Monday, March 10, 2008

വലക്കണ്ണികള്‍ മുറുകുമ്പോഴും നിര്‍മ്മമതയോടെ

ടോറു ഒകാഡയുടെയും കുമിക്കോയുടെയും ജീവിതം വളരെ ലളിതമായിരുന്നു. സുന്ദരമായിരുന്നു. അവരും അവരുടെ നോറുബു വടായ എന്ന പൂച്ചയും ആ ഒഴിഞ്ഞുമാറി സ്ഥിതിചെയ്യുന്ന വാടകവീട്ടില്‍ സുഖമായി ജീവിച്ചു വന്നു.
പൂച്ച അപ്രത്യക്ഷമാവുന്നതോടെ അവരുടെ ജീവിതം തകിടം മറിയുന്നു. പൂച്ചയെ എങ്ങനെയും കണ്ടെത്തണം എന്ന് കുമിക്കോ ആവശ്യപ്പെട്ടതനുസസരിച്ച്‌ ടോറു അതിനെതേടിപ്പുറപ്പെടുന്നു. ആ അന്വേഷണം അയാള്‍ക്ക്‌ പുതിയ ലോകങ്ങളും അസ്വാഭാവികതയാര്‍ന്ന വ്യക്തികളുമായുള്ള പരിചയവും തുറന്നു കൊടുക്കുന്നു.
ഇതിനിടെ കുമിക്കോയുടെ അപ്രതീക്ഷിത തിരോധാനം കൂടിയാവുമ്പോള്‍ അയാളുടെ അന്വേഷണത്തിന്റെ തീക്ഷ്ണത വര്‍ദ്ധിക്കുന്നു. ഒരുകൊല്ലത്തിലറെ നീളുന്ന ആ അന്വേഷണം അയാളുടെയും കുമിക്കോയുടെയും രഹസ്യങ്ങളിലേക്കുള്ള ടോറുവിന്റെ ആഴ്‌ന്നിറങ്ങലാണ്‌.
ഈ അന്വേഷണത്തിന്റെ കാവ്യാത്മകവും അസ്വാഭാവികതയുടെ കിടിലം കൊള്ളിക്കുന്ന തലങ്ങളും ആണ്‌ ഹാരുകി മുറാകാമിയുടെ വൈന്‍ഡ്‌-അപ്‌- ബേര്‍ഡ്‌ ക്രോണിക്കിള്‍ എന്ന നോവലിന്റെ വിഷയം.
നോവലിന്റെ പകുതിയെത്തിയതോടെ ഒരു നൊടി താഴ്ത്തിവയ്ക്കാതെ കണ്ണിമയ്ക്കാതെ വായനയില്‍ മുഴുകാന്‍ തോന്നി എന്നതു സത്യം.
വല്ലാത്ത അസൂയ തോന്നിപ്പിക്കുന്ന ആഖ്യാനരീതി.

No comments: