Sunday, July 26, 2015

വിപഞ്ചിക 82

അടുക്കിപ്പെറുക്കി എല്ലാം നേരെയാക്കണമെന്ന് എന്നുമുതലാഗ്രഹിക്കുന്നതാണ്. പറ്റുന്നില്ല. അവധി ദിവസങ്ങൾ വരുമ്പോൾ അങ്ങനെ ആഗ്രഹിക്കും. ഒരിടത്തുമെത്താതെ ആ ദിനം പൊലിഉകയും ചെയ്യും. രണ്ട് അവധിയെടുത്ത് ഒരാഴ്ചയിലെ മൂന്നു ദിവസങ്ങൾ ഇങ്ങനെ പലതിനുമായി ചിലവഴിക്കാമെന്ന് ആഗ്രഹിച്ചുവെങ്കിലും ആദ്യത്തെ രണ്ടു ദിവസങ്ങൾ  അതാതിന്റെ പാട്ടിനു പോയി. മകന്റെ സ്കൂളിൽ പി.ടി .എ മീറ്റിംഗ്, അല്ലറചില്ലറ മറ്റുപണികൾ എന്നിങ്ങനെ ഒന്നാം ദിവസം. രണ്ടാം ദിവസം ചെങ്ങന്നൂര് നടക്കുന്ന സാഹിത്യമാമാങ്കം കാണാൻ പോയി. രാത്രിയില അവിടെ ആറ്റൂർ രവിവർമയെക്കുറിച്ച് അൻവർ അലി എടുത്ത ഡോക്കുമെന്ററി പ്രദർശനം. പിന്നെന്നേരം കിട്ടിയത് ഇന്നാണ് . അതും ഉച്ചകഴിഞ്ഞ്. കുടുംബത്തെ പഴയ ഷോവോളിൽ ഒരു തട്ട് പഴങ്കടലാസുകൾ തിരഞ്ഞു മാറ്റി. അതിൽ നിന്നം പഴയ കുറെ കടലാസുകൾ. ഡിഗ്രീ ഫസ്റ്റ്‌ ഇയര് മുതലുള്ള സർവകലാശാലാപരീക്ഷയുടെ ചോദ്യകടലാസുകൾ, എം എ പ്ഠിച്ചകാലത്തെ കുറിപ്പുകൾ, പലകാലത്തായെഴുതിയ കവിതകൾ, നോവലിന്റെ ആദ്യത്തെ രൂപങ്ങൾ, അതുമായി ബന്ധപ്പെട്ട ഒട്ടനവധി കുറിപ്പുകൾ, ഡോട്ട് മാട്രിക്സ് പ്രിന്റിൽ പതിനഞ്ചുകൊല്ലം മുന്പ്  നോവലെഴുത്തുമായി ബന്ധപ്പെടു യൂണിവേഴ്സിറ്റി  ലൈബ്രറിയിൽ നിന്നും ഡൗണ്‍ ലോഡു ചെയ്തെടുത്ത നൂരുകണക്കിനു പേജുകൾ എന്ന് വേണ്ട.
ഭൂരിഭാഗവും ഉപേക്ഷിച്ചു. പഴകിപ്പൊടിഞ്ഞ കാലഹരണപ്പെട്ട കുറിപ്പുകൾ. കിട്ടിയത് ചിലതുണ്ട്. ഏതാനും കവിതാശ്രമങ്ങൾ. പഴയ ചില നോട്ടിസുകൾ മാഗസിനുകൾ ഒക്കെ. ഒരു പഴയകോളേജു മാഗസിൻ  പലതും പുതുതായി കാട്ടിത്തന്നു. ഇന്നും കാണുന്ന ചില മുഖങ്ങൾ- കഴിഞ്ഞ കൊല്ലം ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഹിന്ദി അദ്ധ്യാപകനും മഹാതമാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. നാരായണക്കുറുപ്പടക്കം പലരുടെയും മൂന്നു പതിറ്റാണ്ടു മുന്പത്തെ രൂപം.....
വിപഞ്ചിക എന്ന കോളേജു മാഗസിൻ....
ഒര്മയുടെ


താളുകൾ പ്രത്യേകിച്ചും ഒരു പ്രീഡിഗ്രിക്കാരന്റെ ഓർമ........

No comments: