ടു വർഷം മുൻപ് പൂരിപ്പിച്ചതുപോലെ
കിമപി നഃമുച്യേതാശാപാശം.
ആ പാശം അയയാതിരിക്കട്ടെ.
ദുഃഖങ്ങളും സുഖങ്ങളും പതിവുപടി ഉണ്ടാവട്ടെ. വർഷങ്ങൾ മാറിമറിയട്ടെ!
ആശയാണെല്ലാ ദുഃഖത്തിനും കാരണമെന്ന് ബുദ്ധൻ പറഞ്ഞത് പ്രച്ഛന്ന ബുദ്ധൻ ഏറ്റുപാടി.
ബുദ്ധന്മാരാവാവത്തവർക്ക് അതേറ്റുപാടേണ്ടകാര്യമില്ലല്ലോ.
എത്തിയല്ലോ പുതുവർഷം
അസ്തമിച്ചുവല്ലോ പകൽ
ഭിത്തിയിൽ വീണ്ടും
തൂങ്ങിയല്ലോ നല്ലസ്സൽ പുത്തൻ വർഷത്തിൻ കലണ്ടർ.
(യഥാർത്ഥകലണ്ടർ, കലണ്ടറൊന്നു മാത്രം- അതേതുമാകട്ടെ)
അതല്ലോ നാളെയുടെ
ഭദ്രദീപിക
നല്ലൊരു റഫറൻസ് പേജ്
താളുകൾ മറിയട്ടെ
കാലമാകട്ടെ കാലം
ലോകമെത്രയോ ചിത്രം.
നാളുകൾ മറിയട്ടെ
ഞാനുമെന്തുമാവട്ടെ
എത്തിയല്ലോ പുതുവർഷം
ഇനിയു-
മെത്തട്ടേ പുതുവർഷങ്ങൾ
കാലവുമുരുളട്ടെ
കാലനും മറിയട്ടെ
...............
....................
.....................
2009 2010 2011 2012.....2021....2031.....3011.....4501.....45501.....436718991201....56893740810830180......65897124907840104184071207468917......6895707014708014070780704707104707579701704707147071479071....
നിർത്തരുതേയി സംഖ്യാകേളി
അക്ക(അക്ഷര)സ്വരൂപാ........
കുന്നുകൾ പുഷ്പിക്കട്ടേ
കാടുകൾ പാടിക്കോടേ
വെള്ളമാവട്ടേ വെള്ളം
നാടിതെൻ നാടാവട്ടെ
[*കടപ്പാട്- വരികൾക്ക്- ബാലചന്ദ്രൻ ചുള്ളിക്കാട്,ഇടശ്ശേരി,ആശാലത, ശ്രീശങ്കരൻ, സച്ചിദാനന്ദൻ]
അഹം ബ്രഹ്മാസി
പൂന്താനം തന്നെ കവി
എത്തിയല്ലോ നവവർഷം
അതെന്നും അങ്ങനെതന്നെയല്ലോ!
ദിനമപി രജനീീീീീീീീീീീ........
ഇനി നാളെയുമെന്തെന്നറിവീലാാാാാാാാാ.............................................................................................................

ചിത്രങ്ങൾ കടപ്പാട്- ഫ്രീഡാ കാലോ
1 comment:
ഭറ്‍ത്താവെ കണ്ടീലയോ..കനക മയ മ്രുഗം..എത്രയൊ...
Post a Comment