Sunday, February 08, 2009

വാര്യത്തുകിഴക്കേതില്‍ ശിവന്‍

ഇതൊരു രസമുള്ള കഥയാണ്.
സംഭവിച്ചതുമാണ്.
തിരുനക്കരക്കാരന്‍ ഒരു വാര്യര്‍ ഇപ്പോള്‍ അത് സുചിപ്പിച്ചിരിക്കുന്നു അവന്റെ ബ്ലോഗില്‍. തെവരുടാനയിലല്ല, ഗോഡ് എലിഫന്റ് എന്ന ഇംഗ്ലീഷ് ബ്ലോഗില്‍{ vaaryanimgIshumaayudham}
കുറേക്കാലം മുന്പ് ഏതോ ചെറിയ കുറ്റത്തിന് ഒരു കവിയു‌ര്‍ക്കാരനെ പിടിച്ചു.കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പേരു ചോദിച്ചു . പേരു പറഞ്ഞു കൊടുത്തു, വാര്യ്ത്തു കിഴക്കേതില്‍ ശിവന്‍, കവിയ‌ൂര്‍. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കക്ഷിയെ തേടിയെത്തി, സമന്സുമായി.
പെരരിഞ്ഞതും കിഴക്കേ നാട്ടിലെ ആളുകള്‍ ഊറിക്ചിരിക്ചു. പോലീസുകാരന്‍ അമ്പരന്നു. അപ്പോള്‍ ഏതോ സന്മനസ്സ് കാര്യം പറഞ്ഞു കൊടുത്തു. കവിയൂരിന്ടെ ഭുമി ശാസ്ത്ര പ്രകാരം വാര്യത്തെ വീടിനു കിഴക്ക് ഒരു ശിവന്‍ ഉണ്ട്ട്. പക്ഷെ കക്ഷിയ്ക്ക് സമന്‍സ് കൊടുക്കാന്‍ ബുദ്ധിമുട്ടും. നട അടച്ചിരിക്കുകയാണ്. തുറക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും.
സംഗതി ഇത്രമാത്രം. വാര്യത്തെ വീടിനു നേരെ മുന്‍പില്‍ അമ്പലത്തിന്റെ മതിലാണ്.
തിരുവല്ലയില്‍ മൈനര്‍ കുറ്റം ചെയ്ത വിരുതന്‍ സാക്ഷാല്‍ പരമശിവന്റെ പേരു പറഞ്ഞു തടി തപ്പി എന്നത് തന്നെ കാര്യം.

Saturday, February 07, 2009

കാട്ടിലെത്തടി

പഴയൊരു ചൊല്ല്ലാനെന്കിലും പൊയ്യല്ല.
തേവരുടെ സ്വത്ത് ഭുജിക്കാന്‍ പലരുണ്ട്.
ഒരിക്കലും ഒരു ജിവിയെയും ച്ചുഷണം ചെയ്യാത്തവന്റെ കഥ കട്ടപൊക.

ലോകമേ, നീ കൊള്ളാം. രണ്ടു പെഗ്ഗിന്റെ പുറത്താണെങ്കിലും കഥ കേള്‍ക്കാന്‍ സുഖം.
രൂപ അന്‍പതിനായിരം അല്ലെങ്കില്‍ ഒരുലക്ഷം കോഴ നല്കുക. നരകമാനെന്കിലും സ്വര്ഗ്ഗമാനെന്കിലും പണി വാങ്ങുക. ഉറങ്ങ്‌ാക്. ജോലി, ചെയ്തലെന്ത് ഇല്ലെന്ക്ഇലെന്ത്? പണം ജന്ത്തിന്റെത്, എന്തിന് ചോദ്യം?

ജനത്തിന്റെ , ഭക്തന്റെ പണം, അന്യനു തിന്നാനുള്ളത്.....
ഭഗവാനെ നീ അതിനാലല്ലോ അമ്പലവും പള്ളിയും, സര്കാരാഫിസുകള്ഉം സര്‍^ഷ്ടിച്ച്ചു.

ദൈവമേ നിന്റെ മഹത്വം എത്ര വുത്????????????????????????????
നിന്നെ കട്ടാലും നീ അറിയുന്നില്ലല്ലോ. അറിഞ്ഞാലും ഭാവികുന്നില്ലല്ലോ....
നീ എത്ര വലിയവന്‍..... കാട്ടിലെത്തടി
കലിവന്നപ്പോള്‍ ഇന്നലെ ഇങ്ങനെ എഴുതി എങ്കിലും രാവിലെ ഇതു മായ്ച്ചു കളയണമെന്ന് ആഗ്രഹിച്ചു. ഒരു മുറുക്കാന്‍ വാങ്ങാന്‍ അമ്പലത്തിങ്കല്‍ ചെന്നപ്പോഴാണ് വാര്‍ത്ത കേട്ടത്. ഗജരാജന്‍ ആറന്മുള മോഹനന്‍ ചരിഞ്ഞു. ഇന്നലെ ഉണ്ണി ചെങ്ങന്നൂര്‍ ആറാട്ടിന്റെ ഫോട്ടോകള്‍ കൊണ്ടുവന്നത് കണ്ടതാണ് . അവിടെ തിടംപെടുത്തത്( ശിവന്റെ ) മോഹനനായിരുന്നു. ഇന്നിതാ അവന്റെ ജിവിതം അവസാനിച്ച വാര്‍ത്ത. വൈകുന്നേരത്താണ് കുടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. മോഹനന്‍ ചെരിഞ്ഞത് അത്ര സ്വാഭാവികമായല്ല. എഴുന്നള്ളത്ത്‌ കഴിഞ്ഞ വന്നത് മുതല്‍ ആന പീഡനട്തിനിരയായി എന്ന ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചതായി. ആനയുടെ നിരിന്റെ കാലം അടുത്തു വരികയായിരുന്നു. അത് വൈകിക്കുവാനുള്ള മരുന്നുകളാണ് അതിന്റെ മരണകാരണമെന്ന് മറ്റൊരു വാദം. ഏതായാലും ആനക്കാര്‍ സ്ഥലമ് വിട്ടത്രേ. ദേവസ്വം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായും അവര്‍ രക്ഷപെട്ടതായും പറയുന്നു. സത്യം ആര്‍ക്കര്റിയാം. ഇന്നലത്തെ കുറിപ്പിന് കാരണവും ദേവസ്വം ഉദ്യോഗസ്ഥരെക്കുറിച്ച് ഞങ്ങളിവിടെ വര്‍ത്തമാനം പറഞ്ഞിരുന്നതിന്റെ പിന്നോടിയായിരുന്നു എന്നത് വാസ്തവം.
കാട്ടിലെത്തടി.
തേവരുടാന. ആന ചത്താലെന്ത് ചത്തില്ലെന്കിലെന്ത്
ദീപസ്തമ്ഭമ് മഹാശ്ചാര്യം......

kaaTTiletthaTi

Sunday, January 25, 2009

കഴിഞ്ഞയാഴ്ച










കഴിഞ്ഞയാഴ്ച ഈ സമയത്ത് പന്ത്രണ്ടാനകള്‍ എഴുന്നള്ളി നില്‍ക്കയായിരുന്നു കവിയൂര്‍ മതിലകത്ത്. ആ കാഴ്ചയ്ക്ക് എന്ത് ഭംഗിയുണ്ടായിരുന്നു എന്ന്‍ എനിക്ക് അറിയില്ല. അവിടെ തിങ്ങി നിറഞ്ഞ ആള്കുട്ടത്തിനും ആനകള്കും ഇടയിലെ നില്‍പ്പ് അല്പം പോലും സ്വസ്ഥമായിരുന്നില്ല. ഏറിയാല്‍ പത്തു മിനിറ്റ്. ഞാന്‍ സ്ഥലമ് kaaliyaaKi. പിന്നെ കുടുംബസമേതം വൈകിട്ട്ട് eത്തുമ്പോള്‍ അതാ കവിയുരുത്സവത്തിന്റെ പള്ളിവേട്ട ദിവസത്തെ കാഴ്ച ശ്രീബലി നാലമ്പലത്തിന്റെ വടക്ക് കിഴക്കേ കോണില്‍ എത്തിയതെയുള്ള്ഉ .





അതി മനോഹരമായ കാഴ്ച. ആര്‍aആനകള്‍.





സ്വാഭാവികമായ എഴുന്നള്ളത്ത്.





ഏറെ എഴുതാന്‍ തോന്നുനുന്റ്റ് ഉത്സവകാഴ്ചകള്‍. പക്ഷേ ഫോര്മാടിന്ഗ് കഴിഞ്ഞപ്പോള്‍ വരമൊഴി ഫോണ്ട് അല്പം പ്രഴ്നമായതിനാല്‍ ടൈപിംഗ് അത്ര സുഖമാല്ലത്തതിനാല്‍ തത്കാലം നിര്‍ത്തുന്നു.





.

Wednesday, January 07, 2009

മാരുതസന്ദേശം


കാച്ചാംകുറിശ്ശി ആൽത്തറയിൽ നിന്നൊരു മൊബെയിൽ സന്ദേശം- ആൽത്തറയിൽ ഇരിക്കുന്നു. നല്ല കാറ്റ്‌. ഉണ്ണിയുടേത്‌.
നല്ലകാറ്റുകിട്ടും. മനസ്സിലെ കാറൊഴിയും. ആ ആൽത്തറയ്ക്ക്‌ അതിലേയ്ക്കു നയിക്കാനാളുള്ള ശക്തിയുണ്ട്‌.
ഒരിക്കലേ കാച്ചാംകുറിശ്ശി അമ്പലത്തിനു മുന്നിലുള്ള ആ ആൽത്തറയിൽ ഇരിക്കാനൊത്തിട്ടുള്ളു. അന്നേ അതിന്റെ സുഖം മനസ്സിൽ കയറിപറ്റിയതാണ്‌. അവിടങ്ങനെ കാറ്റും കൊണ്ടിരുന്ന് മുൻപിൽ വിരിയുന്ന സ്നിഗ്ധമായ ഗ്രാമീണചിത്രം ആസ്വദിച്ചാൽ മതിവരില്ല. മറ്റൊരാൽത്തറയ്ക്കേ അതിനു സമാനമായ സുഖം തരാൻ കഴിയുന്നതായി തോന്നിയിട്ടുള്ളു. തിരുവില്വാമല കിഴക്കേനടയിലെ ആൽത്തറയ്ക്ക്‌. തിരുവില്വാമലയിലെ ആൽത്തറയ്ക്കുമേലുള്ള ആ ഇരിപ്പിനെപ്പറ്റി കവിതകിനിയുന്ന ഭാഷയിൽ വർണ്ണിച്ച പി. കുഞ്ഞിരാമൻ നായർ ഏറെ നാൾ താൻ ജീവിച്ചുല്ലസിച്ച കൊല്ലംകേടുപരിസരത്തുള്ള കാച്ചാംകുരിശ്ശി ആൽത്തറയെ വിട്ടുകളഞ്ഞതെന്താണെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്‌.
യാത്രയ്ക്കിടയിൽ തരമാവുന്ന സൗഭാഗ്യങ്ങളാണ്‌ കാച്ചാംകുറിശ്ശിയും തിരുവില്വാമലയുമൊക്കെ. യാത്ര എന്നു പറഞ്ഞാൽ യാത്ര. യാത്രയ്ക്കുവേണ്ടി മാത്രമുഴിഞ്ഞുവച്ച ദിവസങ്ങൾ. ഒരു പരിധിവരെ അലക്ഷ്യമായി, അഥവാ ലക്ഷ്യമുണ്ടെങ്കിൽത്തന്നെ സ്വന്തം താൽപര്യത്തിനിണങ്ങുന്ന ഒരു ലക്ഷ്യത്തിലേക്കു മാത്രം മിഴിനട്ട്‌. നല്ല കൂട്ടാളിയും കൂടിയുണ്ടെങ്കിൽ യാത്ര പകുതി ഭദ്രമായി. എവിടെയെങ്കിലും വീണുകിട്ടുന്ന ഒരു വഴിയമ്പലത്തിൽ തലചായ്ച്ച്‌, യാത്രയുടെ വിഹ്വലമായ ആകാശം മാത്രം നുണഞ്ഞ്‌. കൊച്ചിലേ മനസ്സിൽ ഉദിച്ച ഒരു മോഹമായിരുന്നു അത്തരം യാത്രകൾ. പലസ്വപ്നങ്ങളെയും പോലെ അതു യാഥാർത്ഥ്യമവുമെന്ന് വലിയ പ്രതീക്ഷയൊന്നും ഒരിക്കലും ഇല്ലായിരുന്നു. പക്ഷേ യൗവനത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതത്തിന്റെ അർത്ഥം തന്നെ അത്തരം യാത്രകളായി.( മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കും അവിടെ വീണുകിട്ടിയ സമാനമനസ്സുകൾക്കും സ്തുതി! അതിലേറെ യാത്രകളുടെ ദൈവമായ എന്റെ ഗ്രാമദേവനും. ഉത്സവകാലമായാൽ ദേശവഴികളിലൂടെ ഊണുറക്കമുപേക്ഷിച്ച്‌ എഴുന്നള്ളുന്ന ആ സാന്നിധ്യമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം). യാത്രകൾ നിത്യ സംഭവങ്ങളായി. കേരളത്തിന്റെ പലകോണുകളിൽ, ഒറ്റപ്പെട്ടുനിൽക്കുന്ന് ജീവന്തുടിച്ചു നിൽക്കുന്ന തുരുത്തുകളിലേക്ക്‌ ആയിരുന്നു ആദ്യം. പിന്നെപ്പിന്നെ യാത്രകളുടെ നീളം വർദ്ധിച്ചു. ഇൻഡ്യയുടെ നാനാ ഭാഗങ്ങളിലുള്ള കാഴ്ചകൾ അനുഭവിച്ചു. ഹിമവാന്റെ മടക്കുകളിലൂടെ ഭയത്തിന്റെ പാരമ്യമനുഭവിച്ചു നടന്ന ഒരു യാത്ര എന്റെ ഞരമ്പുകളുടെ താളത്തിലുണ്ട്‌ ഇപ്പോഴും. ഇനിയും കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത വിശാലമായ ഈ പ്രപഞ്ചത്തിനെക്കുറിച്ച്‌ വിനമ്രനാവുമ്പോഴും കണ്ടതിന്റെയും അറിഞ്ഞതിന്റെയും തിളക്കത്തിൽ ഏതൊരു സ്വാഭവിക നടത്തവും ഒരു യാത്രയുടെ ഗഹനതകളെല്ലാം നിറഞ്ഞതായി അനുഭവിക്കാനാവുന്നു എന്നതാണിതിന്റെയെല്ലാ, ഗുണഫലം. ഞാലീക്കണ്ടത്തിലേക്കോ അതിരമ്പുഴയിലേക്കോ ഉള്ള സ്ഥിരസഞ്ചാരങ്ങളിൽപ്പോലും ഒരു യാത്രയുടെ അനുഭവരാശി ഇപ്പോൾ തരമാവാറുണ്ട്‌.
കാച്ചാംകുറിശ്ശി ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതിന്റെ ഗ്രാമീണതയോടൊപ്പം മറ്റു ചിലതും മനസ്സിൽ തങ്ങിനിൽക്കുന്നു. ഒന്നാമതായി നെൽപ്പാടങ്ങളും കരിമ്പനകളും നിറഞ്ഞ തനിപ്പാലക്കാടൻ ഗ്രാമീണ ഭംഗി തന്നെ. കാച്ചാംകുറിശ്ശിപ്പെരുമാളുടെ സന്നിധിയിലെ അതീവശാന്തമായ സന്ധ്യ... ആൽത്തറയിലിരുന്നപ്പോൾ മുൻപിൽക്കണ്ട ആ മനുഷ്യരൂപം, പകലൊഴിയും മുൻപ്‌ സ്ത്രീകളുടെ ചങ്ങാത്തത്തിലും സന്ധ്യ അൽപ്പം വളർന്നാൽ ആൽത്തറയിലെ മുതിർന്നവരുടെ കൂട്ടത്തിലും ഒരുപോലെ പെരുമാറുന്ന ആ മനുഷ്യജീവി ആണാണോ പെണ്ണാണോ എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
വരട്ടെ ആ സുന്ദരമായ ആൽത്തറയുടെ സുഗന്ധം ഇനി വരുന്ന സന്ദേശങ്ങളിലും.....
ചിത്രത്തിൽ അതേ ആൽത്തറയുടെ വിദൂര ദൃശ്യം, ഉണ്ണിയുടെ ക്യാമറക്കണ്ണിൽ

Wednesday, December 31, 2008

തൂക്കിയോ വീണ്ടും പുതുവർഷത്തിൻ കലണ്ടർ?


ക്ഷമിക്കണം ബാലചന്ദ്രാ,
അടുത്ത വരി ഞാനാവർത്തിക്കില്ല.
നരകപടം മാത്രമല്ല നാളെയുടെ കലണ്ടർ എന്നാണു വിശ്വാസം.
അങ്ങനെയാണെന്നു താങ്കളും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല, എന്റെ യൗവനത്തിന്റെ മഹാകവേ!
അതിനൊരു കാരണമുണ്ട്‌.
മനുഷ്യ ജന്മത്തിന്‌ അതിന്റേതായ വഴികളുണ്ട്‌. ദുരിതത്തിന്റെയും സന്തോഷത്തിന്റെയുമായ പഥങ്ങളിലൂടെ കയറിയുമിറങ്ങിയും തളർന്നും കുതിച്ചും മാത്രമേ അത്‌ നീളൂ. ജനിച്ച്‌ മരിക്കും വരെ അതങ്ങനെയേ ആവൂ( ഇത്‌ പഴയൊരു ഭാരതീയ ചിന്താ പദ്ധതിയാണല്ലോ). അതു സ്വായത്തമാക്കുവാൻ (പൂർണ്ണമായും) ഞാൻ പോരാ. പക്ഷേ അതെനിക്കു മനസ്സിലാവും.
കരയാൻ ചിരിക്കാൻ, അതിന്റെ ഇടചേരലിന്റെ സുഭഗത നുകരാൻ മനുഷ്യനേ കഴിയൂ. സാധാരണ മനുഷ്യന്‌. മുറുക്കിത്തുപ്പി നടക്കുന്ന ഒരു സാധാ വക്കീൽ ഗുമസ്തനായ ഇടശ്ശേരി ഗോവിന്ദൻ നായരെന്നു പേരുള്ള ഒരു ഗ്രാമീണൻ പണ്ടേ അതു പാടിയിട്ടുണ്ട്‌-
എനിക്കു സുഖമീ നിമ്നോന്നതമാം വഴിക്കുതേരുരുൾപായിക്കൽ എന്ന്..........
കവികൾ പലതും പാടും. പലതും പാടാതെയും കാണാതെയുമിരിക്കും. അല്ലെങ്കിൽ കണ്ടതിനെ കണ്ടില്ലെന്നു നടിക്കും.
അതു കവിജന്മത്തിന്റെ ശാപവും വരവുമല്ലോ!
എങ്കിലും
കവിയല്ലാതിരുന്നിട്ടും കവിയായിമാറിയ ഒരുവൻ പറഞ്ഞതുപോലെ
ദിനമപിരജനീസായം പ്രാതഃ
ശിശിരവസന്തൗ പുനരായാതൗ
കാലക്രീഡതി ഗഛത്യായുഃ
നാലാം വരി ആശാലത രണ്ടു വർഷം മുൻപ്‌ പൂരിപ്പിച്ചതുപോലെ
കിമപി നഃമുച്യേതാശാപാശം.
ആ പാശം അയയാതിരിക്കട്ടെ.
ദുഃഖങ്ങളും സുഖങ്ങളും പതിവുപടി ഉണ്ടാവട്ടെ. വർഷങ്ങൾ മാറിമറിയട്ടെ!
ആശയാണെല്ലാ ദുഃഖത്തിനും കാരണമെന്ന് ബുദ്ധൻ പറഞ്ഞത്‌ പ്രച്ഛന്ന ബുദ്ധൻ ഏറ്റുപാടി.
ബുദ്ധന്മാരാവാവത്തവർക്ക്‌ അതേറ്റുപാടേണ്ടകാര്യമില്ലല്ലോ.
എത്തിയല്ലോ പുതുവർഷം
അസ്തമിച്ചുവല്ലോ പകൽ
ഭിത്തിയിൽ വീണ്ടും
തൂങ്ങിയല്ലോ നല്ലസ്സൽ പുത്തൻ വർഷത്തിൻ കലണ്ടർ.
(യഥാർത്ഥകലണ്ടർ, കലണ്ടറൊന്നു മാത്രം- അതേതുമാകട്ടെ)
അതല്ലോ നാളെയുടെ
ഭദ്രദീപിക
നല്ലൊരു റഫറൻസ്‌ പേജ്‌
താളുകൾ മറിയട്ടെ
കാലമാകട്ടെ കാലം
ലോകമെത്രയോ ചിത്രം.
നാളുകൾ മറിയട്ടെ
ഞാനുമെന്തുമാവട്ടെ
എത്തിയല്ലോ പുതുവർഷം
ഇനിയു-
മെത്തട്ടേ പുതുവർഷങ്ങൾ
കാലവുമുരുളട്ടെ
കാലനും മറിയട്ടെ
...............
....................
.....................
2009 2010 2011 2012.....2021....2031.....3011.....4501.....45501.....436718991201....56893740810830180......65897124907840104184071207468917......6895707014708014070780704707104707579701704707147071479071....
നിർത്തരുതേയി സംഖ്യാകേളി
അക്ക(അക്ഷര)സ്വരൂപാ........
കുന്നുകൾ പുഷ്പിക്കട്ടേ
കാടുകൾ പാടിക്കോടേ
വെള്ളമാവട്ടേ വെള്ളം
നാടിതെൻ നാടാവട്ടെ
[*കടപ്പാട്‌- വരികൾക്ക്‌- ബാലചന്ദ്രൻ ചുള്ളിക്കാട്‌,ഇടശ്ശേരി,ആശാലത, ശ്രീശങ്കരൻ, സച്ചിദാനന്ദൻ]
അഹം ബ്രഹ്മാസി
പൂന്താനം തന്നെ കവി
എത്തിയല്ലോ നവവർഷം
അതെന്നും അങ്ങനെതന്നെയല്ലോ!
ദിനമപി രജനീീീീീീീീീീീ........
ഇനി നാളെയുമെന്തെന്നറിവീലാാാാാാാാാ.............................................................................................................



ചിത്രങ്ങൾ കടപ്പാട്‌- ഫ്രീഡാ കാലോ

തിരുവല്ലയിലെ ഓട്ടോറിക്ഷകൾ റെയിൽവേസ്റ്റേഷനെ ഭയക്കുന്നു.......

വൈകുന്നേരത്ത്‌ അഞ്ചുമിനിട്ടെങ്കിലും നേരത്തെ വരാം എന്ന മോഹത്തോടെയാണ്‌ ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്‌. ഒരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ തൂങ്ങിനിന്നു യാത്രചെയ്ത്‌ തിരുവല്ലയിലിറങ്ങി വാമഭാഗം ആവശ്യപ്പെട്ട രണ്ടു ഗൈഡുകളും വാങ്ങി സ്കൂട്ടറെടുക്കാൻ റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഓട്ടോ പിടിക്കാൻ ശ്രമിച്ചപ്പോഴാണ്‌ പ്രശ്നം. വഴിയേപോയ ഒരു ഓട്ടോയെ ഊതി വിളിച്ചു-ശ്‌.ശ്‌..ശ്‌..ശ്‌..ശ്‌............
ഒരു പയ്യൻഓട്ടോ ഡ്രൈവർ വണ്ടി നിർത്തി.
റെയിൽവേസ്റ്റേഷൻ...
പറഞ്ഞതും അവന്റെ മുഖം മടുത്തു(തളർന്നു എന്നു പറയുന്നതാവും ശരി).
എന്നെക്കൊണ്ടു വയ്യ. അവൻ ഒറ്റയടിക്കുപറഞ്ഞത്‌ ഒരു ഇൻസൾട്ടായിത്തന്നെ മനസ്സിൽ പതിഞ്ഞു.
അവൻ പോയപ്പോൾ വീണ്ടും നാലുചുവടുവച്ച്‌ ഓട്ടോ സ്റ്റാൻഡിലെത്തി. നിരനിരയായി പാർക്കുചെയ്തിരിക്കുന്ന ഓട്ടോകളിലോരോന്നിന്റെയും അരികിൽച്ചെന്ന് റെയിൽവേസ്റ്റേഷൻ പോകുമോ എന്നു ചോദിച്ചു. ആരും തയ്യാറല്ല. തിരുവല്ലയിൽ രാത്രി വൈകി വണ്ടിയിറങ്ങുന്നവർക്ക്‌ ഇതൊരു പുതുമയല്ല. റെയിൽവേസ്റ്റേഷൻ, കാവുംഭാഗം, മുത്തൂർ എന്നൊക്കെ ആവശ്യപ്പെട്ടാൽ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. നാറാണം മൂഴിയെന്നോ പത്തനംതിട്ടയെന്നോ റാന്നിയെന്നോ ഒക്കെപ്പറഞ്ഞാലേ അവർക്ക്‌ തൃപതിയാകൂ. കവിയൂർ എന്നു പറഞ്ഞാലോ ഒന്നു നോക്കാം എന്നാണു മനസ്ഥിതി. ചുരുങ്ങിയതു പത്തുകിലോമീറ്റർ യാത്രയെങ്കിലും ഓഫർച്ചെയ്തില്ലെങ്കിൽ നിങ്ങൾ പെട്ടുപോയെന്നു സാരം.
പക്ഷേ ഒരു അന്തിക്കൂരാപ്പിന്‌ ഇതാദ്യമായാണ്‌ ഇത്തരം അനുഭവം. ഓട്ടോക്കാരുടെ അഹങ്കാരം പോയപോക്കേ എന്നു മനസ്സിൽ തോന്നി. ഇവന്മാർക്കിട്ട്‌ ഒരു ചെറിയ പണിയെങ്കിലും ചെയ്യണം എന്നും ഉള്ളാലെ കുറിച്ചിട്ടു. പത്തുമുപ്പത്‌ ഓട്ടോകളുടെ മുൻപിൽ തെണ്ടിക്കഴിഞ്ഞപ്പോൾ ഒരാൾ തയ്യാറായി. അൽപം പാകത പ്രകടമായ മുഖം. ഈ ചേട്ടനെങ്കിലും ആർത്തി കുറവാണല്ലോ എന്ന് സന്തോഷിച്ച്‌ അതിൽ കയറിപ്പറ്റി. യാത്ര തുടങ്ങി ദീപാജങ്ങ്ഷനിൽ നിന്നു തിരിഞ്ഞപ്പോൾ അദ്ദേഹത്തോടു തന്നെ ചോദിച്ചു, എന്താ എല്ലാവർക്കും റെയിൽവേസ്റ്റേഷൻ എന്നു കേൾക്കുമ്പോൾ ഒരു അവജ്ഞ?
'അതോ, ആ റോഡു തന്നെ. അതിലെ ഒരു ദിവസം എത്രതവണയാ യാത്ര. എല്ലാം കഴിയിമ്പോൾ ദേഹത്തു വേദന മാത്രമാവും മിച്ചം.'
അതാണു കാര്യം. അതുമാത്രം.
തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിനോടു മത്സരിക്കാൻ പാകത്തിൽ കുളമായ വേറെ റോഡുകൾ കേരളക്കരയിൽപ്പോലും അപൂർവ്വമാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും അഗാധമായ ഗർത്തങ്ങളിൽപലതും കാത്തു സൂക്ഷിക്കുന്ന കൊല്ലം ചെങ്കോട്ട ഹൈവേയിലെ പുനലൂർ മുതൽ ആര്യങ്കാവുവരെയുള്ള വഴി വിശ്വപ്രസിദ്ധമാണല്ലോ. അക്ഷേ തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള വഴി മത്സരത്തിൽ അധികം പുറകില്ലല്ല. ഒരു സ്കൂട്ടറിനെയൊക്കെ വിഴുങ്ങാനുള്ള കരുത്ത്‌ അതിനുണ്ട്‌.
സ്കൂട്ടറിൽ മിക്കദിവസവും അതിലെ യാത്രചെയ്ത്‌ ആ യാത്രയുടെ സുഖാനുഭൂതി ആവോളം അനുഭവിച്ച പശ്ചാത്തലത്തിൽ മനസ്സിൽ ഓട്ടോക്കാരോട്‌ തോന്നിയ കാലുഷ്യം മനസ്സിൽ നിന്നു നിശ്ശേഷം മാഞ്ഞു.
യാത്ര കഴിഞ്ഞ്‌ പതിനഞ്ചുരൂപ യാത്രക്കൂലിയും മനസ്സുനിറയെ നൽകി സ്കൂട്ടറിനരികിലേക്കു നടക്കുമ്പോൾ ആത്മാവിൽ വല്ലാത്ത ഒരു കുളിർമ്മ നിറഞ്ഞു.
ഏതു ദുരിതവും സഹിച്ച്‌ സേവനം നൽകാൻ മനസ്സുള്ള ചിലരെങ്കിലും ഇപ്പോഴും ഓട്ടോറിക്ഷാതൊഴിലാളികൾക്കിടയിൽ അവശേഷിക്കുന്നുണ്ടല്ലോ!