tag:blogger.com,1999:blog-25818499704308088492024-02-06T21:37:55.498-08:00അജിത്കവി/ajithkaviവെറുമൊരു കവിയൂരുകാരന്റെ മനോവിചാരങ്ങള്‍Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.comBlogger153125tag:blogger.com,1999:blog-2581849970430808849.post-33678920788575218172016-08-21T12:30:00.001-07:002016-08-21T12:47:40.945-07:00 ശബരിമലയിൽ സംഭവിയ്ക്കുന്നത്<div dir="ltr" style="text-align: left;" trbidi="on">
<style type="text/css">p { margin-bottom: 0.25cm; line-height: 120%; }</style>
<br />
<br />
<br />
[ഫേസ് ബുക്കിൽ ബി. സതീഷ് കുമാറിന്റെയും അശോക് കർത്തായുടെയും പോസ്റ്റുകൾ വന്ന പശ്ചാത്തലത്തിൽ കുറിയ്ക്കുന്നതാണിത്. ധർത്തിയിൽ ടൈപ്പ് ചെയ്തതിനാൽ അക്ഷരപ്പിശകുകളും വാചകപ്പിശകുകളും കണ്ടേയ്ക്കാം.]<br />
<br />
<br />
താൻ നിലനിൽക്കുന്നുണ്ടോ, തന്റെ രൂപമെന്താണ്, പേരെന്താണ്, ഇതൊന്നും ഈശ്വരന്റെ പ്രശ്നമല്ല. ഇതെല്ലാം മനുഷ്യൻ മാത്രമാണ് പ്രശ്നമാക്കുന്നത്. ഈശ്വര സൃഷ്ടികളായ, ഇശ്വരാഅംശമായ, പഴുതാരയോ പുളിയോ കാട്ടുകല്ലോ കരിവീട്ടിയോ കാളസർപ്പമോ ഒന്നും ഈശ്വരന്റെ സ്വത്വത്തത്തെയോ പേരിനേയോ വീടിനെയോ സ്വഭാവസവിശേഷതകളെയോ സംബന്ധിച്ച് ഒരുതരത്തിലും ചിന്തിയ്ക്കാറുമില്ല. വിശക്കുമ്പോൾ കഴിയ്ക്കുക, കാമമുണരുമ്പോൾ രതിയ്ക്കുക, മരണം വിളിയ്ക്കുമ്പോൾ പോവുക എന്നതാണവരുടെ ലോക ധർമ്മം. ഈശ്വര സൃഷ്ടികളിൽ ഏറ്റവും മഹത്തതെന്ന് എല്ലാ മതശാസ്ത്രങ്ങളും വാഴ്ത്തുന്ന മനുഷ്യന്റെ കാര്യം കഷ്ടമാണ്. അവൻ ഈശ്വരന്റെ പേരിനെക്കുറിച്ചും വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും ലോകാലോകാന്തരം, വിട്ടുവീടാന്തരം, വ്യക്തി വ്യതിയാന്തരം ചിന്തിയ്ക്കുകയും കലഹിയ്ക്കുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു. കടുവ മാനിനെ പിടിയ്ക്കുന്നതും വൈറസ് മനുഷ്യനെ ആക്രമിയ്ക്കുന്നതും അവരുടെ ധർമ്മമാണ്. ധർമ്മത്തെക്കുറിച്ച് വിചാരണം ചെയ്യുന്ന ഹിന്ദുധർമ്മമെന്ന് പറയുന്നതിലെന്ക്കിലും ഈയൊരു ചിന്താഗതി അല്പമെങ്കിലും ഉണ്ടാവേണ്ടതാണ്. വേദസാരവും അതാണ്. സ്മൃതികളെ പലരീതിയിൽ വ്യാഖ്യാനിച്ച് കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലത്തെ ഇന്ത്യയിൽ നടന്ന ഭേദവിചാരങ്ങൾ ഹിന്ദു എന്ന ഇന്ന് വ്യാഖാനിയ്ക്കപ്പെടുന്ന സമൂഹത്തെ പല തട്ടുകളായി വിഭജിച്ച്. ഏതെങ്കിലും വേദത്തിൽ ജാതികളെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടുണ്ടോ? ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്തങ്ങൾ വേദങ്ങളാണെന്ന് ഇടയ്ക്കിടയ്ക്ക് ആണയിടുകയും വേദങ്ങൾ സ്വപ്നം കാണാത്തതിനെലാം സമ്മതം മൂളുകയും ചെയ്യുന്നവർ ഇത് ചിന്തയ്ക്കണം.<br />
<br />
കവിയൂർ മഹാക്ഷേത്രത്തിന്റെ നുറ്റാണ്ടുകൾ പഴക്കമുള്ള മതിലിന്റെ എറെക്കുകിഴക്കുഭാഗത്ത് ഏതാനും വിടവുകളുണ്ട്. ആശാരിമാർക്ക് ഉത്സവം കാണാനായി കൊടുത്തിട്ടുള്ള സൗകര്യമാണ്. 1936 വരെയും ക്ഷേത്രം പണിത ആശാരിമാർ അവിടുത്തെ ഉത്സവം കണ്ടിരുന്നത് ഈ വിടവിലൂടെയാണ്. ക്ഷേത്രപ്രവേശനകാലത്ത് ഓര്മ്മയുദിച്ചിരുന്ന പലരും, അതിന്റെ ശില്പി കുടുംബത്തിൽ പെട്ടവർതന്നെ, ആദ്യമായി ക്ഷേത്ര മതിലകത്ത് പ്രവേശിച്ച അവസരങ്ങളെക്കുറിച്ച്എം അന്ന് തുറിച്ചു നോക്കിയാ മേൽജാതി കണ്ണുകളെക്കുറിച്ഛ്ച്ചും പറഞ്ഞിട്ടുള്ളത് ഇവിടെ കുറിയ്ക്കട്ടെ. പിന്നെയൊരു വിഭാഗത്തിനാവട്ടെ, അത്രപോലും ഉത്സവകാലത്തുപോലും അടുക്കാൻ കഴിയില്ലായിരുന്നു. അവർക്കു വേണ്ടിയായിരുന്നു നായ്ക്കുഴി. നായ്ക്കുഴിയിൽ കൂട്ടുന്ന തീർത്തും വര്ണരുടെ കാണിക്ക അന്നും തൃക്കവിയൂരപ്പൻ സ്വികരിയ്ക്കുമായിരുന്നു. അതിനായി ഒരു വിളക്കും നാക്കിലയും വച്ച് ഒരു കിഴ്ശാന്തിയെ തീണ്ടാപ്പാടകലത്തിൽ നിർത്തുകയും ചെയ്യുമായിരുന്നു. 1931 ലെ പുതുക്കിയ കവിയൂർ ദേവസ്വം പതിവ് പുസ്തകം അത് പറയുന്നുണ്ട്.<br />
<br />
ഇതിലെല്ലാമുപരി, അയിരൂർ ചെറുകോൽപുഴയിൽ പമ്പയാറ്റിന്റെ കടവത്ത് ഹിന്ദുമഹാ മണ്ഡലത്തിന്റേതായി ഒരു ഓഫിസ് കെട്ടിടമുണ്ട്. മുഴുവൻ തടിയാണ്. ആ തടി അയിരൂർ പുതിയകാവിലെ തേരിന്റെ തടിയായിരുന്നു എന്നാണു പറയപ്പെടുന്നത്. അതുമായി ബന്ധപ്പെട്ടും അയിരൂർ പുതിയകാവിലെ പടയണി ഒരു കാലത്ത് നിലച്ചതിനെ കുറിച്ചും ഒത്തിരി കഥകളുണ്ട്. ഏതായാലും ചട്ടമ്പി സ്വാമി എന്ന സാമൂഹിക പരിഷ്കർത്താവിന്റെ ശ്രമഫലമായി ഹിന്ദുമഹാമണ്ഡലം അയിരൂർ ചെറുകോൽപുഴയിൽ ആരംഭിച്ചു. മധ്യ തിരുവിതാം കുററിലെ പടയണി ചുരുങ്ങിയ സ്ഥലങ്ങളിലൊഴിച്ച് നിലച്ചുപോകുന്നതിനും ചട്ടമ്പിസ്വാമിയുടെ പ്രബോധനത്തിന്റെ ഫലമായി നിലച്ചുപോവുകയുംചെയ്തു. ഒരു പരമ്പരാഗത കലയെന്ന രീതിയിൽ പടയണി മധ്യതിരുവിതാംകൂറിൽ പുനർജ്ജനിച്ചത് വീണ്ടും നുറുകൊല്ലത്തിനു ശേഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ്. അപ്പോഴേയ്ക്കും അയിരൂർ പുതിയകാവിൽ നിലനിന്നിരുന്നതുപോലെയുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിലയ്ക്കുകയും ചെയ്തിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും നടന്ന കേരളത്തിലെ ഹൈന്ദവ നവോഥാനത്തിന്റെ ഏറ്റവും ദുഷിതമായ വശം ഇപ്പോൾ മറ നിക്കി പുറത്തുവന്നിരിയ്ക്കുന്ന സാഹചര്യത്തിൽ ഇത്രയുമൊക്കെ സൂചിപ്പിയ്ക്കാതെ വയ്യ. ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് ചില ദുരുപദിഷ്ടമായ ഭ്രാന്തൻ ജനൽപനങ്ങളെ മുൻനിർത്തി ഇനിയുമൊരു സംഘം ചേരലിൽമാനൊരുങ്ങുന്നതെങ്കിൽ, ഭരണഘടനാപരമായി കേരള സർക്കാരിനും നിയമസഭയ്ക്കും മേൽനോട്ടമുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിയ്ക്കുന്നവർ അതിനു തിരി കൊളുത്തുകയാണെങ്കിൽ, അത് ഹൈന്ദവ സമൂഹത്തെ ( ഇന്ന് എല്ലാവരും അഭിമാന വിജ്രംഭിതരാവുന്നത് ഈ പേരിലാണല്ലോ) പലതട്ടുകളായി ഭിന്നിപ്പിയ്ക്കുകയേയുള്ളു.<br />
<br />
തന്ത്ര ശാസ്ത്രമനുസരിച്ച് മനുഷ്യന്റെ മുടി, നഖം, വിയർപ്പ്, മൂത്രം ഇത്യാജി വിസർജ്യങ്ങളൊന്നും ക്ഷേത്രാങ്കണത്തിൽ വീഴാൻ പാടില്ല. കേരളത്തിലെ ഏറ്റവും വിശാലമായ നാലമ്പമുള്ള ക്ഷേത്രങ്ങളിൽ പോലും- വൈക്കം, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, തൃശ്ശൂർ, പെരുവനം, പദ്മനാഭസ്വാമി ക്ഷേത്രം, തളിപ്പറമ്പ് - ഇരുനൂറ്റൊ മുന്നൂറ്‍റൊ ആളുകളിൽ കൂടുതൽ വിയർപ്പൊഴുക്കാതെ കൂടാനുള്ള സൗകര്യമില്ല. ഇന്നത്തെ അവസ്ഥയിൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതിലെത്രയോ അധികം ആളുകൾ വിയർപ്പൊഴുക്കി മണിയ്ക്ര്രകളോളം ക്യൂ നിൽക്കേണ്ടി വരുന്നുണ്ട്. അതിനനുസരിച്ച് അവിടെ ശ്രീലകത്തിരിയ്ക്കുന്ന ശാന്തിക്കാർക്ക്കും എത്രയോ അധികം വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്. അതുമൂലം കേരളത്തിലെ ഏതാണ്ടെല്ലാ ദേവാലയങ്ങളിലെയും ശാന്തിക്കാർ, ശ്രീകോവിലിൽ, ഏറ്റവും പരാമപവിത്രമായ സ്ഥലത്ത് സ്വന്തം വിയർപ്പ് ദിവ്യവിഗ്രഹങ്ങളിൽ ഇറ്റിയ്ക്കുന്നുണ്ട്? ക്ഷേത്രാങ്കണത്തിൽ കുളം സ്ഥാപിച്ചിരിയ്ക്കുന്നതിന്റെ മുഖ്യ ലക്ഷ്യം ഇങ്ങനെ വിയർക്കുമ്പോൾ കുളിയ്ക്കാൻ വേണ്ടിയാണ്. എത്രക്ഷേത്രത്തിൽ മേൽശാന്തിമാർ ഇപ്രകാരം ചെയ്യാൻ മാത്രം സ്വാതന്ത്രരാവുന്നുണ്ട്, ഇന്നത്തെ അന്തരീക്ഷത്തിലും ക്ഷേത്രത്തിരക്കിലും?<br />
ചുരുക്കത്തിൽ തന്ത്രശാസ്ത്രമനുസരിച്ച്ചു നോക്കിയാൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും മലിനമാണ്. പരമപവിത്രമെന്നവകാശപെടുന്ന ഗുരുവായൂരിലും ശബരിമലയിലും ശാന്തിക്കാർ കാൽമണിയ്ക്കൂർ ഇടവിട്ടും മറ്റു മഹാക്ഷേത്രങ്ങളിൽ മണിയ്ക്കൂറിലൊരിയ്ക്കൽ വീതമെങ്കിലും കുളിച്ച് ശുദ്ധരാവേണ്ടതാണ്. അപ്പോൾ കഴുവിൽ നിൽക്കുന്നവരോ?<br />
<br />
ഇനി ശബരിമലയും തന്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കാനന ക്ഷേത്രമായ ശബരിമലയിൽ എന്ന് മുതലാണ് തന്ത്രി നിത്യസാന്നിധ്യമായത്? ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ട, ചെങ്ങന്നൂർ മഹാക്ഷേത്രത്തിൽ ഭജനമിരുന്ന് തന്ത്രം വരിയ്ക്കേണ്ടുന്ന, അവിടുത്തെ പൂജകൾക്ക് നിത്യം മാർഗ്ഗനിർദ്ദേശം ചെയ്യണ്ട, താഴമൺ തന്ത്രി എത്ര ദിവസം ആ ക്ഷേത്രത്തിൽ എത്താറുണ്ട്? ( പഴയ വിധികളനുസരിച്ച് എല്ലാ മഹാക്ഷേത്രത്തിലും നിത്യവും ഒരു പൂജയ്ക്കെങ്കിലും തന്ത്രി നേരിട്ട് നടത്തണമെന്ന നിബന്ധനയുണ്ടെന്നാണ് അറിവ്. കവിയൂർ മഹാക്ഷേത്രത്തിൽ ഏതായാലും ഉച്ചപ്പൂജ തന്ത്രി നിർവഹിയ്ക്കണം എന്നൊരു ചിട്ടയുണ്ടായിരുന്നു. മുന്നുറ്റിയറുപത്തിയഞ്ച്ച് ദിവസവും അഞ്ചുപൂജയും ശ്രീബലിയുമുള്ള, പത്തോ പതിനെട്ടു ആട്ടവിശേഷങ്ങളും നിരവധി മാസവിശേഷങ്ങളുമുള്ള ഈ ക്ഷേത്രത്തിൽ ഏറിയാൽ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം മാത്രമാണ് തന്ത്രി പ്രത്യക്ഷപ്പെടാറുള്ളത്. ചെങ്ങന്നൂരിലും, താഴമൺ മഠത്തെ സംബന്ധിച്ച്ഇടത്തോളം അത്രതന്നെ പ്രധാനമായ ഏറ്റുമാനൂരിലും മിക്കപ്പോഴും കൊടിയേറ്റും ഉത്സവബലിയുമടക്കമുള്ള അതിപ്രധാന ചടങ്ങുകൾക്കുപോലും തന്ത്രി ആൽപേരിനെ വിടുന്നതായി കാണാറുണ്ട്. വ്യക്തിപരമായ കാരണങ്ങളേക്കാളുപരി അതിനൊരു കാരണമേയുള്ളു. ചെങ്ങന്നൂരിലെ ഉത്സവകാലത്ത് വിശേഷിച്ചും, ശബരിമലയിൽ പണം പൊഴിയുന്ന കാലമായിരിയ്കും. അത്രതന്നെ തന്ത്രം!<br />
<br />
കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഒരു തീർഥാടന കാലവുമായി ബന്ധപ്പെട്ട യോഗത്തിൽ പറഞ്ഞ സൗമ്യമായ ഒരു പ്രസ്താവനയും അതിന്റെ പേരിൽ വെളിച്ചപ്പാട് തുള്ളിയ ഒരാറാട്ടുമുണ്ടന്റെ വാക്കുകളും മുൻ നിർത്തി പടയ്ക്കൊരുങ്ങുമ്പോൾ ഒന്നോർക്കുന്നതു നന്നായിരിയ്ക്കും. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ തന്ത്രി അഭിപ്രായമൊന്നും ചോദിയ്ക്കാതെ, എല്ലാ മാമൂലുകളെയും അതിലംഘിച്ച് ഒരു രാജാവ് നടത്തിയ വിളംബരമിലായിരുന്നെങ്കിൽ സ്വാതന്ത്ര്യം ലഭിയ്ക്കുന്ന സമയത്ത് കേരളത്തിലെ നാമിന്നു പറയുന്ന ഹിന്ദു സമൂഹത്തിൽ എത്രപേർ( നമ്പുതിരി, നായർ, അമ്പലവാസികൾ ഒഴിച്ച് ) ഹിന്ദുവായി ശേഷിയ്ക്കുമായിരുന്നു? . ദേവസ്വം ബാർഡിനു മേൽ ഭരണപരമായ ചില അവകാശങ്ങൾ കേരള നിയമസഭയ്ക്കും ഭരണാധികാരികൾക്കുമുണ്ട്. കവനന്റിൽ അത്തരമൊരു വ്യവസ്ഥ തിരുവിതാംകൂർ രാജാവ് ചെയ്തതിനു പിന്നിൽ വിവേകപൂർണ്ണമായ ഒട്ടനവധി അടിസ്ഥാനങ്ങളുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും കേരള സമൂഹം അംഗീകരിച്ച അതെ കാര്യങ്ങൾ. സ്വാമി വിവേകാനന്ദനെന്ന മഹാസയാണ് പറഞ്ഞ ഭ്രാന്താലയത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചത് ഇതൊക്കെയാണ്. ഇന്ന് ഈ മഹാത്മാക്കളുടെ മുഖങ്ങളൊക്കെ വലത്- ഇടതു- മധ്യ ഭേദമില്ലാതെ എല്ലാവരും കടുത്തക്കാറുണ്ട്. അവർ പറഞ്ഞതും ചെയ്തതും എന്താണെന്നറിയാൻ ആർക്കും താത്പര്യമില്ല. രാമായണം കണ്ടിട്ടില്ലാത്തവൻ, അയോദ്ധ്യാധിപതിയായ രാമന്റെയും അദ്ദേഹം സംഭരിച്ച സർവദാ ബ്രാഹ്മണനായ രാവണന്റെയും ഗരിമയോ മഹിമയോ( അദ്ധ്യാത്മ രാമായണപ്രകാരം) അറിയാത്തവൻ രാമൻ എന്ന നാമത്തിന് പേരിൽ ഹാലിളകുന്നതാണ് കാണുന്നത്.<br />
<br />
ശബരിമലയിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും നടതുറന്ന തിരുപ്പതി മാതൃകയിൽ ആളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? സ്ത്രീകളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? നാനാ ജാതി മതസ്ഥർ പ്രവേശിയ്ക്കാനാവുന്ന സ്ഥലം എന്ന വീമ്പിളക്കുമ്പോൾ നാനാജാതിമതസ്ഥരായ സ്ത്രീകളെ എന്തിനു വിലക്കുന്നു? ചരക്കു കയറ്റാൻ കേബിൾ കാർ ഉപയോഗിയ്ക്കാമെങ്കിൽ അവശരായ ഭക്തരെ കയറ്റാൻ അതുപയോഗിച്ചാൽ എന്താണ് കുഴപ്പം?<br />
<br />
അങ്ങനെയൊക്കെ പറയുന്ന സ്ഥാപിത താത്പര്യക്കാരെ തുണയ്ക്കുന്നവർ ഒന്ന് ചിന്തിയ്ക്കണം, കാനനവാസിയായ ധര്‍മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി മാത്രമല്ല, യോഗനിദ്രയിലുമാണ്. വർഷത്തിൽ മകരസംക്രാഅന്തിയോടനുബന്ധിച്ച് മാത്രം ഏതാനും ദിവസത്തേയ്ക്ക് തുറക്കുമായിരുന്ന ശബരിമല നട മണ്ഡല മകരവിളക്ക് കാലത്തെ അൻപതില്പരം ദിവസങ്ങൾക്കുപകരം എല്ലാമാസവും അഞ്ചു ദിവസവും പിന്നെ പലപ്പോഴായി തോന്നുമ്പോഴുമൊക്കെ തുറന്നിടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ യോഗനിദ്ര ഭഞ്ചിയ്ക്കപ്പെട്ടില്ലേ? അദ്ദേഹത്തിന്റെ ഏകാന്തവാസസ്ഥലം കയ്യേറി അവിടുത്തെ വന്മരങ്ങൾ വെട്ടിമാറ്റി യാതൊരു തന്ത്ര ദീക്ഷയുമില്ലാതെ കോൺക്രീറ് സൗധങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ അദ്ദേഹത്തിന്റെ വ്രതം ഭംജ്ജിച്ചില്ലേ?<br />
കാലാനുസൃതമായിരിക്കണം എല്ലാം. അല്ലെങ്കിൽ കാലത്തിന്റെ കുത്തോഴുക്കിൽ ഒലിച്ചുപോവുകയേയുള്ളു. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവുമൊക്കെ നിന്ന സ്ഥാനത്ത് ഏതെങ്കിലുമൊരു ധനാർത്തിക്കാരനായ പുരോഹിതനെയും നാക്കിനെല്ലില്ലാത്ത അധികാരിയെയും ഒകെ വാഴിച്ച് പിൻപറ്റാൻ നോക്കിയാൽ സര്വനാശമായിരിയ്കും ഫലം.</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-65973847790268416272016-05-26T11:49:00.001-07:002016-05-26T11:49:58.114-07:00GOD's Own CouNTRY<div dir="ltr" style="text-align: left;" trbidi="on">
ഞെട്ടിപ്പോയ ഒരു സംഭവമുണ്ടായി ഇന്ന്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ റാണി
തോട്ടന്മൺകാവു ദേവീക്ഷെത്രത്തിൽ എത്തിയത് അല്പം വൈകിയായിരുന്നു.
കൂടെയുള്ളവരെ അമ്പലത്തിനു മുൻപിൽ ഇറക്കിയിട്ട് കാര്‍ പാര്ക്കുചെയ്യാൻ ഒത്ത
ഒരിടം തേടി മുൻപോട്ടു നീങ്ങി എത്തിച്ചേന്ന് പറ്റിയ സ്ഥലം കണ്ടെത്തി വണ്ടി
തിരിയ്ക്കാനായിട്ടാണു തോട്ടമൺ എസ്ബിടി യുടെ മുൻപിൽ ചേര്‍ത്ത് നിരത്തിയത്.
റിവേഴ്സ് ഗിയറിട്ട് വണ്ടി നിക്കാൻ തുടങ്ങിയപ്പോൾ വഴിയോരം ചേര്ന്ൻ വണ്ടിയുടെ
അടുത്തേയ്ക്കു വരുന്ന മൂന്നു പേരെകണ്ട് ചവിട്ടി. അവർ അത്രയ്ക്കും <span class="text_exposed_show">അടുത്തായിരുന്നു.
പത്തു നാല്പതുവയസ്സു പ്രായമുള്ള ഒരു പുരുഷനും അയാളുടെ ഭാര്യയായേക്കവുന്ന
സ്ത്രീയും പത്തുവയസ്സടുപ്പിച്ചുവരുന്ന ഒരു ആൺ കുട്ടിയും. മുൻപിൽ
കിടക്കുന്ന, തിരിയാൻ ഒരുങ്ങുന്ന വണ്ടിയെ ശ്രദ്ധിയ്ക്കാതെ അവർ ഉഗ്രമായി
തർക്കിയ്ക്കുകയാണെന്നു കണ്ട് അവിടെ തിരിയ്ക്കുന്നത് സുരക്ഷിതമെല്ലെന്നു
തോന്നി വണ്ടി വീണ്ടും മുൻപോട്ടെടുത്ത് പത്തുനൂറുവാര മുന്‍പിലുള്ള ഒരു
പള്ളിയുടെ വഴിയിലേയ്ക്ക് ഞാൻ വണ്ടി നീക്കി, തിരിക്കാൻ തുടങ്ങി. തിരിയ്ക്കാൻ
ഒരുങ്ങുമ്പോൾ അവർ വീണ്ടും പിന്നാക്കം നടക്കുന്നതു കണ്ടു. പുരുഷന്റെ
തര്‍ക്കം വാക്കുകളില്ൽ നിന്ന് പെശികളേയ്ക്ക് മാറ്റുന്നതും ശ്രദ്ധിച്ചു. ആ
നടുവഴിയിൽ കൃത്യം പട്ടാപ്പകൽ പതിനൊന്നര സമയത്ത് അയാള്‍ ആ സ്ത്രീയുടെ
മുറിയ്ക് ചുറ്റിപ്പിടിയ്ക്കുന്നതുകണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു,
മുഷി ചുരുട്ടി അയാള്‍ ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞിടിച്ചു. അവർ വായു വേഗത്തിൽ
കുട്ടിയേയും പിടിച്ചു വലിച്ച് ഓടി മറഞ്ഞു. അപരിചിതമായ ഒരു സാഹചര്യത്തിൽ
അതിലിടപെടുന്നത് യുകതമല്ലാത്തതുകൊണ്ട് ഞാൻ സ്തംഭിച്ചു നിന്ന്. ബാങ്കിന്റെ
വളപ്പിൽ നിന്ന് ഏതാനും സ്ത്രീകൾ ഇത് കാണുന്നുണ്ടായ്രുന്നു. രണ്ടു വൃദ്ധർ
എതിര് ദിശയിൽ നിന്ന് നടന്നു വരുന്നുണ്ടായിരുന്നു. ഞാനടക്കം ആരും
പ്രതികരിച്ചില്ല. പട്ടാപ്പകൽ, നടുറോഡിൽ, നഗരപാര്ഴ്വത്ത്തിൽ, ഭാര്യതെന്ന
ആണെന്നു കരുതാവുന്ന ഒരു സ്ത്രീയെ കയ്യേറ്റം ചെയ്ത ചെര്രുപ്പക്കാരൻ
സ്ത്രീയും കുട്ടിയും ഓടിമറഞ്ഞ ദിശയിലേയ്ക്ക് നീക്കി മുഷ്കൊട്ടും
കുറയ്ക്കാതെ നോക്കി നിന്ന്. മെലിഞ്ഞു ദൃഢഗാത്രനായ ഇരുണ്ടനിറമുള്ള ഷർട്ട്
ധരിച്ച്ഹ നെറ്റിയ്ക്ക് കുംകുമക്കുറിയുള്ള( അത് എല്ലാവരും ഉദ്ദേശിയ്ക്കുന്ന ആ
കുംകുമക്കുറിയാവാനുള്ള സാധ്യതയുമില്ല, ഏതോ ക്ഷേത്രപ്രസാദം) ഒരു
ചെര്രുപ്പക്കാരൻ!<br /> ഇതാണു സമകാലിക കേരളം!!!</span></div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-83712531957239091742016-02-26T09:41:00.003-08:002016-02-26T09:41:49.615-08:00ഇലകൾ കൊഴിയുന്നൂൂ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDYsY949SymANjgXDI14Qs7AgQqIvJhEOSn7d9G24u2En9V1rvZSGMUVuT4jVkK5G6BOA_P6FfC-LgjVFHcAV5oCO5Kb6gdBDEoQTLDXaUq8dTqumPjXC1nEUh7amY0rKdFdesxNk2YKz6/s1600/1422422_908124532641645_8541614081631241835_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDYsY949SymANjgXDI14Qs7AgQqIvJhEOSn7d9G24u2En9V1rvZSGMUVuT4jVkK5G6BOA_P6FfC-LgjVFHcAV5oCO5Kb6gdBDEoQTLDXaUq8dTqumPjXC1nEUh7amY0rKdFdesxNk2YKz6/s320/1422422_908124532641645_8541614081631241835_n.jpg" width="320" /></a></div>
<br />നടുക്കിരിയ്ക്കുന്ന ഇളം റോസ് ഉടുപ്പുകാരൻ ബ്ലേസ് ജോർജ്ജ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പിരിയുകയാണ് ഈ ഇരുപത്തിയൊൻപതാം തീയതി. പിണച്ചിലും പിടിയ്ക്കലും പിരിച്ചിലും ഒക്കെയാണ് മനുഷ്യജന്മത്തിന്റെ വികൃതികൾ എന്നറിയാം. പക്ഷേ ഇവന്റെ പോക്ക് വലിയ അനവധിപോക്കുകളുടെ മുന്നോടിയാണെന്നുള്ള സത്യം ഒരു പരിധിവരെ അമ്പരപ്പിയ്ക്കുനുണ്ട്. ഒത്തിരി യാത്രകളിലൊന്നും ഒരുമിച്ച്ചിട്ടില്ലെങ്കിലും ഒര്ത്തിരിക്കുന്ന പാലത്തിലെ പങ്കാളി. പങ്കാളികളായിരുന്നവരുടെ വിടപറച്ചിലിന്റെ അനുബഹ്വം......<br />മഹാത്മാഗാന്ധി സർവകലാശാലയുടെ ആദ്യബാച്ചിൽ ബിരുദമെടുത്തിറങ്ങുമ്പോൾ പ്രസ്തുത സർവകലാശാലയെക്കുറിച്ച് പ്രത്യേകിച്ചു പ്രിയങ്ങളൊന്നും തോന്നിയിരുന്നില്ല. അവിടുന്നുതന്നെ ബിരുദാനന്തര ബിരുദമെടുത്ത് പെരുവഴിയിലേയ്ക്കിറങ്ങുമ്പോഴും വേറെ വഴിയൊന്നും അന്നത്തക്കലത്ത് ഇല്ലായിരുന്നതിനാൽ അവിടുന്നുള്ള മുദ്രവച്ച സർട്ടിഫിക്കറ്റുകൾ പേറുന്നു എന്നതിലേറെ ഒന്നും തോന്നിയതുമില്ല. അതൊരു വഴിയായത്, ജീവനമർഗ്ഗമായത് യദൃച്ഛികം മാത്രം. <br />പക്ഷേ ജിവിതത്തിൽ ആ സ്ഥാപനം ഒരു നാഴികക്കല്ലായിമാര്രുകയായിരുന്നു. 1989 ൽ സർവകലാശാലയിൽ അസ്സിസ്റ്റന്റായി ജോലിയ്ക്കുകയറുമ്പോൾ ഇരിടത്താവളം എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവിടെ കിട്ടിയ സൌഹൃദങ്ങൾ... അത് ജീവിതത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. യാത്രയെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അവിടെ ചെല്ലുമ്പോൾ. ലോകം മുഴുവൻ യാത്രചെയ്യുന്ന ഒരു സഞ്ചാരിയാവണമെന്ന്. സഞ്ചാരങ്ങൾ യാത്ഹാര്ത്ഹ്യമാക്കിയത് ആ സൗഹൃദസാഹചര്യമാ ണ് . കുറെ സ്ഥലങ്ങൾ മാത്രം യാത്രകൾ എന്ന മാറ്റിമറിച്ചു. ആ യാത്രകളുടെ കൂട്ടാളികളിൽ ഈ ബ്ലെസ് ഉണ്ട്. ഉണ്ണികൃഷ്ണവാര്യർ ഉണ്ട്. നജീബും രഘുവും ഉണ്ട്. പ്രബോധ് ഉണ്ട്. വ്യത്യസ്ത ദേശക്കാർ. വ്യത്യസ്ത ചിന്താഗതിക്കാർ. വ്യത്യസ്ത പ്രായക്കാർ. എങ്കിലും എല്ലാത്തിനെയും ഒന്നാക്കാൻ യാത്ര എന്ന്ന അനുഭവത്തിനു കഴിയുമെന്ന്, ജീവിതം അങ്ങനെ വ്യത്യസ്തതകൾ അനുഭവിക്കേണ്ടുന്ന ഒന്നണെന്ന് ബോധ്യപ്പെടുത്തിത്തന്നും മാഹാത്മാഗാന്ധി സർവകലാശാലയെന്ന മഹാപാഠശാല. എന്റെ ജീവിതത്തിന്റെ പാഠശാല!<br />പലരും പോയി. ഗോപീമോഹനൻ, ഉല്ലാസ്.....എന്നിങ്ങനെ. ഗുരുവും സുഃര്ത്തുമായിരുന്ന ഡി. വിനയചന്ദ്രനടക്കം പലരും ജീവ്തത്തിന്റെ തിരശ്ശീല വലിച്ചിട്ട് മറഞ്ഞു കഴിഞ്ഞു. പക്ഷേ വലിയൊരു കൂടുമാറലിൽന്റെ അരങ്ങൊരുങ്ങുന്നു എന്നും പോകാനുള്ള സമയം അടക്കുന്നു എന്നും ഉള്ള സൂചന തരുന്നതാണ് ബേസിന്റെയും മറ്റും വിടവാങ്ങൽ.<br />യാത്രകളിലെ കൂട്ടുകാരനു യാത്രാമംഗളം. വരാനിരിക്കുന്ന വിടവാങ്ങലുകൾക്ക് മനസ്സോരുക്കൾ. എന്തൊക്കെ, ഏതൊക്കെ.... എങ്ങനൊക്കെ???<br />ജീവിതം.....!</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-48328114953723453802015-11-23T09:24:00.000-08:002015-11-23T09:37:18.905-08:00സ്വപ്നപ്രബന്ധം (റീലോഡഡ് )<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
പേമാരി പെയ്യുന്ന രാത്രിയിൽ ഞാൻ ലിൻഡയെ സ്വപ്നം കണ്ടു. </div>
<div style="text-align: justify;">
തീർത്തും അകാരണമായ സ്വപ്നം. ലിൻഡയെ അവസാനമായി കണ്ടത് ആറു വർഷം മുൻപായിരുന്നു. ഓർമയിൽ ആ പേരോ മുഖമോ ഇടയ്ക്കൊരിക്കൽപ്പോലും ഉയിർത്തു വന്നതുമില്ല. എന്നിട്ടും മഴയുടെ ഗഹനമായ ഇരമ്പത്തിൽ മുഴുകി ഉറക്കത്തിലാണ്ട എന്റെ സ്വപ്നത്തിൽ അവൾ പ്രത്യക്ഷപ്പെട്ടു. തീർത്തും സ്വാഭാവികമായ പശ്ചാത്തലത്തിൽ! </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്വപ്നത്തിലും ആകാശം മഴമൂടി നിന്നു. ലൈബ്രറിയിൽ നിന്നും കുന്നിറങ്ങിവരുന്ന എന്റെ മുൻപിൽ പൊടുന്നനെ അവൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ആറുവർഷം മുൻപ് കണ്ടു പിരിഞ്ഞപ്പോഴത്തേതിൽനിന്ന് പറയത്തക്ക മാറ്റമൊന്നും അവൾക്ക് വന്നിട്ടില്ല. മുഖക്കുരു കൂമ്പി നില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയും അതേപോലെ തന്നെ. എങ്കിലും, സംസാരിച്ചുകൊണ്ട് ഞങ്ങളൊരുമിച്ച് കുന്നിറങ്ങുമ്പോൾ അല്പം സ്ഥാനം മാറിയ സാരിക്കിടയിലൂടെ അവൾ ആറേഴുമാസം ഗർഭിണിയാണെന്നു ഞാൻ മനസ്സിലാക്കി. കൂടുതലെന്തെങ്കിലും വിവരങ്ങൾ അറിയുന്നതിനുമുൻപ് സ്വപ്നം മുറിഞ്ഞ് ഉറക്കത്തിന്റെ മറ്റേതോ കയത്തിലേയ്ക്ക് ഞാനാണ്ടുപോയി.</div>
<div style="text-align: justify;">
രാത്രി മുഴുവൻ മഴയായിരുന്നു. മൂന്നുദിവസമായി തോരാതെ പെയ്യുന്ന മഴ. ചെറിയ ചാറ്റലും പൊടുന്നനെ ഇരമ്പുന്ന പെരുമഴയുമൊക്കെയായി അതങ്ങനെ പകർന്നാടിക്കൊണ്ടേയിരുന്നു. മഴയിലൂടെ സ്കൂട്ടറോടിച്ച് തണുത്തു മരവിച്ച ശരീരവുമായി വീട്ടിലെത്തിയ ഉടനെ കഞ്ഞികുടി കഴിഞ്ഞ് ഞാൻ മുറിയിലേയ്ക്ക് വലിഞ്ഞു. വൈദ്യുതി എപ്പോളോ നിലച്ചിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ കുറെ നേരം വായിച്ചു. ടിവി കാഴ്ച അപ്രാപ്യമായതിനാൽ വളരെക്കാലത്തിനു ശേഷം അങ്ങനെ ഗാഢമായി വായനയിൽ മുഴുകുവാൻ കഴിഞ്ഞു. പുസ്തകം മടക്കിവച്ച് എപ്പോഴോ ഞാനെഴുതാൻ തുടങ്ങി. ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു കഥാബീജം പെട്ടന്നങ്ങ് വളർന്നു വികസൈക്കുകയായിരുന്നു. അസാധാരണ ജീവികളും നിറപ്പകിട്ടാർന്ന അന്തരീക്ഷവുമുള്ള ഒരു പ്രണയകഥ. മഴയുടെ താളാവേശമുൾക്കൊണ്ട് ഞാനത് എഴുതി മുഴുമിപ്പിച്ചു. പെയ്തൊഴിഞ്ഞ മനസ്സോടെ ഉറങ്ങാൻ തയ്യാറവുമ്പോൾ നേരം വളരെയായിരുന്നു. മഴ അങ്ങേയറ്റം ശക്തിപ്പെട്ടിരുന്നു. തുറന്നിട്ട ജന്നലിലൂടെ മഴത്തുള്ളികൾ എറിച്ചുവീണ് മേത്ത ഇര്‍പ്പം കൊണ്ടിരുന്നു. ജന്നലടച്ച്, പതിവുജപങ്ങളും നടത്തി കിടക്കയിൽ വീണ് കൈലി പറിച്ച് പുതച്ചതേയോർമ്മയുള്ളു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലേയ്ക്ക് ഉണരുമ്പോഴും രാത്രി കണ്ട സ്വപ്നത്തിലെ ലിൻഡയുടെ ഗർഭാലസ്യം നിറഞ്ഞ രൂപം മനസ്സിൽ നിന്ന് മാഞ്ഞില്ല. അത് വെറുമൊരു സ്വപ്നമായിരുന്നു എന്ന് തീർപ്പുകല്പിക്കുവാൻതന്നെ കുറെ നേരമെടുത്തു. അപ്പോഴാണ് അത്തരമൊരു സ്വപ്നക്കാഴ്ചയുണ്ടാവാനുള്ള കാരണങ്ങള സ്വയം ആരായാൻ തുടങ്ങിയത്. അടുത്തിടെയെന്നോ ലിൻഡയ്ക്ക് രണ്ടാമതും ഒരു കുട്ടി പിറന്ന വിവരം ഹേമ പറഞ്ഞതോർത്തു. ഒരുപക്ഷേ ആ അറിവാകാം സ്വപ്നത്തിനു പ്രേരണയായത്. ആറു വർഷം മുൻപ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മഴചാറി നില്ക്കുന്ന ഒരുച്ചയ്ക്ക് ലിൻഡ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൗതുകത്തോടെ ഓർത്തുപോയി . എന്നോടൊത്ത് ജീവിതം പങ്കിടാൻ ഒരുക്കമാണോ എന്ന ഒരെഴുത്തിൽ ആരാഞ്ഞത് വെറുമൊരു നിമിഷത്തിന്റെ പ്രചോദനംകൊണ്ടായിരുന്നു. അതുമൊരു മഴക്കാലത്തിന്റെ തുടക്കത്തിലായിരുന്നു എന്നത് യാദൃച്ഛികം മാത്രം. ഒരിടത്തുമെത്താത്ത ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അന്നത്തെ അൻപത്തിയൊന്നു കത്തുകളും പിന്നെപ്പോഴോ ഞാൻ കീറിക്കളഞ്ഞു. പക്ഷേ അക്കാലത്തെ മൂന്നു കൂടിക്കാഴ്ചകളുടെ കൌതുകം മറക്കാനാവില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മഴയുടെ വന്യതയ്ക്കിടയിൽ വീനുകിട്ടിയ ഒരു ദിവസമായിരുന്നു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ഞങ്ങൾ കണ്ടുമുട്ടിയത്. അവൾ എന്നെ വിളിച്ചു വരുത്തുകയായിരുന്നു.ഏറെ നേരത്തെ അർഥമില്ലാത്ത പറച്ചിലിനിടയിൽ കുട്ടികളുണ്ടാവരുത് എന്ന ഉറപ്പിന്മേൽ എന്നോടൊപ്പം ജീവിക്കാൻ തയ്യാറാണ് എന്ന അവൾ പറഞ്ഞത് പെട്ടെന്നായിരുന്നു. വ്യക്തമായ ഒരു മറുപടി നല്കാൻ പെട്ടെന്നെനിക്ക് കഴിഞ്ഞില്ല. ഒരിടത്തുമെത്താതെ അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആ കൂടിക്കാഴ്ചകൾ മൂന്നും അങ്ങനെ തന്നെയായിരുന്നു. വെറും സൗഹൃദത്തിന്റെയും അവസാനമില്ലാത്ത സംവാദത്തിന്റെയും വിഫല ദൗത്യങ്ങൾ. ഒരു ആണും പെണ്ണും പ്രണയത്തിനുമാത്രം സഹിക്കാൻ കഴിയുന്ന വിചിത്ര സാഹചര്യങ്ങളിൽ- പൊലീസ് സ്റ്റേഷന്റെ മതില ചാരി നിന്ന് ഒരുച്ച, ശൂന്യമായ റെയിൽവേ പ്ലാറ്റ്ഫോമിലെ അപരാഹ്നം, അവസാനം ശൈശവാവസ്ഥ പിന്നിട്ടില്ലാത്ത ഒരാലിൻ ചുവട്ടിൽ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേരാനോ പിരിയാാനോ തീരുമാനിക്കാൻ കഴിയുമായിരുന്ന ഒരു സന്ധ്യ- പ്രണയത്തിന്റെ സ്പർശമേയില്ലാതെ ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു. ആ മഴക്കാലമവസാനിച്ചതോടെ ഒരുമിച്ച് ജീവിതം പങ്കിടേണ്ടെന്ന്, അതസാധ്യമാണെന്ന്, എല്ലാമുറിപ്പെടുത്തലുകൾക്കും പരസ്പരം മാപ്പ് ചോദിച്ചുകൊണ്ട് ഞങ്ങൾ സ്ഥാപിച്ചെടുത്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ട്രെയിൻ ലേറ്റാണ്. മഴകാരണം പതിവ് സുഹൃത്തുക്കളാരുംതന്നെയില്ല.പ്ലാറ്റ്ഫോം പൊതുവെ വിജനം. മഴ നനുനനെ ചാറാൻ തുടങ്ങി. ഓഫീസിലേയ്ക്കു പോകാനുള്ള തീവണ്ടിക്കാത്തിരിപ്പിനിടയിൽ തലേരാത്രിയിലെ സ്വപ്നമുണർത്തിയ ചിന്തകള്‍ വീണ്ടും സജീവമായി. സമീപഭാവിയിൽ നടക്കാൻ പോകുന്ന എതുസംഭാവത്ത്തിന്റെ സൂചനയാണതെന്നായിരുന്നു അപ്പോഴെന്റെ ചിന്ത. ഏകാന്തതയിൽ ലഭിയ്ക്കുന്ന ചില അറിവുകളും ചില സ്വപ്നങ്ങളും ഭാവിയില നടക്കാൻ പോകുന്നതിന്റെ സൂചന വഹിച്ചേക്കാം. അവ വായിച്ചെടുക്കുവാൻ പലപ്പോഴും കഴിയാറില്ലെന്നു മാത്രം. വായിക്കപ്പെടാത്ത അറിവുകൾ യാഥാർഥ്യമാവുമ്പോഴേ മനസ്സിലാവുകയുള്ളു. ലിൻഡയെക്കുറിച്ചും ഞഗളുടെ മുറിഞ്ഞിട്ടും മുറിയാത്ത സൗഹൃദത്തെക്കുറിച്ചും അങ്ങനെയാലോചിച്ച്, ഇന്നലെക്കണ്ട സ്വപ്നത്തിന്റെ അർഥതലങ്ങൾ വായിച്ചെടുക്കാൻ പണിപ്പെട്ട് ഞാനാ സിമന്റു ബെഞ്ചിലിരുന്നു. അപ്പുറത്തെ പ്ലാറ്റ്ഫോമും അതിലൂടെ നീങ്ങുന്ന മനുഷ്യരും ഒരു തിരശ്ശീലയ്ക്കുഅപ്പുറത്തേതെന്നപോലെ മായക്കാഴ്ചയായി വെളിപ്പെട്ടുകൊണ്ടിരുന്നു. അങ്ങെനെയിരുന്ന് ധ്യാനതുല്യമായ ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എപ്പോഴോ ഈർപ്പമുള്ള ഒരു ഉൾവിളി പ്രജ്ഞയെ ആവേശിക്കുകയും ചെയ്തു. കണ്ണുതുറക്കുമ്പോൾ നേർത്ത ഇരമ്പത്തോടെ തീവണ്ടി വന്നെത്തി. സ്വപ്നത്തെക്കുറിച്ചുള്ള ചിന്ത വിടാതെ തന്നെ ഞാൻ തീവണ്ടിയിൽ കയറി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മഴയിലും മായികമായ പ്രകാശത്തിലും മുഴുകി നിന്ന ഒരു കൂടിപ്പിരിയലിന്റെ ലാളിത്യം ജീവിതത്തെ എത്രമാത്രം മാറ്റിമറിച്ചു എന്ന് തീവണ്ടിയിലിരുന്ന് ഞാനാലോചിച്ചു.തീർത്തും സാധാരണമായ ഒരു ഗ്രാമത്തിലെ മാവിൻ ചില്ലകൾക്കിടയിലൂടെ ഭാഗികമായി മാത്രം മേൽക്കൂര വെളിപ്പെടുന്ന സ്കൂളിൽ നിന്നും ലിൻഡയെ വിളിച്ചിറക്കുമ്പോൾ മഴയില്ലായിരുന്നു.സ്കൂളിനു മുന്പിലെ ബസ് സ്റ്റോപ്പിൽ ഞങ്ങളങ്ങനെ മൗനികളായി നിന്നു. അപ്പുറത്ത് അല്പം താഴെയായി ചെറിയൊരു ക്ഷേത്രം. റോഡരികിൽ ചെറിയ ആൽമരം. എനിക്കുവരാനുള്ള ബസ്സൂകാത്തുള്ള നില്പ്. ഒന്നും മിണ്ടാനില്ലാത്ത അവസ്ഥ. സ്കൂൾ വിട്ട് കുട്ടികൾ ഇറങ്ങിവരുമ്പോൾ അവൾക്കൊരു ചാഞ്ചല്യമുണ്ടായോ? അതോ എനിക്കോ? അപ്പോൾ മഴ ചാറാൻ തുടങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ലിൻഡ കുടനിവർത്തി. പരസ്പരം സ്പർശിക്കാതിരിക്കാൻ ബലം പിടിച്ച്, മഴയില, ഒരു കുടക്കീഴിൽ ആൽച്ചുവട്ടിൽ, പുറംലോകത്തുനിന്നും ഒരു മായായവനികയാൽ വേർതിരിക്കപ്പെട്ട തുരുത്തിൽ ഒന്നും പറയാതെ ഞങ്ങൾ നിന്ന്. എത്രനേരമെന്നറിയാതെ. ഒരുപക്ഷേ അവളെന്തൊകെയോ പറഞ്ഞിരിക്കണം. ഞാനും എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കണം. പക്ഷേ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്തുവാനോ പുതിയ ഏതെങ്കിലുമൊരു ചോദ്യം ഉയർത്താനോ ആവാത്തത്ര അടുത്തായിരുന്നു, ഒരുമിച്ചായിരുന്നു, ഒറ്റപ്പെട്ട തുരുത്തിലായിരുന്നു ഞങ്ങളിരുവരുവരും. ബസ്സുവരുമ്പോൾ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുടകൊണ്ടുപോവാൻ ലിൻഡ പറഞ്ഞു. കലമ്പുന്ന കുട്ടികൾക്കിടയിലൂടെ നനഞ്ഞുതന്നെ ഞാൻ ബസ്സിൽ കയറി. ബസ്സ് നീങ്ങാൻ തുടങ്ങിയതോടെ മഴ മാറി. ലിൻഡയും സ്കൂളും അകന്നകന്നു പോയി. അന്ന് രാത്രിയിൽ , ബസ്സിറങ്ങി, മഴതെളിഞ്ഞ് പ്രത്യക്ഷപ്പെട്ട നേർത്ത നിലാവെട്ടത്തിൽ വീട്ടിലേയ്ക്കു നടക്കുമ്പോൾ അത്രമാത്രം അടുത്ത സുഹൃത്തും അത്രതന്നെ സ്വതന്ത്രയുമായ ഒരുവളെ എങ്ങനെ പ്രണയിക്കുമെന്നും ഏറ്റവും പ്രണയഭരിതമായ ഒരു വാക്കെങ്കിലും കുറിച്ച് അവൾക്കെങ്ങനെ ഒരെഴുത്തെഴുതാനാവുമെന്നുമായിരുന്നു എന്റെ ചിന്ത. കുളിയും അത്താഴവും കഴിഞ്ഞ് ഞാൻ ഒരു കത്തെഴുതാൻ ശ്രമിച്ചു. ഒന്നുകിൽ ആദ്യത്തെ പ്രണയലേഖനം. അലെങ്കിൽ.... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പക്ഷേ ഒരുവാക്കുപോലും ഉതിർക്കാതെ വിരലുകൾ തരിച്ചുനിന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെരുമഴയുടെ ഇടവേളകളിൽക്കൂടി യാത്രചെയ്ത് തീവണ്ടിയിറങ്ങി ഓഫീസിലേയ്ക്കുള്ള ബസ്സുപിടിയ്ക്കാൻ തിടുക്കപ്പെട്ടു നടക്കുമ്പോഴാണ് പ്ലാറ്റ്ഫോമിന്റെ മൂലയിരിലിക്കുന്ന ഒരു രൂപം ശ്രദ്ധിച്ചത്. കീറച്ചാക്ക് പുതച്ച ചെറുപ്പക്കാരനായ ഭ്രാന്തൻ. ഭ്രാന്തമായ ഒരു വെളുപ്പിന് അല്ലെങ്കിൽ രാത്രിയിൽ അല്ലെങ്കിൽ സമയാതീതമായ ഏതെങ്കിലുമൊരു വേളയിൽ ഏതെങ്കിലുമൊരു റെയിൽവേ പ്ലാറ്റ്ഫോമിലോ കടത്തിണ്ണയിലോ, ചാക്കുകഷണം മാത്രം പുതച്ചോ വസ്ത്രമേയില്ലാതെയോ ഇരിക്കുന്നതിന്റെ സർവതന്ത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുപോയി. എന്തുചെയ്യാം, ചുറ്റുപാടുകളുടെ സമ്മർദ്ദത്തിനു വഴങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടുപോയി നാമൊക്കെ. മറ്റുള്ളവർ കുറ്റം പറയാത്ത വേഷം ധരിച്ച്, നിശ്ചിതമായ വഴികളിലൂടെ, നിഷ്ഠിതസമയത്തിനു വിധേയമായി സഞ്ചരിക്കാൻ വിധിയ്ക്കപ്പെട്ടവർ. ഞാനും ലിൻഡയും, സ്വാഭാവികരിലൊരാളായി അറിയപ്പെടാനാഗ്രഹിക്കുന്ന ഏതൊരാളും. സമയകാലവിധികളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുവാൻ കഷ്ടപ്പെടുന്നവർ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പക്ഷേ സ്വപ്നം മറ്റൊരു കാലവും നിഷ്ഠയും അനാവൃതമാക്കുന്നു. അവിടെ ലിൻഡ പഴയ ചിരിയോടെ, ആറുവർഷം മുന്‍പ് എന്നെയന്വേഷിച്ച് വെയിൽ വകവയ്ക്കാതെ ലൈബ്രറിയിയിലേയ്ക്ക് കയറിവന്ന അതേ ഉത്സാഹത്തോടെ ഗർഭക്ലേശംപോലും കണക്കാക്കാതെ കുന്നുകയറി വരും. സുഹൃദപരമായി ഒന്നുമിലായ്മകൾ സംസാരിച്ചു പിരിയും. അവിടെ ഉദ്യോഗഗര്വ്വമോ സാമൂഹ്യ ബാധ്യതകളോ കണക്കാക്കാതെ നടുറോഡിൽ നഗ്നനൃത്തം ചെയ്യാൻ ഏത് ഉദ്യോഗസ്ഥദുഷ്പ്രഭുവും ധൈര്യംകാട്ടും . സ്വപ്നത്തിൽ ജൂലിയാ റോബെർട്ട്സിനെപ്പോലെ ലോകത്തിന്റെ മുഴുവൻ പ്രേമഭാജനമായ ഒരു പെണ്ണുമൊത്ത് വിശാലമായ ഹോട്ടൽ ബാൽക്കണിയിൽ മദ്യം നുകർന്നിരിക്കുവാൻ ഏതൊരുവനും യോഗം വരും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യാദൃച്ഛികമെങ്കിലും ജൂലിയ റോബർട്ട്സിന്റെ ഓര്‍മ്മ ഇവിടെ പ്രസക്തമാവുന്നു. ലിൻഡയെ പ്രണയിക്കാനോ അവളോടൊത്തു ജിവിതം പങ്കുവയ്ക്കാനോ എനിക്ക് സാധിച്ചില്ലെന്നത് നേരുതന്നെ; എനിക്കു പിടിതരാത്ത ഏതോ കാലങ്ങളിലേയ്ക്കും ഇടങ്ങളിലേയ്ക്കും അവാൾ കുടിയേറിയെന്നതും വാസ്തവം. പക്ഷേ സിനിമയിൽ ജൂലിയ റോബർട്ട്സിന്റെ ചുണ്ടുകൾ കാണുമ്പോൾ ഞാൻ ലിൻഡയെ ഓർത്തുപോവും. ജൂലിയാ റോബർട്ട്സിന്റെ ചിത്രങ്ങൾ കാണുന്നതിനും എത്രയോ മുന്‍പുതന്നെ ഞാൻ ലിൻഡയെ പരിചയപ്പെടുകയും , നാടകീയമായി അവളെ പിരിയുകയും ചെയ്തിരുന്നു എങ്കിലും.</div>
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHFq3KnQGgY_7srW-8Ty0Xb9P4CKPQWbmFOT9lyatA8N3esTrjyzFbf-UAY44v8mpUJ-gnzOZqdOIBkWPyS0mJy_bilXZGdGJe20ZPcXGvrIQ95-XYLnCrL0YI2owmzOa3l1w2PJaJErVJ/s1600/leonid+afremov.jpeg" style="margin-left: auto; margin-right: auto;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHFq3KnQGgY_7srW-8Ty0Xb9P4CKPQWbmFOT9lyatA8N3esTrjyzFbf-UAY44v8mpUJ-gnzOZqdOIBkWPyS0mJy_bilXZGdGJe20ZPcXGvrIQ95-XYLnCrL0YI2owmzOa3l1w2PJaJErVJ/s320/leonid+afremov.jpeg" width="244" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ലിയോണീദ് അഫ്രമോവിന്റെ പെയിന്റിംഗ് </td></tr>
</tbody></table>
**************************************************************************** <br />
<br />
<br />
<i>2000 കാലത്തെന്നോ എഴുതിയതാണ് ഈ കഥ. ഒറ്റയിരുപ്പിന് പുർത്തിയായ ഈ കഥ ആയിടയ്ക്കൊക്കെ ഏതൊക്കെയോ സുഹൃത്തുക്കളെ കാണിച്ചിരുന്നു. തിരുത്തി നന്നാക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ പിന്നെപ്പോഴോ എവിടെന്ന് കണ്ടെത്താനാവാതെ പഴങ്കടലാസുകളുടെ കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടുപോയി. ഇന്ന് വൈകിട്ട് കുടുംബത്ത് കയറിച്ചെല്ലുമ്പോൾ അടുക്കളയിൽ, അമ്മ കത്തിയ്ക്കാനെടുത്ത കടലാസുകൾക്കിടയിൽ നിന്നും മാറ്റിവച്ചിരുന്നതാവണം, കണ്ടെത്തി. ഈ കഥയോടുള്ള ഒരു പ്രണയം കാരണം ഓർമ്മയിൽ നിന്നെന്തൊക്കെയോ പകർത്തിയെഴുതി 2010 ൽ ബ്ലോഗിലിട്ടിരുന്നു. യഥാർഥ കഥയുടെ സുഖത്തിനടുത്തൊന്നും വരാൻ അതിനായില്ലെന്ന് തോന്നുകയും ചെയ്തു. ഇന്നിതാ പഴയത് കിട്ടിയപ്പോൾ 'സ്വപ്നപ്രബന്ധം' അതേപടി ഇടുന്നു. കഥയിലെ പലസൂചനകളും കാലപ്പഴക്കം കൊണ്ട് അപ്രസക്തമായിരിക്കാമെന്ന അറിവോടെ. </i><br />
<i>..............</i><br />
സൂചന: ജൂലിയാ റോബെർട്ട്സ് - ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിൽ പ്രശസ്തിയുടെ ഉന്നതിയിലായിരുന്ന ഹോളിവുഡ് നടി. എറിൻ ബ്രോക്കോവിച്ച് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ ലഭിച്ചിട്ടുണ്ട്.</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-6927616551076505982015-09-16T10:18:00.002-07:002015-09-16T10:18:41.243-07:00നീയെന്നു ഞാനെന്നു<div dir="ltr" style="text-align: left;" trbidi="on">
നീയെന്നു ഞാനെന്നു നാമെന്നു സംജ്ഞകൾ<br /> ഓരോന്നുമെത്രയോ ഭിന്നമെന്നുക്തികൾ<br /> നീയില്ല ഞാനില്ല നാം മാത്രമേയുള്ളു-<br /> വെന്നൊരു പ്രജ്ഞയുദിക്കണം മിന്നലായ്.<br /> മിന്നൽപ്പിണരിന്റെ ശക്തിയിൽ ഭിന്നങ്ങളൊ-<br /> ന്നായുരുകി ലയിക്കണം സത്യമായ്<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL_1eO9pUEOnemgJZtRoK3NH_bhfWG1ksqpHoqgqUidFbsNB2ZXXSODDVzuYSwnz62vbNx5bV8B6bOqlVFIH7jynGZ8BsvqjfQcB4SpK4361rHTgkrjqFlalupY5JcqyLdpbB1dJwqYnAT/s1600/tree+universe+1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="247" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL_1eO9pUEOnemgJZtRoK3NH_bhfWG1ksqpHoqgqUidFbsNB2ZXXSODDVzuYSwnz62vbNx5bV8B6bOqlVFIH7jynGZ8BsvqjfQcB4SpK4361rHTgkrjqFlalupY5JcqyLdpbB1dJwqYnAT/s400/tree+universe+1.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ചിത്രത്തിനു കടപ്പട്: റിട്രോ ലോബി ഇങ്ക്( http://www.retrolobbyink.com)</td></tr>
</tbody></table>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-9655590345517302212015-09-07T11:16:00.001-07:002015-09-07T11:16:09.552-07:00ശീഖ്റസ്ഖലനങ്ങൾ ആശാസ്യമല്ല പലപ്പോഴും<div dir="ltr" style="text-align: left;" trbidi="on">
മിതം ച സാരം ച<br />
<br /> സാറതു പഠിപ്പിക്കുമ്പോൾ <span class="text_exposed_show"><br /> കനത്തൊരുദ്ധാരണം <br /> കരുപ്പിടിയ്യുന്നുണ്ടായിരുന്നു.<br /> പലപ്പോഴും അതങ്ങനെ തുടർന്നു</span><br />
<br />
<div class="text_exposed_show">
മെല്ലെ മെല്ലെ എന്നവൾ പറഞ്ഞത്<br /> കുന്നിനുച്ചിയിലേയ്കുള്ള യാത്രയിലായിരുന്നു<br /> കുന്നിന തലപ്പിൽ നിന്നൊരു അരുവി<br /> സാരമല്ലാത്ത കുതിപ്പായി<br /> ചാടുന്നത് സന്ധ്യക്കാണ് കണ്ടു മടുത്തത്<br /> ആർക്കുമെപ്പോഴും മടുക്കാം<br /> ആരെയും<br />
<br />
കിതയ്ക്കുന്ന ആകാശത്തിന്റെ <br /> പകൽത്തുളിപ്പിൽ <br /> കൊല്ല് എല്ലാത്തിനെയും<br /> എന്നാക്രോശിക്കുന്ന <br /> നായകൻ ആരാണ്?<br />
<br />
സഖലിച്ചേതീരൂ <br /> ചിലതൊക്കെ<br /> നീ ചിരിയ്ക്കുമ്പോൾ<br /> എന്റെ കണ്ണൂടക്കിയത്<br /> നിന്റെ വായ്ത്തലയിൽ<br />
നിന്റെ ചുണ്ടുകൾക്ക്<br /> നല്ല രുചി<br />
<br />
പ്രണയം മറന്നിട്ട കക്കകൾ.<br /> കുരുതി ക്കളത്തിൽ നിന്ന്<br /> പലായനം ചെയ്യുന്നവരുടെ <br /> നീണ്ടനിര.<br /> അവസാനത്തെ കച്ചിത്തുരുമ്പ്<br /> മുറിഞ്ഞ് <br /> കടലോരത്തടിഞ്ഞ <br /> കുരുന്നു ജഡം .<br />
<br />
ഏതേതു സ്ഖലനങ്ങളുടെ <br /> നുരപത <br /> തിരച്ചാർത്തായി<br /> അതിനു തൊങ്ങൽ ചേർക്കുന്നു?<br />
<br />
തെരുവിലൂടെ ഗഞ്ചിറകളുടെ താളം<br /> നിരനിരയായി കടന്നുവരുന്ന<br /> ഉണ്ണിക്കണ്ണന്മാർ<br />
<br />
ആരുടെ ഘോഷയാത്ര-<br /> ചുവന്നതോ <br /> ചവിണ്ടതോ?<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWy3Dv2wAKDQrEJaHx6znQaWwwSw91Itk_A00N1ohLtrK3W7m_hmZCXHfggb4t2cMewMj9AUBL6BqXomU2TTkd_PDKFnD9aeWxXwei_7r9uL-NWV5hQ3Dr3qhztLvPRPUoqsZH2FqnN7jP/s1600/naumann6-15-8.jpg" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWy3Dv2wAKDQrEJaHx6znQaWwwSw91Itk_A00N1ohLtrK3W7m_hmZCXHfggb4t2cMewMj9AUBL6BqXomU2TTkd_PDKFnD9aeWxXwei_7r9uL-NWV5hQ3Dr3qhztLvPRPUoqsZH2FqnN7jP/s640/naumann6-15-8.jpg" width="512" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മാഴ്സൽ ദുഷാമ്പിന്റെ പെയിന്റിംഗ് </td></tr>
</tbody></table>
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-46982631720043355482015-08-26T01:48:00.000-07:002015-08-26T01:52:21.763-07:00കിഴക്കൂന്നു വരുന്ന കാറ്റ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
അച്ഛൻ ആശുപത്രിയിലാണ് . അതുകൊണ്ടുതന്നെ രാത്രികൾ ഞാനവിടെ ചിലവഴിയ്ക്കാൻ വിധിയ്ക്കപ്പെട്ടിരിക്കുന്നു. ഈ ഓണക്കാലത്ത്. <br />
ആശുപത്രിയുടെ ജനാലയിലൂടെ ഓണനിലാവ് കാണുന്നതിനു വലിയ സുഖമൊന്നുമില്ല എങ്കിലും ആശുപത്രിയുടെ വരാന്ത വലിയൊരു ലോകമാണ്. അഥവാ വലിയ ഈ ലോകത്തിന്റെ പരിച്ഛേദമാണ്. പലയിടങ്ങളിൽ നിന്ന്, പല സാഹചര്യങ്ങളിൽ നിന്ന്, പലവിധ സങ്കടങ്ങളുമായി വന്ന മനുഷ്യർ. രാവില ഉറക്കമിളച്ച് ഇന്റെൻസീവ് കെയർ യൂണിറ്റിനു മുൻപിൽ കാവൽ നിൽക്കുന്നവർ. മരണവാർത്തകളുമായി പുലരുന്ന ദിനങ്ങൾ. പലയിടങ്ങളിൽ നിന്ന് വന്ന അനിശ്ചിതമായ കാലത്തേയ്ക്ക് ഒരുമിച്ചു താമസിയ്ക്കുവാൻ വിധിയ്ക്കപ്പെടുന്നവർ. അവിടെ പിറക്കുന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ.... ജിവിതത്തിന്റെ, അതിന്റെ നൈമിഷികതയുടെയും പ്രത്യാശയുടെയും പകുക്കലിന്റെയും എല്ലാം പതിപ്പുകൾ അനുനിമിഷം ആശുപത്രി വരാന്തയിൽ ജനിച്ചുമരിയ്ക്കുന്നുണ്ട്.<br />
</div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0WX3NFY8DvFI1AVqk3uywjoEW8NPNqbOvO7jpueN1hTKPoT49L5EnMhQWDhhTN9tim_dNbCqPtZM-rru6byCaDfZNqFS9nP1KFw-W0iFED-Cg-JTR5x35B-YsGjYQj5tsL9FUnKZnRY3A/s1600/images.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0WX3NFY8DvFI1AVqk3uywjoEW8NPNqbOvO7jpueN1hTKPoT49L5EnMhQWDhhTN9tim_dNbCqPtZM-rru6byCaDfZNqFS9nP1KFw-W0iFED-Cg-JTR5x35B-YsGjYQj5tsL9FUnKZnRY3A/s200/images.jpeg" width="138" /></a>പലയിടത്തു നിന്ന് വന്ന പലസാഹചര്യക്കാരായ മനുഷ്യർക്കിടയിൽ പിറവികൊള്ളുന്ന ബന്ധത്തിന്റെ കഥയാ ണ് സ്പാനിഷ് എഴുത്തുകാരി അല്മുദേന ഗ്രാൻഡിസിന്റെ 'കിഴക്കൂന്നു വരുന്ന കാറ്റ്'( The Wind from the East) എന്ന നോവലിന്റെ ഇതിവൃത്തം. ആശുപത്രിയിലിരുന്ന് ആ പുസ്തകം മുഴുവൻ വായിച്ചു തീർക്കാനായി എന്നതാണീ ഓണക്കാലത്തിന്റെ ഒരേയൊരുത്സാഹം.</div>
<div style="text-align: justify;">
<br /></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3_UT6bpURJLOHkzzwYCyaQhoGiZvnufPQFYmRNbKyX-dFRSBC1uFIDojePdZEoMQdyN6aCEkhCxbO1R_RsHzzvVHhLATOK40jZiv2OMOIo0Tc3xDLYt5kcoinLE21LBIVJ2N4WaUCu8KT/s1600/almudena-grandes.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="135" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3_UT6bpURJLOHkzzwYCyaQhoGiZvnufPQFYmRNbKyX-dFRSBC1uFIDojePdZEoMQdyN6aCEkhCxbO1R_RsHzzvVHhLATOK40jZiv2OMOIo0Tc3xDLYt5kcoinLE21LBIVJ2N4WaUCu8KT/s200/almudena-grandes.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">അല്മുദേനാ ഗ്രാൻഡിസ്.</td></tr>
</tbody></table>
<div style="text-align: justify;">
ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയർച്ച നേടിയ സാറ ഗോമസ് , ഡോ. ജുവാൻ ഓല്മെഡോ എന്നിവരാണ് ഈ നോവലിന്റെ കേന്ദ്ര കഥപാത്രങ്ങൾ . ഇരുവരും മഹാനഗരമായ മാഡ്രിഡിൽ നിന്ന് കാഡിസ് എന്ന ചെറു കടലോരപട്ടണത്തിലേയ്ക്ക് ചേക്കേറിയവർ. മന്ദബുദ്ധിയായ സഹോദരൻ അല്ഫോണ്സോയ്ക്കും സഹോദരപുത്രിയായ ടമാരായ്ക്കുമൊപ്പമാണ് ജുവാൻ ആ നഗരത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. അൽപമകലെയുള്ള ജെരാസ് നഗരത്തിലെ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനാണയാൾ. സാറാ ഏകയാണ്. പുതുതായി ആരംഭിച്ച സമ്പന്നർക്കായുള്ള ഹൗസിംഗ് കോളനിയിൽ മുഖാമുഖം നില്ക്കുന്ന രണ്ടുവീടുകളിലായി അവർ താമസമാരംഭിയ്ക്കുന്നു. വീടു വൃത്തിയാക്കാനായി വരുന്ന മാരിബെലും മകൻ ആന്ദ്രെയും അവരുടെ ജീവിതത്തിലേയ്ക്ക് വളരെ സ്വാഭാവികമായി ഇണക്കിച്ചേർക്കപ്പെടുന്നു. ഈ വിഭിന്നമായ മൂന്നു കുടൂംബങ്ങളുടെ ഒത്തുചേരലിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമിച്ചുള്ള അതിജീവിക്കലിന്റെ കഥയാണ് അല്മുദേന വിചിത്രമായ ആഖ്യാന ശൈലിയിൽ അവതരിപ്പിക്കുന്നത്. വിഷമകരവും ചതിക്കുഴികൾ നിറഞ്ഞതുമായ ഭൂതകാലത്തിൽ നിന്നും ഒരു വസന്താരംഭത്തിൽ കിഴക്കാൻ കാറ്റ് വീശിത്തുടങ്ങിയ ഒരു ദിനത്തിൽ മൂന്നു കുടുംബങ്ങളും കൂട്ടായി പുറത്തു കടക്കുകയാ ണ് . <br />
വസന്തകാലത്ത് ധാരാളം വിനോദയാത്രികർ വന്നുചേരുന്ന കാഡിസ് എന്ന ഇടത്തരം സുഖവാസ കേന്ദ്രത്തിലെ താമസക്കാരുടെ ജീവിതത്തെ വിവിധ കാലങ്ങളിലായി വര്‍ഷം തോറും മൂന്നു കാറ്റുകൾ വല്ലാതെ സ്വാധീനിയ്ക്കുന്നു. ചൂടു നിറഞ്ഞ തെക്കൻ കാറ്റ്, ഈർപ്പമാർന്ന പടിഞ്ഞാറൻ കാറ്റ്, ഊഷ്മളമായ കിഴക്കൻ കാറ്റ്.<br />
സമകാലിക സ്പാനിഷ് നോവലിലെ ശ്രദ്ധേയമായ നാമങ്ങളിലൊന്നാണ് അല്മുദേന ഗ്രാൻഡിസിന്റേത്. അത്യപൂർവമായ കരുത്താണ് അവരുടെ ആഖ്യാനത്തിന് . അനവധി പടലങ്ങളായി അടുക്കിയടുക്കി മുന്നേറുന്ന കഥ പറച്ചിൽ. </div>
<div style="text-align: justify;">
'ലുലുവിന്റെ കാലം'( The Ages of Lulu) എന്ന രതിനോവലിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് അല്മുദേനാ ഗ്രാൻഡിസ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ നാടകീയതയും ആഖ്യാനം ചെയ്യുന്നതിൽ അവർക്കുള്ള പാടവം വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ അഞ്ചാമത്തെ നോവലായ 'കിഴക്കൂന്നു വരുന്ന കാറ്റ്. '<br />
ഓണക്കാറ്റ് നഷ്ടമായെങ്കിലും നല്ലൊരു വായനാനുഭവത്തിന്റെ ഇളം കാറ്റ് ഇപ്പോഴും ഒഴുകിനടക്കുന്നുണ്ട്.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKoH1gJfwLa2t0MMhGy42sQnhA_SZt1iYukcZ8U_zwBeNDxGP8Bq-tUndaLI_KIDPVQ-kDLePsb4z5pgEJbujmGeNaKJ7nozKSzGy1GWeYOHfipjvF_JwRqHf0vifazShtr_9fAGMn1tJP/s1600/242828432bf377f9e2a55c8d7af3d0a9.jpg" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKoH1gJfwLa2t0MMhGy42sQnhA_SZt1iYukcZ8U_zwBeNDxGP8Bq-tUndaLI_KIDPVQ-kDLePsb4z5pgEJbujmGeNaKJ7nozKSzGy1GWeYOHfipjvF_JwRqHf0vifazShtr_9fAGMn1tJP/s400/242828432bf377f9e2a55c8d7af3d0a9.jpg" width="302" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><u>അല്മുദേനാ ഗ്രാൻഡിസ്.</u></td></tr>
</tbody></table>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-10960835396363560532015-07-26T11:53:00.000-07:002015-07-26T11:53:38.750-07:00വിപഞ്ചിക 82 <div dir="ltr" style="text-align: left;" trbidi="on">
അടുക്കിപ്പെറുക്കി എല്ലാം നേരെയാക്കണമെന്ന് എന്നുമുതലാഗ്രഹിക്കുന്നതാണ്. പറ്റുന്നില്ല. അവധി ദിവസങ്ങൾ വരുമ്പോൾ അങ്ങനെ ആഗ്രഹിക്കും. ഒരിടത്തുമെത്താതെ ആ ദിനം പൊലിഉകയും ചെയ്യും. രണ്ട് അവധിയെടുത്ത് ഒരാഴ്ചയിലെ മൂന്നു ദിവസങ്ങൾ ഇങ്ങനെ പലതിനുമായി ചിലവഴിക്കാമെന്ന് ആഗ്രഹിച്ചുവെങ്കിലും ആദ്യത്തെ രണ്ടു ദിവസങ്ങൾ അതാതിന്റെ പാട്ടിനു പോയി. മകന്റെ സ്കൂളിൽ പി.ടി .എ മീറ്റിംഗ്, അല്ലറചില്ലറ മറ്റുപണികൾ എന്നിങ്ങനെ ഒന്നാം ദിവസം. രണ്ടാം ദിവസം ചെങ്ങന്നൂര്‍ നടക്കുന്ന സാഹിത്യമാമാങ്കം കാണാൻ പോയി. രാത്രിയില അവിടെ ആറ്റൂർ രവിവർമയെക്കുറിച്ച് അൻവർ അലി എടുത്ത ഡോക്കുമെന്ററി പ്രദർശനം. പിന്നെന്നേരം കിട്ടിയത് ഇന്നാണ് . അതും ഉച്ചകഴിഞ്ഞ്. കുടുംബത്തെ പഴയ ഷോവോളിൽ ഒരു തട്ട് പഴങ്കടലാസുകൾ തിരഞ്ഞു മാറ്റി. അതിൽ നിന്നം പഴയ കുറെ കടലാസുകൾ. ഡിഗ്രീ ഫസ്റ്റ് ഇയര്‍ മുതലുള്ള സർവകലാശാലാപരീക്ഷയുടെ ചോദ്യകടലാസുകൾ, എം എ പ്ഠിച്ചകാലത്തെ കുറിപ്പുകൾ, പലകാലത്തായെഴുതിയ കവിതകൾ, നോവലിന്റെ ആദ്യത്തെ രൂപങ്ങൾ, അതുമായി ബന്ധപ്പെട്ട ഒട്ടനവധി കുറിപ്പുകൾ, ഡോട്ട് മാട്രിക്സ് പ്രിന്റിൽ പതിനഞ്ചുകൊല്ലം മുന്‍പ് നോവലെഴുത്തുമായി ബന്ധപ്പെടു യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നും ഡൗണ്‍ ലോഡു ചെയ്തെടുത്ത നൂരുകണക്കിനു പേജുകൾ എന്ന് വേണ്ട.<br />ഭൂരിഭാഗവും ഉപേക്ഷിച്ചു. പഴകിപ്പൊടിഞ്ഞ കാലഹരണപ്പെട്ട കുറിപ്പുകൾ. കിട്ടിയത് ചിലതുണ്ട്. ഏതാനും കവിതാശ്രമങ്ങൾ. പഴയ ചില നോട്ടിസുകൾ മാഗസിനുകൾ ഒക്കെ. ഒരു പഴയകോളേജു മാഗസിൻ പലതും പുതുതായി കാട്ടിത്തന്നു. ഇന്നും കാണുന്ന ചില മുഖങ്ങൾ- കഴിഞ്ഞ കൊല്ലം ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഹിന്ദി അദ്ധ്യാപകനും മഹാതമാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. നാരായണക്കുറുപ്പടക്കം പലരുടെയും മൂന്നു പതിറ്റാണ്ടു മുന്‍പത്തെ രൂപം.....<br />വിപഞ്ചിക എന്ന കോളേജു മാഗസിൻ.... <br />ഒര്മയുടെ<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd48ehw-jhRqMR4wx1ayd1mYcn5cufSFBSatQZL83zMcZRmvDorJapRxCpuz2w70LhDhFb31FR4X6UUh4iAk9hWdB1w5FrcRRXLWtigFXfYxfRMZUoO_DGLMORg1fggsSONbkEDNT7q-5z/s1600/DSC_0220.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd48ehw-jhRqMR4wx1ayd1mYcn5cufSFBSatQZL83zMcZRmvDorJapRxCpuz2w70LhDhFb31FR4X6UUh4iAk9hWdB1w5FrcRRXLWtigFXfYxfRMZUoO_DGLMORg1fggsSONbkEDNT7q-5z/s320/DSC_0220.JPG" width="240" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7jCcNtRGXuz-iCIcSlqOXrlgxhszIVmU09Kmfx_V_W_hFL7WAwK7exYNzzbwU5bE-8o8Nc2EyDcfd-dTXt0VHBcorveRbTPPE_mHRmnAYSRaytXlwbaQWU0ekY9MRb9IxtDhTi1EfIRTA/s1600/DSC_0225.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7jCcNtRGXuz-iCIcSlqOXrlgxhszIVmU09Kmfx_V_W_hFL7WAwK7exYNzzbwU5bE-8o8Nc2EyDcfd-dTXt0VHBcorveRbTPPE_mHRmnAYSRaytXlwbaQWU0ekY9MRb9IxtDhTi1EfIRTA/s320/DSC_0225.JPG" width="240" /></a></div>
താളുകൾ പ്രത്യേകിച്ചും ഒരു പ്രീഡിഗ്രിക്കാരന്റെ ഓർമ........</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-77702947049672359642015-06-14T10:35:00.003-07:002015-06-14T10:35:39.356-07:00പുല്പടർപ്പിനടിയിലെ പുരാതനനഗരങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifF44RuoAbw5AevZMwnTS4SaTddo9AmGnDYmwsaNWZT9LIdMXaLxiSskvhb2e1Pf_uxfUF41_miv0QtkM1T_QhbKbXbz7BHO3JW2uex1s-rj-uDRdPfeR14pD_bNJ7FZkwQnMyShXAAbHs/s1600/DSC_0167.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifF44RuoAbw5AevZMwnTS4SaTddo9AmGnDYmwsaNWZT9LIdMXaLxiSskvhb2e1Pf_uxfUF41_miv0QtkM1T_QhbKbXbz7BHO3JW2uex1s-rj-uDRdPfeR14pD_bNJ7FZkwQnMyShXAAbHs/s320/DSC_0167.JPG" width="320" /></a></div>
<div style="text-align: justify;">
അപ്പമുണ്ടാക്കാനുള്ള വഴനയിലകൾ അന്വേഷിച്ചുള്ള യാത്ര ചെന്നെത്തിയത് പഴയ കളിസങ്കേതത്തിൽ. അമ്മാവന്റെ പറമ്പിന്റെ വടക്കു പടിഞ്ഞാറു മൂലയിലുള്ള ഉണ്ടപ്പാറയും പരിസരങ്ങളും. അതിനപ്പുറത്ത് വടക്കേതിലെ മരപ്പടർപ്പുകൾക്കിടയിൽ വീണ്ടുമുണ്ടായിരുന്നു ഉണ്ടപ്പാറകൾ. <span id="goog_1230604275"></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJIWVlLFUJrhnax2aqgWf8j0fb9jzkRfg9cKvAg43N73jrVL-_ZCNkZhg3cpmogCWG1A6qMIE1-Qk0VW6dU6KxQeAYnkEkgJAE6dYAT47hjtzbGihDSp-vCiO5hccEOc5ZbBWY0m0aVGyb/s1600/DSC_0169.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJIWVlLFUJrhnax2aqgWf8j0fb9jzkRfg9cKvAg43N73jrVL-_ZCNkZhg3cpmogCWG1A6qMIE1-Qk0VW6dU6KxQeAYnkEkgJAE6dYAT47hjtzbGihDSp-vCiO5hccEOc5ZbBWY0m0aVGyb/s200/DSC_0169.JPG" width="200" /></a></div>
<br />
<span id="goog_1230604274"></span></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgahwkAmmcNxkzv2AFgTcZF_iS4X9SiDOlsxic3cOjy0EvEgNZVc19pM5qRnc2roc1EiRz-t4rIULbAJvi-KY4ue938VuvyDj1iaOxlzW7Bktp5QL1IyKCu9iyqYmYY48ZagVES3iiG2-JY/s1600/DSC_0170.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgahwkAmmcNxkzv2AFgTcZF_iS4X9SiDOlsxic3cOjy0EvEgNZVc19pM5qRnc2roc1EiRz-t4rIULbAJvi-KY4ue938VuvyDj1iaOxlzW7Bktp5QL1IyKCu9iyqYmYY48ZagVES3iiG2-JY/s200/DSC_0170.JPG" width="200" /></a>അവിടെയായിരുന്നു ഞങ്ങളുടെ, എന്റെയും വടക്കേതിലെ മുരുകൻ എന്ന് വിളിപ്പേരുള്ള രാജേഷിന്റെയും ഗൂഢ താവളം. എന്റെ വീട്ടിലെ ചെറുപൈതങ്ങൾ ഇവിടേയ്ക്ക് പ്രവേശനത്തിനർഹരായിരുന്നില്ല. ഞാനും മുരുകനും ആ പാറക്കെട്ടുകൾക്കും അതിനിടയിലെ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലെ രഹസ്യ ലോകത്തിന്റെ ഇരുളിൽ സാഹസികമായ പലകളികളിലൂം ഏർപ്പെട്ടു. എന്റെ പ്രിയഎഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് ആര്യിരുന്നു. മുരുകന്റേത് ദുർഗാ പ്രസാദ് ഖത്രിയും. കവിയൂർ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും മത്സരിച്ച് ഡിറ്റക്ടീവ് നോവലുകൾ എടുത്ത് വായിക്കുകയും അവയെ അനുകരിച്ച് കഥകൾ എഴുതുകയും ചെയ്തിരുന്ന ഞങ്ങൾ ഇരുവരും കഥകൾ പങ്കിട്ടിരുന്നത് ഈ ഗൂഢസങ്കേതത്തിൽ വച്ചായിരുന്നു.</div>
<div style="text-align: justify;">
വലിയ കളിക്കൂട്ടുകൾ കുറവായിരുന്നതിനാൽ ഞങ്ങളുടെ ഈ സമാഗമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. എന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള മുരുകൻ പത്താം ക്ലാസ് എത്തുന്നതുവരെയും ഇത് തുടർന്നു. പത്താം ക്ലാസ്സിലെത്തിയതോടെ മുരുകന്റെ സൗഹൃദവലയങ്ങൾ അല്പംകൂടി വിശാലമായി തുടങ്ങിയതോടെ ഞങ്ങളുടെ ഈ കാനനസമാഗമങ്ങൾക്കിടയിലെ ഇടവേളകൾ വർദ്ധിച്ചു. രണ്ടു പറമ്പപ്പു റത്ത് കെട്ടുപന്തുകൊണ്ട് ഫുട്ബാൾ കളിയ്ക്കുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ പോകുമായിരുന്നെങ്കിലും ഞാനെന്റെ പഴയ വിഹാരകേന്ദ്രങ്ങളില്ലും ഇളയകുട്ടികളുടെ ഒപ്പവുമൊക്കെ കൂടുതൽ സമയം ചിലവഴിയ്ക്കേണ്ടി വന്നു. ഒറ്റയ്ക്ക് പറമ്പിന്റെ വ്യത്യസ്തതകളിലൂടെ അലയലായിരുന്നു എങ്കിലും പ്രധാനപരിപാടി. അത് ഉയര്‍ന്ന ക്ലാസ്സുകളിലേയ്ക്ക് പോയപ്പോഴും തുടർന്നു. എം എയ്ക്ക് പഠിയ്ക്കുന്ന കാലത്തൊക്കെ വായന കൂടുതലും പറമ്പിൽ ഏതെങ്കിലും മരത്തിന്റെ ചുവ ടടിലോ ചില്ലയിലോ ഒക്കെയായിരുന്നു.<br />
അഞ്ചിലോ ആറിലോ പഠിയ്ക്കുന്ന സമയത്താണ് ഞാൻ മണ്ണപുരം കണ്ടുപിടിച്ചത്. അത് അന്ന് എന്റെ സങ്കല്പത്തിൽ ഉദിച്ചുവന്ന ഒരു സ്ഥലമായിരുന്നു. അതിന്റെ സ്ഥല പരിധികളെക്കുറിച്ചൊന്നും അത്ര നിഷ്ഠയില്ലായിരുന്നു അന്നെന്നു തോന്നുന്നു. മെല്ലെമെല്ലെ രാജ്യങ്ങളെക്കുറിച്ചും അതിർത്തികളെക്കുറിച്ചുമൊക്കെ പഠിച്ചു തുടങ്ങിയതോടെ അത് ഒരു രാജ്യമായി രൂപം പ്രാപിച്ചു. ഞങ്ങളുടെ പറമ്പിന്റെ നാലതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു രാജ്യം. അതിൽത്തന്നെ വടക്കേ മണ്ണപുരം (അമ്മാവന്റെ പറമ്പ് ), തെക്കേ മണ്ണപുരം എന്നിങ്ങനെ രണ്ടൂ പ്രവിശ്യകളും ഉണ്ടായി. മിക്കുടി, തൈക്കാട് എന്നിങ്ങനെ കുറെ സ്ഥലങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. റബ്ബർക്കുന്ന്, കുറ്റിക്കാട്( മുരുകന്റെ പറമ്പ്), മറ്റൊരു കൂട്ടുകാരനായ ഹരിയുടെ സ്ഥലമായ പേരുപുറം , ഇലഞ്ഞിക്കുന്ന് എന്നിങ്ങനെ കുറെ അയൽരാജ്യങ്ങളും ഞാൻ അടയാളപ്പെടുത്തി. സോവിയറ്റ് യൂണിയൻ പോലുള്ള പ്രസിദ്ധീകരണങ്ങൾ സ്ഥിരം കാണാറുണ്ടായിരുന്നതിനാലും , ഇന്ദിരായുഗത്തിന്റെ ലോക വീക്ഷണം എങ്ങനെയൊക്കെയോ സ്വാധീനിച്ചതുകൊണ്ടും മണ്ണപുരം എന്ന വൻശക്തിയും അയൽ രാജ്യമായ റബ്ബർക്കുന്ന് എന്ന വൻശക്തിയും തമ്മിലുള്ള മത്സരത്തിന്റെയും കലഹത്തിന്റെയും ഒരു അന്തരീക്ഷമാണ് ഞാൻ സൃഷ്ടിച്ചെടുത്തിരുന്നതെന്നോർക്കുന്നു. 1971 ലെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ കഥകൾ അന്ന് സ്കൂളിൽ പല അവസരങ്ങളിലും പൊന്തിവരുമായിരുന്നു. ആരുടെയെങ്കിലും നിക്കറിന്റെ മൂടുകീറിയതായി കണ്ടാൽ 'പാക്കിസ്ഥാൻ ബോമ്പിട്ടേ..' എന്നായിരുന്നു കളിയാക്കുക. പാക്കിസ്ഥാനെ സഹായിക്കാനായി അമേരിക്കയുടെ ഏഴാം കപ്പൽപ്പട അറബിക്കടലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ റഷ്യയുടെ കപ്പൽസാന്നിദ്ധ്യം ഇന്ത്യയെ തുണച്ചുവെന്നതിനാൽ ആ വലിയ സുഹൃത്തിന് അന്നത്തെ സ്കൂൾകുട്ടികളായ ഞങ്ങളുടെ ഇടയിൽ ഒരു ഹീറോ പരിവേഷമുണ്ടായിരുന്നു എന്ന് തോന്നുന്നു. ഏതായാലും എന്റെ മണ്ണപുരത്തിന്റെ സൈനിക ക്കരുത്തിന് മാതൃക റഷ്യയായിരുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsZqSB_fO4aL0oPDtD4u5XXvVdjMYoLVZX97sn1ptw5s4wbzMeBGKMKWvKsWoihN1pNG37B4dyhAHe5jgSLNn99Pr7MZlZx9Wv90LJjwWJpB0gSiV92wTp28UH4ohCUhCCZKznZ6umUoFm/s1600/DSC_0174.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsZqSB_fO4aL0oPDtD4u5XXvVdjMYoLVZX97sn1ptw5s4wbzMeBGKMKWvKsWoihN1pNG37B4dyhAHe5jgSLNn99Pr7MZlZx9Wv90LJjwWJpB0gSiV92wTp28UH4ohCUhCCZKznZ6umUoFm/s400/DSC_0174.JPG" width="300" /></a></div>
അന്ന് കുട്ടിയായിരുന്നെങ്കിലും പറമ്പിൽ സ്വൈരമായും ഒരു വിധം ധൈര്യമായും പകൽ മുഴുവൻ കറങ്ങി നടക്കാമായിരുന്നു. കൃഷി യുണ്ടായിരുന്നതിനാൽ പറമ്പ് തെളിഞ്ഞ് കിടന്നു. തെക്കുവശത്തെ പാലച്ചുവടും വടക്കുവശത്തെ ഉണ്ടപ്പാറയും അടക്കം എല്ലായിട്ടത്തും ആ തെളിച്ചമായിരുന്നു വാണത്. പടിഞ്ഞാറുവശത്ത് പുലിയിരിക്കൻപാറ അത്യന്തം സജീവമായ ഒരു പാറമടയായിരുന്നു എന്ന് മാത്രമല്ല അങ്ങോട്ടു വണ്ടികൾ പോകുന്നത് ഞങ്ങളുടെ പറമ്പിന്റെ ഓരത്തു കൂടിയുമായിരുന്നു. പാറമടയിൽ എപ്പോഴും വണ്ടികളും ആളുകളും ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ തോട്ടാ കത്തിയ്ക്കുന്നതിനു മുന്നോടിയായി 'വെടിയേ............' എന്ന കൂവൽ ഉയരുമ്പോൾ ശ്രദ്ധിച്ച് അകന്നു പോവണമെന്ന് മാത്രമേഉള്ളു. ഇപ്പോൾ പാറയിരുന്നിടത്ത് നോക്കിയാൽ തലചുറ്റുന്ന ഗർത്തവും അതിലെ വിശാലമായ നീലത്തടാകവുമാണ്. പറമ്പിലൂടെ നടക്കുമ്പോൾ പലസ്ഥലങ്ങളും കാണുമ്പോൾ ത്തന്നെ ഭയം തോന്നും. ആകെ കാടാണ് . മുന്‍പ് പരിചയിച്ചിട്ടില്ലാത്ത ഒരുതരം ഈർപ്പവും വർഷത്തിലെല്ലായപ്പോഴും കാണപ്പെടുന്നു. വളരെ ശ്രദ്ധിച്ച് ഓരോ ചുവടും വച്ച് പറമ്പിലൂടെ നടക്കുമ്പോൾ അറിയാം താഴത്തെ പുല്പടർപ്പിനടിയിൽ എന്റെ കുട്ടിക്കാലത്തിന്റെ പുരാതനനഗരങ്ങൾ പൂഴ്നു കിടപ്പുണ്ടെന്ന്. അന്ന് അവിടെ അധിവസിച്ചിരുന്നതായി ഞാൻ സങ്കലിച്ചിരുന്ന ജനതയുടെ പിന്മുറക്കാർ ഇപ്പോഴും അവിടത്തെ സജീവമാക്കുന്നുണ്ടോ ആവോ! <br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjH5ykFEzwNMMt9ABR_ko5vmMnZMjL513wkbd6hcqQFcIXf9oTcjDwu-Y6N6lHd6FEJuuBRZFt5j8a6NULYJt_7KTgYac4a-ZXoxmhSU5IIB7iXsutT-pXFaoEIp5FbREua9J1V28bPd4BJ/s1600/DSC_0165.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjH5ykFEzwNMMt9ABR_ko5vmMnZMjL513wkbd6hcqQFcIXf9oTcjDwu-Y6N6lHd6FEJuuBRZFt5j8a6NULYJt_7KTgYac4a-ZXoxmhSU5IIB7iXsutT-pXFaoEIp5FbREua9J1V28bPd4BJ/s640/DSC_0165.JPG" width="640" /></a></div>
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-24971561262687425082015-06-06T11:30:00.001-07:002015-06-06T11:30:17.791-07:00മലത്തിൽ പുളയ്ക്കുന്നവരുടെ കാലം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
രാവിലെ പോകാനായി സ്കൂട്ടർ എടുക്കാൻ തുടങ്ങുമ്പോൾ താഴെ ഗേറ്റിനരികിൽ നിന്ന് രണ്ടു ചെറുപ്പക്കാരെയും വഹിച്ച് ഒരു സ്കൂൂട്ടർ വേഗംവച്ച് വടക്കോട്ട് പോകുന്നതു കണ്ടു. ആരാണാ കുട്ടികൾ എന്ന് തിരിച്ചറിയാനായില്ല എന്ന് മാത്രം. ഗേറ്റു തുറക്കാനായി താഴേയ്ക്കു പോയ ഭാര്യ 'അയ്യോ അവന്മാര് വേസ്റ്റ് വഴിയിലെറിഞിട്ടാണല്ലോ പോയത്, എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു' എന്ന് പറഞ്ഞു. ഗേറ്റു തുറന്നപ്പോൾ തെക്കോട്ട് പോകുന്നതിനു പകരം അവന്മാരെ പിന്തുടർന്ന് വടക്കോട്ടു കുതിച്ചു. പിടികിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ തൊട്ടപ്പുറത്ത് നാഴിപ്പാറ കവലയിലെത്തിയപ്പോൾ അവിടെയിരുന്ന പരിചയക്കാരോട് ഇപ്പോൾപോയ സ്കൂട്ടറി ലെ രണ്ടു കുട്ടികളാരാണെന്ന് കണ്ടോ എന്ന് തിരക്കി. ഞാലീക്കണ്ടം ഭാഗത്തുള്ളവരാണെന്നു മറുപടികിട്ടി. ഏതായാലും അകലെയുള്ള ആൾക്കാരല്ലെന്നു മനസ്സിലായി. തിരിയെ വരുമ്പോഴേയ്ക്കും അവരിട്ടിട്ടു പോയ രണ്ടുപ്ലാസ്റ്റിക്ക് കവറുകൾ കടിച്ചു പൊളിയ്ക്കാൻ ഒരു തെരുവുപട്ടി ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് എല്ലിൻ കഷണങ്ങളായിരുന്നെന്നും അളവുകൊണ്ട് ഒരു ചെറുകിട ഹോട്ടലിലെ വേസ്റ്റ് ആവാൻ സാധ്യതയുണ്ടെന്നും ഭാര്യ പറഞ്ഞറിഞ്ഞു, വൈകിട്ട്. <br />ആ ചെറുപ്പക്കാർ ആരെങ്കിലുമാകട്ടെ. പതിനെട്ടോ ഇരുപതോ വയസ്സിലേറെ കാണില്ല. അവരുടെ കൈയ്യിൽ എല്ലിൻ കഷണങ്ങൾ പൊതുനിരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ പാകത്തിൽ കവറിലാക്കി കൊടുത്ത ആ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് കൊടുക്കുന്ന ജീവിതപാഠമാണ് നാം മനസ്സിലാക്കേണ്ടത്. അവർ വളർന്നു വരുന്ന ജീവിത സാഹചര്യമാണ് മനസ്സിലാക്കേണ്ടത്. സ്വച്ഛമായ ഒരു ഗൃഹാന്തരീക്ഷത്തിൽ വളരുന്ന ചെറുപ്പക്കാർ ഇറച്ചിവേസ്റ്റ് പൊതുനിരത്തിൽ കൊണ്ടുതള്ളുകയില്ല. മലിനമായ ഒരു മനഃസ്ഥിതിയിൽ പുലർന്ന്, മാലിന്യം തിന്നുന്നവർക്കേ ആന്യന്റെ വീട്ടുപടിയ്ക്കലോ അയല്പക്കക്കാരന്റെ മുറ്റത്തോ പൊതു നിറത്തിലോ ഒക്കെ പ്ലാസ്റ്റിക്ക് കൂട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളാൻ തോന്നുകയുള്ളു. അവർ ദിവസവും ഭക്ഷിക്കുന്നത് മാലിന്യങ്ങളായിരിക്കും. മലത്തിന്മേലാവും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്. അവരുടെ മാതാപിതാക്കൾ അങ്ങനെതന്നെയാവണം അവരെ പരിശീലിപ്പിക്കുനന്ത്.<br />ഒരു പക്ഷേ, ആ മാതാപിതാക്കൾ വിദ്യാസമ്പന്നരുമാവാം. മക്കളെ ഡോക്ടറോ എഞ്ചിനിയറോ ഒക്കെ ആക്കാൻ പാകത്തിൽ കോട്ടും ടൈയ്യും പോളീഷിട്ടുമിനുക്കിയ ഭാഷണശൈലിയുമൊക്കെ നിര്‍ബന്ധമായ ഏതെങ്കിലും വിദ്യാലയത്തിലാവാം പഠിപ്പിച്ചത്. ഈ സാഹചര്യങ്ങളൊക്കെ ഉള്ളവരടക്കം കൊണ്ടുതള്ളുന്ന മാലിന്യക്കൂമ്പാരത്തിനു നടുവിലാണ് ഇന്ന് ഓരോ കേരളീയനും ജീവിക്കുന്നത്.<br />ഇന്നലെ ഇതേ ചെറുപ്പക്കാർ തങ്ങളുടെ വിദ്യാലയത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ മാമാങ്കങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുമുണ്ടാവണം. അതങ്ങനെയേവരൂ. ഇപ്പോൾ കേരളം ഏതു തട്ടിപ്പിന്റെയും ജാഡയുടെയും പിറകെപോകും . പരമ്പരാഗതമായി നാം പാലിച്ചു വന്നിരുന്ന ലളിത ജീവിതത്തിന്റെയും പ്രകൃതിബദ്ധതയുറെയും അംശങ്ങളെല്ലാം നാമെന്നേ കൈവെടിഞ്ഞുകഴിഞ്ഞു.</div>
<div style="text-align: justify;">
മഹാരാഷ്ട്രത്തിലെ ഇറച്ചി നിരോധനവുമായി ബന്ധപ്പെട്ട് മലയാളികൾ ടണ്‍കണക്കിനാണ് സോഷ്യൽ മീഡിയാ വഴി പ്രതികരിച്ചത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം ഏതെങ്കിലും ഭരണകൂടം കണ്ടുകെട്ടുന്നത് ആശാസ്യമായ കാര്യമല്ല. അതിനെതിരെ ശക്തമായി പ്രതികരിയ്ക്കേണ്ടതുമാണ്. എന്നാൽ ആ പ്രതികരണങ്ങളിൽ വല്ലാത്തൊരു മാംസദാഹം ഒളിഞ്ഞിരുന്നില്ലേ എന്ന് ചില അഭിപ്രായപ്രകടനങ്ങൾ കണ്ടപ്പോൾ തോന്നിയതാണ്. ഏതാനും വര്‍ഷങ്ങളായി മലയാളിയുടെ മാംസദാഹം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും. എന്തിനേയും ആരെയും ഇറച്ചിയായി കാണുന്ന ഒരു മനഃസ്ഥിതിയിലേയ്ക്കാണോ നമ്മുടെ സമൂഹം പോകുന്നതെന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.<br />അതായത് മലയാളികളുടെ പോക്കറ്റുകളൂടെ കനം വർദ്ധി ച്ചു . ജീവിതത്തിന്റെ തൊങ്ങലുകൾക്ക് നിറപ്പകിട്ടാർന്നു. തണ്ടും പത്രാസും വളർന്നു. ഞാൻ, എന്റേത് എന്ന ഒരു സ്വാർത്ഥം കനത്തു. ഇതെല്ലാമെങ്ങനെ ആയാലും ചുറ്റുംകാണുന്ന എന്തിനെയും മാംസത്തൂക്കത്തിൽ അളന്നുനോക്കി നാവുനുണയ്ക്കുന്ന ഒരു ജീവിതം എത്രമാത്രം ഉദാത്തമാണ് ? നില്ക്കുന്ന മണ്ണിനെയും, ശ്വസിക്കുന്ന വായുവിനെയും, ചുറ്റും ഇരുകാലിലും നാൽക്കാലിലും നടക്കുകയും ചിറകുവീശി പറക്കുകയും ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്ന കോടാനുകോടി ജീവജാലങ്ങളെയും തിരിച്ചറിയാൻ പഠിപ്പിക്കാത്ത വിദ്യാഭ്യാസം എന്ത് നന്മയാണ് ചെയ്യുന്നത്?<br />എന്റെ വീടിനുമുൻപിൽ വഴിയിൽ പ്ലാസ്ടിക്ക് കവറിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ചെറുപ്പക്കാരെ കുറ്റപ്പെടുത്താനാവില്ല. അവർ അത്രയേ പഠിച്ചിട്ടുള്ളു. പക്ഷേ, ഒരു മനുഷ്യൻ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകൾ അവരിലേയ്ക്ക് പകരാതിരുന്ന അവരുടെ വീടൂകളിലെ സംസ്കാരത്തിനും അതിനു തിരിതെളിക്കേണ്ടിയിരുന്ന അവരുടെ മാതാപിതാക്കൾക്കും അവർക്ക് കിട്ടിയ വിദ്യാഭ്യാസവഴിയ്ക്കും മാപ്പില്ല. ഇന്ന് ഈ ഭൂഗോളത്തിൽ വീണ എല്ലാ മാലിന്യങ്ങളും ആ ജീർണ്ണസംസ്കാരത്തിന്റെ നെഞ്ചിലേയ്ക്കാവട്ടെ! </div>
<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBjbDoLJzXC2oKsC718hRCfhxL-wEOOOxXnmgarPzlexeALzANXj3hgSdupQ1k_OYTqrYCBfNzD9d4S51_TAKRbK1nyQWwgbmuRIusr2sGrrHio1-4ru05avPOBvdMjFKCDs-vUaqOijHh/s1600/PicassoGuernica.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="178" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBjbDoLJzXC2oKsC718hRCfhxL-wEOOOxXnmgarPzlexeALzANXj3hgSdupQ1k_OYTqrYCBfNzD9d4S51_TAKRbK1nyQWwgbmuRIusr2sGrrHio1-4ru05avPOBvdMjFKCDs-vUaqOijHh/s400/PicassoGuernica.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ചിത്രം ഗൂർണിക്ക- പാബ്ലോ പിക്കാസോ </td></tr>
</tbody></table>
<br /></div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-89531865962674788802015-05-24T12:25:00.003-07:002015-05-24T12:25:33.458-07:00ഒരു കവിതയുടെ ഗതിവിഗതികൾ <div dir="ltr" style="text-align: left;" trbidi="on">
ഫേസ്ബുക്കും തുറന്നു വച്ചിരിക്കുമ്പോൾ തോന്നിയ ഏതാനും വരികൾ കവിതയെന്നു ധരിച്ചത് എന്റെ കുറ്റം തന്നെയാവാം. അവ്യവസ്ഥയും അനുഷ്ടുപ്പ് താളവും പഴഞ്ചൻ അന്തരീക്ഷവും അതിലും വലിയ കുറ്റവും ആകാം. കവിതയാണെഴുതിയതെന്ന സങ്കല്പത്തിൽ മലയാളത്തിലെ പ്രമുഖമായ ഒരു വാരികയ്ക്ക് അയച്ചു കൊടുക്കാൻ തോന്നിയത് തീർച്ചയായും ഒരു കുറ്റം തന്നെയാ ണ്, പ്രത്യേകിച്ചും വരില്ല്ലെണ്ണ്‍ ബോധ്യമുള്ളപ്പോൾ! കവിത വന്നില്ല, രണ്ടു മാസം കഴിഞ്ഞിട്ടും. വരാൻ പോകുന്നില്ലെന്ന് അന്നേ വ്യക്തമായിരുന്നു. <br />ഒരു കവിതയെ പഴഞ്ചനാക്കുന്ന ഘടകങ്ങളെന്തൊക്കെയാ ണ് ഏതായാലും ഞാനിതിവിടെ സമർപ്പിക്കുന്നു. കാരണം, മൂന്നു പതിറ്റാണ്ടിലേരെയായി കുത്തിക്കുറി യ്ക്കലും അയയ്ക്കലും എത്രയോ തവണ ചെയ്തതാ ണ് ? പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ എത്രയോ എണ്ണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അയയ്ക്കൽ എന്ന പ്രക്രിയ നിർത്തി വച്ചിരിക്കുകയായിരുന്നു എന്ന് മാത്രം. എഴുതുന്നതിനെ വായിക്കുന്നവരുടെ മുൻപിൽ തുറന്നവതരിപ്പിക്കാൻ ഇന്റർ നെറ്റ് ഒരുക്കിയ സംവിധാനങ്ങൾ പ്രസിദ്ധീകരണം എന്ന ചടങ്ങിനെ ഇടനിലക്കാരിൽ നിന്നും എത്രമാത്രം രക്ഷിച്ചു എന്ന് മനസ്സിലായതുമുതൽ എന്തെങ്കിലും നല്ലതെന്ന് തോന്നുന്നത് പ്രസിദ്ധികരിക്കാൻ അയക്കണം എന്ന ത്വര ഒതുങ്ങുകയായിരുന്നു. ഇതാ, നല്ലതാണോ ചീത്തയാണൊ എന്ന് വായിക്കുന്നവര്‍ക്ക് തുറന്നു പറയാനായി എന്റെയൊരു അക്ഷരക്കസർത്ത്.<br />
<br />
<br />
വാൽക്കണ്ണാടിയും യക്ഷിയും<br />...............................<br />വാൽക്കണ്ണാടിയിൽ, യക്ഷി <br />നോക്കുമ്പോളെന്തു കാണ്മത് ?<br />കൂർമ്പല്ലോ കൊല്ലുന്ന ചിരിയോ<br />നീലാകാശത്തിളക്കമോ?<br />
<br />കാറ്റിലാഞ്ഞുലയും പനയിൽ<br />കാല്മടമ്പൂന്നി നില്പതി-<br />ന്നാട്ടം ബാധിച്ചിട്ടുണ്ടവണ-<br />മതിൻ ദർശന ശേഷിയെ.<br /> ഋതുഭേദങ്ങൾ നോക്കാതെ-<br />യാകാശത്തിന്നതിർത്തികൾ <br />താണ്ടിത്തീരുന്ന ജന്മത്തി-<br />ന്നസ്ഥിരത്വമതിൻ പൊരുൾ.<br /><br />യക്ഷി ജന്മത്തിന്നാഴങ്ങൾ<br />പ്രണയം, പക, ലീലകൾ<br />അറിഞ്ഞു വേണം യക്ഷിതൻ<br />കാഴ്ചപ്പാടു പഠിക്കുവാൻ.<br /><br />വാൽക്കണ്ണാടിയിൽ നോക്കി<br />നില്പതുണ്ടൊരു യക്ഷിണി<br />പൂവപ്പുഴയമ്പലത്തിന്റെ<br />ശ്രീകോവിലിന്റെ ഭിത്തിയിൽ.<br /><br />കന്യാക്കോണിലക്കന്യാ-<br />രൂപം കൊത്തിച്ചമച്ചവർ <br />നിനചിരിക്കില്ലതിൻ നാനാ-<br />ചമത്കാര പകർചകൾ <br /><br />ആറ്റിലേയ്ക്കു കാൽകളാഴ്തി <br />നിൽക്കുന്നോരാക്കോവിലിൽ<br />കിഴക്കുനോക്കി നില്ക്കുന്ന <br />ശിവപുത്രന്റെ പിന്നിലായ്<br />കാമം കടമിഴിക്കോണിലിളക്കി-<br />ക്കണ്ണാടി നേർപിടി-<br />ച്ചായക്ഷി പടിഞ്ഞാട്ടേയ്ക്കു <br />നോക്കി നില്പതു കൌതുകം.<br />
<br />നാടുകൾ പാലത്തിൽ നിന്നും <br />വരാരുണ്ടാളുകൾ പലർ<br />പൂവപ്പുഴ യക്ഷിതൻ രൂപ-<br />ഭാവപൂർണ്ണിമ കാണുവാൻ.<br />
<br />പേരാണ്ട പലരും വാഴ്ത്തി -<br />പ്പേരാളുന്നോരു യക്ഷിതൻ<br />നോട്ടത്തിൻ നിറഭേദങ്ങൾ <br />പേർത്തിട്ടുണ്ടാവുമെത്രപേർ ?<br />വരിക്കപ്ലാവിന്റെ തടിയിൽ<br />വകഞ്ഞെഴുതിയ കണ്‍കളിൽ-<br />ത്തെളിയും കാഴ്ചയിൻ,കാഴ്ച-<br />പതിയും കണ്ണാടിയിൻ പൊരുൾ?<br /><br />വാൽകണ്ണാടിയിൽ യക്ഷി<br />കാണുന്ന കാലമേതുതാൻ?<br />കൂർത്ത ബിംബങ്ങളെത്രെണ്ണ-<br />മെരിക്കുന്നുണ്ടതിൻ കണ്കളെ?<br />
<br />
<br />
<br />
-------------------------------------------------<br />
തിരുവല്ലയ്ക്കു കിഴക്ക് ഇരവിപേരൂരിലുള്ള പൂവപ്പുഴ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വാൽക്കണ്ണാടിയിൽ നോക്കുന്ന യക്ഷിയുടെ ദാരുശില്പം ( ഇ. ഡി. 17-ആം നൂറ്റാണ്ട്) പ്രസിദ്ധമാണ്. </div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-63198693945765826622015-05-19T09:23:00.003-07:002015-05-19T09:23:47.976-07:00ഫേസ്ബുക്കിൽ കുറിച്ചിട്ടവ 1<div dir="ltr" style="text-align: left;" trbidi="on">
<div class="_5pcp">
<span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"> ഫേസ്ബുക്കും തുറന്നുവച്ച് പരതുന്നതിനിടയിൽ വെറുമൊരു കുസൃതിയ്ക്ക് കുറിച്ചിട്ട കുറെ വരികൾ ഇവിടെ പങ്കുവയ്ക്കുന്നു. കവിത എന്ന ഇതിനെ വിളിയ്ക്കുന്നില്ല. </abbr></span></span><b><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"><br /></abbr></span></span></b></div>
<div class="_5pcp">
<b><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"> </abbr></span></span></b></div>
<div class="_5pcp">
<b><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"><br /></abbr></span></span></b></div>
<div class="_5pcp">
<b><span><span class="fsm fwn fcg"><a class="_5pcq" href="https://www.facebook.com/ajithkavi/posts/10153167086218700" target=""><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM">1</abbr></a></span></span></b></div>
<div class="_5pcp">
<i><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM">(4 മെയ് - 10:14 PM</abbr></span></span> )</i></div>
<div class="_5pcp">
<i> </i><div class="_6a _43_1 _4f-9 _nws" id="u_jsonp_3_h">
<div class="_6a uiPopover" id="u_jsonp_3_i">
<a class="_42ft _4jy0 _55pi _5vto _55_p _2agf _p _1zg8 _4jy3 _517h _51sy _59pe" data-hover="tooltip" data-tooltip-alignh="right" href="https://www.facebook.com/ajithkavi#" id="u_jsonp_3_j" rel="toggle" role="button" style="max-width: 25px;"><span class="_55pe" style="max-width: 11px;"></span></a></div>
</div>
</div>
<div class="_5pbx userContent" data-ft="{"tn":"K"}">
ഈമ്പിനുണയാൻ പാകത്തിൽ <br /> വെണ്ണ നനുപ്പാർന്ന ഒരു ചന്ദ്രനെ <br /> ചില്ലലമാരയിൽ പ്രദർശിപ്പിച്ച് <br /> കൊതിപ്പിക്കുകയാണ്<br /> രാത്രി<br />
<br />
<b><span><span class="fsm fwn fcg"><a class="_5pcq" href="https://www.facebook.com/ajithkavi/posts/10153167086218700" target=""><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM">2</abbr></a></span></span></b><br />
<b><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"><br /></abbr></span></span></b>
<b><span><span class="fsm fwn fcg"></span></span></b><br />
<b><span><span class="fsm fwn fcg"></span></span></b><br />
<b><span><span class="fsm fwn fcg"></span></span></b><br />
<b><span><span class="fsm fwn fcg"><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM"></abbr></span></span></b><br />
<div class="_5pcp">
<i><span><span class="fsm fwn fcg"><a class="_5pcq" href="https://www.facebook.com/ajithkavi/posts/10153171867318700" target=""><abbr class="_5ptz" data-shorten="1" data-utime="1431062868" title="7 മെയ് 2015 - 10:27 PM">(7 മെയ് - 10:27 PM</abbr></a></span></span> ·)</i></div>
<div class="_5pcp">
<i> </i><div class="_6a _43_1 _4f-9 _nws" id="u_jsonp_6_v">
<div class="_6a uiPopover" id="u_jsonp_6_w">
<a class="_42ft _4jy0 _55pi _5vto _55_p _2agf _p _1zg8 _4jy3 _517h _51sy _59pe" data-hover="tooltip" data-tooltip-alignh="right" href="https://www.facebook.com/ajithkavi#" id="u_jsonp_6_x" rel="toggle" role="button" style="max-width: 25px;"><span class="_55pe" style="max-width: 11px;"></span></a></div>
</div>
</div>
പാത്രം കഴുകുന്ന ശബ്ദം<br /> മൂലയ്ക്കത്തെ മുറയിൽ നിന്നും <br /> മകൻ വായിക്കുന്ന ശബ്ദം<br /> ചീവീട്<br /> അകലെയായി ഇടവിട്ടിടവിട്ട് <span class="text_exposed_show"><br /> കുരകൾ<br /> തളർന്ന ഒച്ചയിലൊരു പാട്ട്<br /> പടിഞ്ഞാട്ടെങ്ങാണ്ടോ നിന്ന്<br /> മുഴങ്ങിപ്പടരുന്ന <br /> കതിനയുടെ ഒച്ച</span><br />
<div class="text_exposed_show">
ഉറക്കത്തിനുള്ള ഒരുക്കങ്ങളാണ്<br /> രാത്രിയുടെ കരുതലുകൾ<br /> ഓരോ ഒച്ചയിലും <br /> ഓരോ ചലനത്തിലും <br /> അറിയാം<br /> ഉറക്കത്തിനുള്ള മുന്നൊരുക്കങ്ങൾ <br />
ഒരു <br /> കൊതുകിന്റെ മുരൾച്ച <br /> എല്ലാ ഒച്ചകളെയും <br /> കവിഞ്ഞ് <br /> വളരുന്നുണ്ട്<br />
<br />
<b><span><span class="fsm fwn fcg"><a class="_5pcq" href="https://www.facebook.com/ajithkavi/posts/10153167086218700" target=""><abbr class="_5ptz" data-shorten="1" data-utime="1430802861" title="4 മെയ് 2015 - 10:14 PM">3</abbr></a></span></span></b></div>
<div class="text_exposed_show">
<br />
<div class="_5pcp">
<i><span><span class="fsm fwn fcg"><a class="_5pcq" href="https://www.facebook.com/ajithkavi/posts/10153173616473700" target=""><abbr class="_5ptz" data-shorten="1" data-utime="1431153906" title="8 മെയ് 2015 - 11:45 PM">(8 മെയ് - 11:45 PM</abbr></a></span></span> · <span><a class="uiLinkSubtle" data-ft="{"tn":"+E"}" data-hover="tooltip" href="https://www.facebook.com/ajithkavi#" rel="dialog" role="button">തിരുത്തിയത്</a></span> ·)</i></div>
<div class="_5pcp">
<i> </i><div class="_6a _43_1 _4f-9 _nws" id="u_jsonp_6_n">
<div class="_6a uiPopover" id="u_jsonp_6_o">
<a class="_42ft _4jy0 _55pi _5vto _55_p _2agf _p _1zg8 _4jy3 _517h _51sy _59pe" data-hover="tooltip" data-tooltip-alignh="right" href="https://www.facebook.com/ajithkavi#" id="u_jsonp_6_p" rel="toggle" role="button" style="max-width: 25px;"><span class="_55pe" style="max-width: 11px;"></span></a></div>
</div>
</div>
കൂട്ടായ്മ <br /> ..........<br />
ഒന്നാമത്തെ ചോദ്യം നുരഞ്ഞു പൊന്തിവരുമ്പോൾ <br /> നേരമിരുണ്ടു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.<span class="text_exposed_show"><br /> മരനിഴലുകൾ പടം വിരിച്ചു നിന്ന<br /> പറമ്പിൽ<br /> മുഖാമുഖം നോക്കി <br /> നിരാമയനും നിസ്സംഗനുമിരുന്നു.</span><br />
<div class="text_exposed_show">
നിഴലുകൾ വളരുന്നതവരരിഞ്ഞില്ല.<br /> ചെറുചോദ്യങ്ങൾ<br /> പലത് നുരഞ്ഞുയർന്ന് <br /> പൊയ്ക്കുമിളകളായി പൊലിയുന്നതും<br />
<br />
രണ്ടാമത്തെ ചോദ്യം <br /> പതയുമ്പോഴേയ്ക്കും<br /> നിരാമയൻ കരഞ്ഞു തുടങ്ങിയിരുന്നു<br /> നിസ്സംഗന്റെ സ്വരം <br /> ഇടിമുഴക്കം പോലെ കയ്യാലകളിൽ<br /> തറഞ്ഞുകയറാൻ തുടങ്ങിയിരുന്നു.<br /> നിഴലുകളപ്പോൾ <br /> നൃത്തം വച്ചു തുടങ്ങി.<br />
<br /> നിസ്വാർഥൻ പ്രത്യക്ഷപ്പെട്ടത് <br /> അപ്പോളാണ്<br />
ചോദ്യം മൂന്നും നാലും അഞ്ചും <br /> എപ്പോഴൊക്കെയോ <br /> നുരഞ്ഞുപതഞ്ഞ് <br /> തുള്ളിപ്പൊലിഞ്ഞു<br />
നിഴലുകളുടെ നൃത്തം<br /> പടയണിയായി.<br />
നുരകളും തിരകളും<br /> പതഞ്ഞ് <br /> പറമ്പിനെ പൊതിഞ്ഞു.<br />
എണ്ണങ്ങൾ കെട്ടുപിണഞ്ഞു.<br />
<br />
ഒരു ചോദ്യം<br /> പൊടുന്നനെ<br /> തന്നിൽനിന്ന് പുളഞ്ഞുണർന്ന്<br /> ഫണം നിവർത്തി ചീറിയത് <br /> നിസ്സംഗനറിഞ്ഞില്ല<br /> തുളഞ്ഞു തന്നിലേക്കിറങ്ങിയത്<br /> നിരാമയൻ ഗണിച്ചതുമില്ല.<br />
<br />
നിഴലുകൾ ചുവക്കുന്നതുകണ്ട്<br /> നിസ്സംഗന്റെ തൊണ്ടയിൽ<br /> മുളച്ച <br /> അലർച്ചയോ <br /> ചുവന്നൊരു നിഴലായി<br /> നിരാമയൻ പതഞ്ഞു പരക്കുന്നതോ<br /> ശ്രദ്ധിയ്ക്കാതെ<br /> നിസ്വാർഥൻ <br /> അവസാനത്തെ ചോദ്യം<br /> നെയ്യുന്ന തിരക്കിലായിരുന്നു.</div>
</div>
<br />
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-67464405455908744812015-02-23T07:58:00.002-08:002015-02-23T08:44:34.878-08:00ഊട്ടുപുരകളും കച്ചവടമാകുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcj6SvuhWsCsWtW0P5_mGtgkT4BikApKH-SEFNVUtdcMS-ttgtIaKV_ev4Er5qTYtkdPdF7YCn_vhFmBFjxDr-qzYGG2Dj37M9Nk6LRpFTfy72lRhE5WsNrU6IHH7oO5L2PowF0TwobCPk/s1600/DSC_0924.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcj6SvuhWsCsWtW0P5_mGtgkT4BikApKH-SEFNVUtdcMS-ttgtIaKV_ev4Er5qTYtkdPdF7YCn_vhFmBFjxDr-qzYGG2Dj37M9Nk6LRpFTfy72lRhE5WsNrU6IHH7oO5L2PowF0TwobCPk/s1600/DSC_0924.JPG" height="300" width="400" /></a></div>
<div style="text-align: justify;">
ഇതൊരു ഊട്ടുപുരയില്‍ നിന്നുള്ള കാഴ്ചയാണ്. ഒരു വിവാഹകോലാഹലം കഴിഞ്ഞ് വധൂവരന്മാരും ബന്ധിമിത്രാദികളും സദ്യനടത്തിപ്പുകാരും എല്ലാം ഒഴിഞ്ഞതിനു ശേഷം ഉള്ളത്. നമ്മുടെ വര്‍ത്തമാനകാല അവസ്ഥയുടെ പ്രതീകമാണിത്. ആകാവുന്നതിലേറെ ആഡംബരം പേറുന്ന സദ്യവട്ടങ്ങളും അലങ്കാരങ്ങളും, അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍, മലിനമാകുന്ന പൊതുസ്ഥലങ്ങള്‍ ഇതൊക്കെ. ഞാനടക്കം നമ്മുടെ സമൂഹത്തിലെല്ലാവരും ഏതെങ്കിലുമൊക്കെ തരത്തില്‍ ഈ അതിധൂര്‍ത്തിനും മിച്ചം വരുത്തലിനും പെരുവഴിയില്‍ അവശിഷ്ടം വീഴ്തലിനുമൊക്കെ കാരണവും കാരകവുമൊക്കെയാവുന്നു. എല്ലാവരും ഇങ്ങനെയൊക്കെയാകാന് വിധിക്കപ്പെടുന്നു. സമൂഹത്തിന്റെ രോഗാതുരത നമ്മെയെല്ലാം ബാധിച്ചിരിക്കുന്നു. അഥവാ നാമൊക്കെ സമൂഹശരീരത്തിലെ രോഗബാധിതമായ കോശങ്ങളാണ്.</div>
<div style="text-align: justify;">
വിചിത്രമായ സംഗതി, ഇതൊരു ക്ഷേത്രത്തിലെ ഊട്ടുപുരയാണെന്നുള്ളതാണ്. വിവാഹമടക്കം എല്ലാചടങ്ങുകളുടെയും ഭാഗമായ എല്ലാ വിധ കോപ്രായങ്ങള്‍ക്കും നാം കൂട്ടുപിടിക്കാറുള്ളത് വിശ്വാസങ്ങളെയാണ്. കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിനുള്ളില്‍ വിവാഹമടക്കമുള്ള ചടങ്ങുകളുടെ നടത്തിപ്പില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പഠിക്കേണ്ടുന്ന വിഷയം തന്നെയാണ്. വീടുകളില്‍ നടന്നുകൊണ്ടിരുന്ന വിവാഹം സൗകര്യം പ്രമാണിച്ച് ക്ഷേത്രങ്ങളിലേക്കും അവിടുന്ന് കല്യാണമണ്ഡപങ്ങളിലേയ്ക്കും ഇപ്പോള്‍ വന്‍കിട റിസോര്‍ട്ടുകളിലേക്കുമൊക്കെ പറിച്ചുനടപ്പെട്ടിരിക്കുന്നു. അതിനനുസരിച്ച് ചടങ്ങുകള്‍ മാറിമറിയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അനാചാരം എന്നമട്ടില്‍ കുടിയിറക്കപ്പെട്ട ദിവസങ്ങള്‍ നീളുന്ന വിവാഹ ചടങ്ങുകളും കലാപ്രകടനങ്ങളും ആഘോഷച്ചമയങ്ങളുമൊക്കെ തിരിച്ചുവരികയാണ്. ഈ പുതുപുത്തന്‍ ചടങ്ങുകളെല്ലാം വിശ്വാസമെന്ന പേരില്‍ത്തന്നെയാണ് വേരിറക്കുന്നത്. എന്നാല്‍ പഴയ പല നല്ലവിശ്വാസങ്ങളെയും കടപുഴക്കിക്കൊണ്ടാണ് ഈ പുത്തന്‍ വിശ്വാസങ്ങള്‍ തഴയ്ക്കുന്നതെന്നതിനു തെളിവാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം. അന്നം ദൈവമാണെന്നും അത് നിന്ദിക്കപ്പെടരുതാത്തതാണെന്നുമുള്ള സങ്കല്പം നമ്മെ നയിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അത്തരമൊരു രംഗം സംജാതമാകും. അങ്ങനെ ഒരു ദൈവികതയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എങ്ങനെ ഒരു ക്ഷേത്രമതില്ക്കകത്ത് ഇങ്ങനെ മാലിന്യം തള്ളപ്പെടും? വിവാഹപ്രളയം കാരണം പല മഹാക്ഷേത്രങ്ങളുടെയും പരിസരങ്ങള്‍ എച്ചില്‍ക്കൂമ്പാരം കൊണ്ട് അത്യന്തം മലീമസമായിരിക്കുകയാണ്. അതും പോരാഞ്ഞ് അമ്പലങ്ങളിലും പള്ളികളിലും നടന്ന കല്യാണസദ്യകളുടെ അവശിഷ്ടങ്ങള്‍ പാതിരാത്രിയില്‍ വഴിയരികില്‍ത്തള്ളുന്നതുമൂലമുള്ള സാമൂഹിക വിപത്ത് നമ്മെ വിഴുങ്ങാന്‍ പാകത്തില്‍ വലുതാണ്( ഹോട്ടലുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും ഒക്കെയുള്ള മാലിന്യ നിക്ഷേപങ്ങള്‍ ഇതിലും വലുതാണെന്നതു മറക്കുകയല്ല). സത്യത്തില്‍ നമ്മുടെ ജീവിതത്തിന്റെ നന്മകളുടെയും ചടുലതയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും നമ്മുടെ സമൂഹത്തിന്റെ വിനാശത്തിലേക്കുള്ള വഴിവിളക്കു തെളിക്കുന്നവയായി തീര്‍ന്നിരിക്കുന്നു. ഇതു തിരിച്ചറിയാഞ്ഞിട്ടാണോ എന്നറിയില്ല, കച്ചവടം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് ചിലര്‍.</div>
<div style="text-align: justify;">
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള' ലാഭകരമല്ലാത്ത ഊട്ടുപുരകള്‍' സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തുകൊടുക്കുന്ന നടപടി ആരംഭിച്ചുകഴിഞ്ഞു. വടക്കുള്ള ഗ്രൂപ്പുകളിലെ ലാഭകരമല്ലാത്ത ഊട്ടുപുരകളുടെ കൂട്ടത്തില്‍ ഏറ്റുമാനൂര്‍ അടക്കമുള്ളവ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന രേഖ പറയുന്നത്. തിരുവാര്‍പ്പ് , മൂഴിക്കുളം അടക്കം മറ്റനവധി പ്രധാനക്ഷേത്രങ്ങളുടെ ഊട്ടുപുരകളും ലേലത്തിനു വയ്ക്കുന്നതായി പ്രസ്തുതരേഖയില്‍ നിന്നറിയാം.</div>
<div style="text-align: justify;">
അനേക കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏറ്റുമാനൂര്‍ പോലൊരു ക്ഷേത്രത്തിന്റെ ഊട്ടുപുര ലാഭകരമല്ല എന്നു കണക്കാക്കി 324000 രൂപയ്ക്കു രണ്ടുവര്‍ഷത്തേയ്ക്കു പാട്ടത്തിനു കൊടുക്കുന്നതിന്റെ പിന്നിലെ കച്ചവട മനഃസ്ഥിതിയോര്‍ക്കുക! ഈ പരസ്യം ചെയ്യുമ്പോള്‍ അത് ലഭിക്കുന്നവര്‍ അതേതൊക്കെ രീതിയില്‍ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നും അതിന്റെ പേരില്‍ ഏതൊക്കെ പുതിയ ചൂഷണസംവിധാനങ്ങള്‍ നിലവില്‍ വരുമെന്നുമൊക്കെയുള്ളത് അല്പമെങ്കിലും പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം ഒരു വശത്ത്. ഊട്ടുപുരകളുടെ പരസ്യങ്ങള്‍ വരുന്ന കാലം അകലെയല്ല എന്നു വ്യക്തം.ഇന്നത്തെ സാഹചര്യത്തില്‍ മക്കളുടെ വിവാഹനടത്തിപ്പിനായിക്ഷേത്രങ്ങളെ ആശ്രയിക്കുന്നത് സാമ്പത്തികമായി അല്പം പിന്നില്‍ നില്ക്കുന്ന മാതാപിതാക്കളാണ് ഏറെയും. അല്ലാത്തവരില്‍ ഭൂരിഭാഗവും വന്‍കിട ആഡിറ്റോറിയങ്ങളോ റിസോര്‍ടുകളോ ഒക്കെ സംഘടിപ്പിക്കും. അങ്ങനെയിരിക്കെ, സാധാരണക്കാരനു പ്രയോജനപ്പെടുന്ന ക്ഷേത്രഊട്ടുപുരകള്‍ സ്വകാര്യവ്യക്തികള്‍ നടത്താന്‍ തുടങ്ങിയാല്‍ആ ചുമതല ഏറ്റെടുക്കുന്നതിനുപിന്നിലെ ലാഭക്കൊതി ആരെയാണു ബാധിക്കുന്നത്?</div>
<div style="text-align: justify;">
ആഡംബരങ്ങള്‍ അവസാനിപ്പിക്കാനും ചടങ്ങുകള്‍ ലളിതമാക്കാനും മുന്‍കൈ എടുക്കേണ്ടുന്ന പൊതുസ്ഥാപനങ്ങള്‍ തന്നെ അതിനു പിന്നിലെ കച്ചവടക്കെണിയില്‍ പൂര്‍ണ്ണമായും വവീണാല്‍............ </div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com1tag:blogger.com,1999:blog-2581849970430808849.post-40285216225779078462015-02-17T10:27:00.000-08:002015-02-17T10:27:02.308-08:00കുടഞ്ഞെറിഞ്ഞത് ഒരു കാലത്തെ....<div dir="ltr" style="text-align: left;" trbidi="on">
1982ലാണ്എനിക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പുവരുത്തുന്നത്. രണ്ടാം വര്‍ഷപ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍.കുഞ്ഞമ്മാവന് അതു സ്ഥിരം വരുത്തുന്നതിനാല്‍ കൊച്ചിലേമുതലേ പരിചിതമായ പ്രസിദ്ധീകരണം. 1976ല്‍ കുഞ്ഞമ്മാവന് പുതിയവീടുവച്ചുമാറിയശേഷം അവിടെച്ചെന്നിരുന്നായിരുന്നു ഓരോ ലക്കവും നോക്കുക. എനിക്കു സ്വന്തമായി സൂക്ഷിക്കുവാന്‍ വാരിക വരുത്തണമെന്നു പറഞ്ഞതനുസരിച്ച് അമ്മ അതിനുള്ള പണം തരികയായിരുന്നു. അന്ന് ഒരു ലക്കത്തിന്റെ വില ഒരു രൂപ ഇരുപതുപൈസ.<br />
ആദ്യലക്കം മുതല്‍ നമ്പറിട്ടു സൂക്ഷിക്കുവാന്‍ തുടങ്ങി. പത്തോളമെണ്ണമെത്തിയപ്പോഴാണ്, ബി എഡിനു പഠിക്കുന്ന അയല്പക്കത്തെ ലൈലച്ചേച്ചി റെക്കോര്‍ഡ് ഉണ്ടാക്കുവാനായി അവ ചോദിച്ചത്. അന്നു കൊടുത്തതിനു ശേഷം വന്നവ വീണ്ടും എണ്ണം ഒന്നേ എന്നു തുടങ്ങി. ഒരു ലക്കവും വിട്ടുപോകാതെ ആയിരത്തി ഒരുനൂറെണ്ണമെങ്കിലും ഞാന്‍ സൂക്ഷിച്ചു. 1985 ആയപ്പോഴേക്കും കലാകൗമുദിയും ക്രമമായി വരുത്തി സൂക്ഷിച്ചുതുടങ്ങി. പിന്നെ എത്രയോ പ്രസിദ്ധീകരണങ്ങള്‍. പത്രങ്ങള്‍, ലിറ്റില്‍ മാഗസിനുകള്‍, പലയിടത്തുനിന്നും കിട്ടുന്ന പഴയ ലക്കങ്ങള്‍ ഒക്കെ. വീട്ടിലെ തെക്കേ ഷോവാളിനകം നിറയെ മാഗസിനുകള്‍. ഇടയ്ക്കിടയ്ക്ക് അതെല്ലാം കൃത്യമായി അടുക്കിവയ്ക്കും. തൊണ്ണൂറുകളുടെ അവസാനം വാരികകള്‍ നിറം കെട്ടതായി തോന്നിയ ഒരു ഘട്ടത്തില്‍ വരുത്തുന്നതു നിര്‍ത്തി, എന്തെങ്കിലും കൗതുകം തോന്നുന്ന ലക്കങ്ങള്‍ മാത്രം വാങ്ങലായി. എങ്കിലും പഴയവയെല്ലാം കൃത്യമായി പരിപാലിച്ചു. ഇടയ്ക്ക് പഴയ മാതൃഭൂമികള്‍ പത്തെണ്ണം വീതം അനുജന്റെ സഹായത്തോടെ പത്തെണ്ണം വീതം അടുക്കി തയ്ച്ചുകെട്ടി.<br />
പക്ഷേ, രണ്ടായിരത്തിനുശേഷമൊരിക്കല്‍ പെങ്ങള് ബി എഡിനു പഠിക്കുന്ന സമയത്ത് ആ കുത്തിക്കെട്ടിയ പുസ്തകങ്ങളിലും കൈവയ്ക്കേണ്ടിവന്നു. ചില ലക്കങ്ങളില്‍ നിന്ന് പേജുകള്‍ കീറപ്പെട്ടു. പരിപാലനത്തിലുള്ള എന്റെ കൃത്യത അതെത്തുടര്‍ന്നു കുറഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ അതൊക്കെയൊന്നടുക്കിപ്പെറുക്കിയാലായി. ഏതാനും വര്‍ഷമായി അതുതന്നെ ഇല്ലാതായി. മഴക്കാലത്ത് ഷോവാളിന്റെ നനവ് അവയിലേക്കും പടര്‍ന്നു. പൊടിമൂടി പഴകിയിരിക്കുന്ന കടലാസു മലയില്‍ തൊടാന്‍ പേടിയായിത്തുടങ്ങി.<br />
അച്ഛന് പലതവണ നിര്‍ബന്ധിച്ചു ആര്‍ക്കെങ്കിലും വില്ക്കാന്. തോന്നിയില്ല.<br />
പുതിയ വീടുവച്ചു മാറിയതോടെ ഈ കടലാസുകുന്ന് എന്തുചെയ്യണമെന്നറിയാതായി. പഴവീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ക്ക് ഈ പഴയകടലാസിന്റെ പൊടിക്കൂമ്പാരം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു തോന്നി. എന്നാല്‍ പുതിയ വാസസ്ഥാനത്ത് അത്രയും വലിയൊരു കടലാസ് സമ്പാദ്യം ഒതുക്കാനുള്ള നിര്‍വാഹവുമില്ല. പ്രിയപ്പെട്ട ഒരു നിധി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വില്ക്കാന് മനസ്സുവന്നില്ല. ഒരിക്കല്‍ വീട്ടില്‍ വന്ന പ്രസക്തി ബുക്സിന്റെ സജുവിനോട് സൂചിപ്പിച്ചതും അയാള്‍ എടുത്തോളാമെന്നു പറഞ്ഞു. കൊടുക്കാം എന്നു ഞാന്‍ വാക്കുകൊടുത്തില്ല, അപ്പോള്‍. പിന്നൊരിക്കല്‍ സംഭാഷണമദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സുഹൃത്ത് ജീവന്( കെ. ജീവന്‍കുമാര്‍) ആണ് അത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ കൊടുക്കരുതോ എന്നുപദേശിച്ചത്. അതനുസരിച്ച് ഹാരിസ് സാറിനോടും കൃഷ്ണന് സാറിനോടും ഡോ. പി. എസ്. രാധാകൃഷ്ണനോടും വിവരം സൂചിപ്പിച്ചു. ലെറ്റേഴ്സിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി. എസ്. രാധാകൃഷ്ണന് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടോ അതു നടപ്പായില്ല. സജു അതിനിടയില്‍ പലവട്ടം സംഭവം തന്നുകൂടേ എന്നു ചോദിക്കുകയും ചെയ്തു. സജുവിനോട് സമ്മതം മൂളി. ഏതാനും മാസം മുന്‍പ് അയാള്‍ കുറെച്ചക്കുമായി വന്ന് എല്ലാം അടുക്കി ചാക്കിലാക്കി. എനിക്കുവേണ്ട, ഒന്നു രണ്ടെണ്ണം മാത്രം മാറ്റിവച്ചു. മാസങ്ങള്‍ പലതങ്ങനെ കടന്നുപോയി. വണ്ടിയുമായി വരാമെന്നു പറഞ്ഞ സജു വന്നില്ല. വീടിന്റെ ഹാളിന്റെ തെക്കേയരികില്‍ ആ ചാക്കുകള്‍ അങ്ങനെയിരുന്നു. സുഹൃത്തായ ഷിബു വിവരം അറിഞ്ഞ് കുറെയെണ്ണമെങ്കിലും നോക്കിയെടുത്തുവയ്ക്കാമോ എന്നു ചോദിച്ചെങ്കിലും സജു അടുക്കിക്കെട്ടി വച്ചതില്‍ നിന്ന് പിന്നെത്തിരയാന്‍ തോന്നിയില്ല. പുസ്തകം എടുക്കാത്തത് എന്താണെന്ന് പലതവണ അച്ഛന് ആരാഞ്ഞു.....<br />
ഇന്ന് രാവിലെ തന്നെ സജുവന്നു. ചാക്കുകള്‍ തുന്നിക്കെട്ടി. ഓട്ടോയില്‍ എല്ലാം കൊണ്ടുപോയി. ബൈന്ഡുചെയ്ത് സൂക്ഷിക്കുമെന്നാണ് അയാള്‍ പറഞ്ഞത്.<br />
വൈലോപ്പിള്ളിയുടെ കൃഷ്ണമൃഗങ്ങള്‍ പ്രസിദ്ധീകരിച്ച ഓണപ്പതിപ്പുണ്ട് അതില്‍. ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നീ നോവലുകളുടെ മുഴുവന്‍ ലക്കങ്ങളും കടല്‍ത്തീരത്തടക്കമുള്ള അനവധിക്കഥകളും നൂറുകണക്കിനു ലേഖനങ്ങളും ഒ.വി. വിജയന്റേതായിട്ടുണ്ട്. നിക്കോലാസ് ഗിയെന്റെ കവിതകളുടെ വിവര്‍ത്തനങ്ങളടക്കം അയപ്പപ്പണിക്കരുടെ അനവധികൃതികള്‍. വി.കെ.എന്നിന്റെ അധികാരം, കോവിലന്റെ തട്ടകം, കുഞ്ഞബ്ദുള്ളയുടെ മരുന്ന് , കന്യാവനങ്ങള്‍, മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്നിങ്ങനെ എത്രയോ തുടര്‍ക്കഥ/നോവലുകള്‍. ടി പദ്മനാഭന്റെ കാലഭൈരവന്, സേതുവിന്റെ ദൂത്, സക്കറിയായുടെ കുഴിയാനകളുടെ ഉദ്യാനം എന്നിങ്ങനെ എത്രയോ മികച്ചകഥകള്‍ പ്രസിദ്ധീകരിച്ച ലക്കങ്ങള്‍. സച്ചിദാനന്ദന്റെ ഇവനെക്കൂടി, വിനയചന്ദ്രന്റെ വിനയചന്ദിക, കെ.ജി.എസ്സിന്റെ കൊച്ചിയിലെ വൃക്ഷങ്ങള്‍, ചുള്ളിക്കാടിന്റെ ഗസല്‍ എന്നിങ്ങനെ ശ്രദ്ധേയമായ എത്രയോ കവിതകള്‍. എ. പി. ഉദയഭാനു, സുകുമാര്‍ അഴീക്കോട്, കെ.പി അപ്പന്, പ്രസന്നരാജന്‍ എന്നിവരെഴുതിയ ലേഖനങ്ങളും അതിന്റെ ചര്‍ച്ചകളുമൊക്കെ സമ്പന്നമാക്കിയ ലക്കങ്ങള്‍. നരേന്ദ്രപ്രസാദിന്റെ സൗപര്‍ണ്ണികപോലുള്ള നാടകങ്ങള്‍.... ഇ. എം. എസ്, പി. ഗോവിന്ദപ്പിള്ള, കെ. എന്‍. രാജ്, പവനന്, പി. പരമേശ്വരന് എന്നിങ്ങനെ അനവധി പ്രമുഖര്‍ ലേഖനങ്ങളിലൂടെ ഓരോ വിഷയത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ച സമൃദ്ധമാക്കിയ വാരികത്താളുകള്‍. ബാലപംക്തിയില്‍ ഇന്നെഴുതുന്ന പലരുടെയും തുടക്കങ്ങള്‍......<br />
സജു അവയെല്ലാം ഭദ്രമായി സൂക്ഷിക്കട്ടെ!<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcCpJ8li2HY4rkxEzvRxCMdh-aipLwhhJ44n4Kndmg8LRGuuBmyTXsMg2bphpuoxllD9RFTNPikBl5PNo1B4CtSHcsOz6zBh0WgWJIM6dVnKkLpVCYX0SWlgAZtkFkREwYTzVc9Y21ToSl/s1600/DSC_0809.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcCpJ8li2HY4rkxEzvRxCMdh-aipLwhhJ44n4Kndmg8LRGuuBmyTXsMg2bphpuoxllD9RFTNPikBl5PNo1B4CtSHcsOz6zBh0WgWJIM6dVnKkLpVCYX0SWlgAZtkFkREwYTzVc9Y21ToSl/s1600/DSC_0809.JPG" height="480" width="640" /></a></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhK_3HY-LynkfGz1tsSrdWoMlvlz4dTrc5blDkCHslL959WoBZfNdWQAzFeCX8l3lpvLgrFowK1bqxQ7eOb72_boKg7ml2WCoFtV8himuI36n3Hear5jbkY4qGI1azxUhBxYiShSLeBqEI/s1600/DSC_0815.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhK_3HY-LynkfGz1tsSrdWoMlvlz4dTrc5blDkCHslL959WoBZfNdWQAzFeCX8l3lpvLgrFowK1bqxQ7eOb72_boKg7ml2WCoFtV8himuI36n3Hear5jbkY4qGI1azxUhBxYiShSLeBqEI/s1600/DSC_0815.JPG" height="150" width="200" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZgBX_bV7l2Ca6VGmv-mZu61WMs5hH5OiwYt1sCCrLubaiZXtujadDs9bmNMf32egtYaOx8A9yTW7W8fb4-qyGWORgB2tE2OaXQEJTZpX33g_JhnXAgeEwXD6mpDHkbTRaEnJmCjY5T_31/s1600/DSC_0812.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZgBX_bV7l2Ca6VGmv-mZu61WMs5hH5OiwYt1sCCrLubaiZXtujadDs9bmNMf32egtYaOx8A9yTW7W8fb4-qyGWORgB2tE2OaXQEJTZpX33g_JhnXAgeEwXD6mpDHkbTRaEnJmCjY5T_31/s1600/DSC_0812.JPG" height="150" width="200" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-57357591058215686792015-02-04T07:26:00.003-08:002015-02-04T07:27:16.206-08:00പാട്ടയില്‍ തലകുടുങ്ങിയ പട്ടി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeS3Bf2dohjHu7VvuFxTDwPHO2Tf8qHGaZO95Q28TnTqfcqBgHJOZCRFwuj7lJ9BI9lwcaK19QtPN3KLSbFr2dF3iCwROZqPWxRaaCEqcVWtUiZ9ixexkgu3F__5aLZ7t-xwFuuifPpdkJ/s1600/dog.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeS3Bf2dohjHu7VvuFxTDwPHO2Tf8qHGaZO95Q28TnTqfcqBgHJOZCRFwuj7lJ9BI9lwcaK19QtPN3KLSbFr2dF3iCwROZqPWxRaaCEqcVWtUiZ9ixexkgu3F__5aLZ7t-xwFuuifPpdkJ/s1600/dog.jpg" height="300" width="400" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തലയില്‍ അതിവേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രം തലയില്‍പ്പേറി നില്‍ക്കേണ്ടി വന്ന ജാതകകഥയിലെ കഥാപാത്രത്തെപ്പോലെ, തലയില്‍ക്കുടുങ്ങിയ പാട്ടയുമായി വഴിയിലൂടെ വരുന്ന പട്ടിയെക്കണ്ടത് വൈകുന്നേരത്ത് വരുമ്പോഴാണ്. ഉഷ്ണം പെരുകിയ ഒരു പകല്‍ ജോലിസ്ഥലത്ത് ചിലവഴിച്ച്, പത്തമ്പതുകിലോമീറ്റര്‍ യാത്രയും കഴിഞ്ഞ് എങ്ങനെയെങ്കിലും കുറെ വെള്ളം തലയില്‍ വീഴ്ത്താമെന്നു പകച്ച് സ്കൂട്ടറില്‍ പായുമ്പോഴത്തെ കാഴ്ചയായതുകൊണ്ട്, അത് യാത്രയ്ക്കിടയില്‍ പിന്നിലേക്കു മാഞ്ഞുപോകുന്ന ഒരു കാഴ്ചമാത്രമായിപ്പോയി. കിഴക്കേനടയിലൂടെ കിഴക്കോട്ട് വരുമ്പോള്‍, എന്റെ നേരെവരുന്ന ഒരാള്‍ പിന്നില്‍ വന്നുകൊണ്ടിരിക്കുന്ന പട്ടിയെച്ചൂണ്ടി ചിരിക്കുന്നതുകൊണ്ടാണ് അത്രയുമെങ്കിലും ശ്രദ്ധിക്കാനായത്. വഴിയരികില്‍ മറ്റുചിലരും ഈ കാഴ്ച കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാഴ്ചയെമറച്ചുകൊണ്ട്, സ്വാതന്ത്ര്യത്തെയാകെ കവര്‍ന്നുകൊണ്ട് തലമൂടി ഒരു പാട്ടയുണ്ടെന്നുള്ള പകപ്പൊന്നും ഉണ്ടെന്നു തോന്നാത്തവിധത്തില്‍ സാവകാശത്തില്‍ ഓട്ടം തുടരുകയായിരുന്നു അത്. ഒരു പക്ഷേ, ജാതകകഥയിലെ മരുഷ്യനെപ്പോലെ സ്വന്തം സാഹചര്യത്തോടു നിര്‍മ്മമമായി പൊരുത്തപ്പെടുവാന്‍ അതു വിധിക്കപ്പെട്ടുപോയതായിരിക്കാം. അല്ലെങ്കില്‍ തല കുടുക്കില്‍ നിന്നു വിമുക്തമാക്കുവാനുള്ള പ്രജ്ഞപോലും ഇല്ലാതായിപ്പോയതാവാം. പട്ടിയേതായാലും റോഡരികിലൂടെ സാവകാശം പടിഞ്ഞാറേക്ക് നേര്‍രേഖയിലൂടെ ഓടിക്കൊണ്ടിരുന്നു. രേഖയൊന്നു വളഞ്ഞ് വഴിനടുക്കുപെട്ട് ഏതെങ്കിലും വാഹനത്തില്‍ അടിയില്‍പ്പെടുയോ അല്പം അകലെ അലങ്കാരഗോപുരത്തിനു സമീപത്തെ കവലയില്‍ എത്തി ആരുടെയെങ്കിലും കരുണാപൂര്‍വമുള്ള ഇടപെടലില്‍ പാട്ടക്കുരുക്കില്‍ നിന്നു വിമുക്തമാവുകയോ, ഒന്നും സംഭവിക്കാതെ തളര്‍ച്ചയോടെ ഇരുന്ന് പാട്ടയില്‍ നിന്നും രക്ഷപ്പെടുന്നതിനെ കിനാവുകാണുകയോ ചെയ്യുന്നുണ്ടാവണം അത്.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeS3Bf2dohjHu7VvuFxTDwPHO2Tf8qHGaZO95Q28TnTqfcqBgHJOZCRFwuj7lJ9BI9lwcaK19QtPN3KLSbFr2dF3iCwROZqPWxRaaCEqcVWtUiZ9ixexkgu3F__5aLZ7t-xwFuuifPpdkJ/s1600/dog.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏതായാലും അതിന്നത്തെ സായാഹ്നക്കാഴ്ചയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികളും വഴിയിലേക്കു ചിതറിവീഴുന്ന ചപ്പുചവറുകളും നിത്യക്കാഴ്ചയായ ഒരു ഗ്രാമപ്രദേശത്ത് വെറുമൊരു കൗതുകക്കാഴ്ച! തീവണ്ടിയിറങ്ങി നടക്കുന്നതിനിടയില്‍, തിരുവല്ലാ (താത്കാലിക)ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുപരിസരത്തെ മനം മടുപ്പിക്കുന്ന വാടയെക്കുറിച്ച് പറഞ്ഞ് മടുത്ത് അരമണിക്കൂര്‍ കഴിയും മുന്‍പായിരുന്നു ഈ കാഴ്ചയെന്നതും സത്യം. പട്ടണത്തിലെ അത്ര ദുര്‍ഗന്ധക്കൂനകള്‍ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഈ ഗ്രാമത്തിലെയും വഴിയോരങ്ങളുടെയും ജലാശയങ്ങളുടെയും പുറമ്പോക്കുപ്രദേശങ്ങളുടെയും അവസ്ഥ ഒട്ടും നല്ലതല്ല. വെറും പ്ലാസ്റ്റിക്കു കൂടുകള്‍ മുതല്‍ ഹോട്ടല്‍/ സദ്യ അവശിഷ്ടങ്ങള്‍ വരെ. ( ഹോട്ടല്‍ അവശിഷ്ടങ്ങളും തെരുവുപട്ടികളും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കപ്പെടുകയാണെന്നു പറയപ്പെടുന്നു). പ്ലാസ്റ്റിക്ക്, വേസ്റ്റ് എന്നൊക്കെ അലറിവിളിക്കുന്നതല്ലാതെ നാമാരും അതെങ്ങനെയുണ്ടാവുന്നു, എങ്ങനെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു, എങ്ങനെ നമ്മുക്കാവുന്ന രീതിയില്‍ അവയെ പെരുകാതെ ശ്രദ്ധിക്കാം എന്നൊന്നും ചിന്തിക്കാറില്ല. ചിന്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും നടപ്പാവുന്നില്ല. അങ്ങനെ നമ്മുടെ ആവാസകേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞതാവുന്നു. പത്തോ മുപ്പതോ കൊല്ലം മുന്‍പുവരെ തമിഴ്നാട്ടിലെയും ഉത്തരേന്ത്യയിലെയും വഴിയോരമാലിന്യങ്ങളെയും ദുര്‍ഗന്ധങ്ങളെയും ഒക്കെ പരിഹസിച്ചിരുന്നവരാണ് മലയാളികള്‍ എന്നോര്‍ക്കണം.( അന്യനെയും, നമുക്കു മനസ്സിലാവാത്ത എന്തിനെയും അടിമുടി പരിഹസിക്കുകയെന്നതാണല്ലോ മലയാളി എന്ന വ്യക്തിത്വത്തിന്റെ കൈയൊപ്പ്) ഏതായാലും ഇന്നത്തെ അവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തിനു നടുക്കു പുളയ്ക്കുന്ന ഒരു ജീവിയാണ് മലയാളി. ആ ചവറ്റുകൂനകളും മലിനഗന്ധവും നമ്മുടെ ജീവിതാവസ്ഥയും! പാട്ടയില്‍ തലകുടുങ്ങിപ്പോയ പട്ടിയെപ്പോലെ നിസ്സഹായതയില്‍പ്പെട്ടുപോയ ഒരു സമൂഹം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തല പാട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും ആ സാഹചര്യം മനസ്സിലാക്കി കഴിയുന്നടത്തോളം ദൂരം പ്രയാണം തുടരാനായിരുന്നു പട്ടിയുടെ ത്വരയെങ്കില്‍, പെട്ടുപോയ ചവറ്റുകുന്നില്‍ പുളഞ്ഞു പുളഞ്ഞു വെപ്രാളം കൊള്ളുന്നതിലാണ് നമ്മുടെ ശ്രദ്ധയെന്ന ഒരു വ്യത്യാസമുണ്ടെന്നു മാത്രം.</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgae4gO9inXwu-ZM6KWehYC_Wx6ORbBtJIG6k5iG5yh9kE0_rkckaarEN6iazhA0ktIiX66FDn7GE1a4WaFz-hHkb4uwtndEX_6AuFEqrS0eJmOwTVlUOQvAqrItQCWJiPth4lsJmaqwzUQ/s1600/1202423_f520.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgae4gO9inXwu-ZM6KWehYC_Wx6ORbBtJIG6k5iG5yh9kE0_rkckaarEN6iazhA0ktIiX66FDn7GE1a4WaFz-hHkb4uwtndEX_6AuFEqrS0eJmOwTVlUOQvAqrItQCWJiPth4lsJmaqwzUQ/s1600/1202423_f520.jpg" height="202" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOTlKTzrMBKPl2X2dOUIF2ySMp2kskoZtdait2lI32zVhsfVUh_VdoOeUb2gBrgv-d6z1f9md6LLUDrDlBsftCsmZslncV6eBtUYC0CKNoBHJrF1ycz15UQ0F0NUhPF-aml8IX4yO63PWI/s1600/waste.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com2tag:blogger.com,1999:blog-2581849970430808849.post-13027000227893177962014-12-02T09:33:00.005-08:002014-12-02T09:33:55.492-08:00ഗുരുവിനുനമോവാകം.<div dir="ltr" style="text-align: left;" trbidi="on">
<br />ഗുരു എന്ന സങ്കല്പത്തിന് ഒരുപര്യായമായി ടി. ജി. പുരുഷോത്തമന് നായര്‍ സാര്‍
അവതരിച്ചത് പ്രീഡിഗ്രീ ക്ലാസ്സിലായിരുന്നു. ആവലാതികളെയും പരിദേവനെങ്ങളെയും
കണക്കിലെടുത്ത് എല്ലാവരെയും ഒരു ചിരിമുഖവും സൗമ്യവചനങ്ങളും കൊണ്ട്
ആശ്വസിപ്പിച്ച് സാറിന്റെ ക്ളാസ്സ് മുന്നേറി. പ്രത്യേകിച്ചും മലയാളം
മീഡിയത്തില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച എന്നെ പ്പോലുള്ളവര്‍ക്ക് സാറിന്റെ
ക്ലാസ്സ് വലിയൊരു ആശ്വാസമായിരുന്നു 1981-83 കാലത്തെ പ്രീഡിഗ്രീ
ക്ലാസ്സില്‍. പിന്നെ മലയാള്ം ഐഛിക<span class="text_exposed_show">
വിഷയമായി എം എയ്ക്കുചേരുമ്പോള്‍ സാറിന്റെ വ്യത്യസ്തമായ മുഖം ദൃശ്യമായി.
പൗരസ്ത്യകാവ്യമീമാംസയായിരുന്നു സാര്‍ എടുത്തത്. ആ ക്ലാസിന്റെ ഗൗരവം
മനസ്സിലായത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എമ്ഫിലിനു ചേര്‍ന്നപ്പോളായിരുന്നു.
ഡോ. ടി. ഭാസ്കരന്റെ പൗരഷ്ട്യ കാവ്യമീമാംസ എന്ന പുസ്തകം അടിസ്ഥാനമാക്കി
സാര്‍ പിജി ക്ലാസ്സില്‍ പഠിപ്പിച്ചതിനപ്പുറത്തൊന്നും, ആ തലത്തില്‍പ്പോലും
എംഫിലിന് ഇംഗ്ലീഷ് വിദ്യാര്‍ഥികളടക്കമുള്ള ആ ക്ലാസ്സില്‍ നിന്നു
ലഭിച്ചില്ല. അതായിരുന്നു സദാ വെറുമൊരു മലയാളം മുന്‍ഷി സ്റ്റൈലില്‍
വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സ്വതേ ലളിതനായി പ്രത്യക്ഷപ്പെടുന്ന
സാറിന്റെ മഹത്വം. <br /> മലയാളം എംഎ ആദ്യക്ലാസ്സുകളിലൊന്നില്‍ ടിജിപി സാര്‍
പൗരസ്ത്യ കാവ്യമീമാംസ അവതരിപ്പിച്ചുകൊണ്ട് ചോദിച്ച ആദ്യചോദ്യങ്ങളിലൊന്ന്
പ്രസിദ്ധമായ രഘുവംശതുടക്കശ്ലോകമായ വാഗര്‍ഥാവിവ സംപൃക്തൗ എന്നതിന്റെ
വിഭ്ക്തിപ്രത്യേകതകളായിരുന്നു എന്നതും ഓര്‍ക്കാതെ വയ്യ.
കുട്ടികൃഷ്ണമാരാരുടെ രഘുവംശ വ്യാഖ്യാനം കണ്ടിരുന്ന എന്റെ ഉത്തരത്തെ സാര്‍
നേരിട്ട ചിരി മറക്കാനാവില്ല. വാഗര്‍ഥാവിവ എന്ന പ്രയോഗത്തിന്റെ
അര്‍ഥമായിരുന്നു സാര്‍ ചോദിച്ചത്. വിഗ്രഹിച്ചപ്പോള്‍ എനിക്കു പിഴച്ചു.
വാഗര്‍ഥൗ ഇവ എന്ന് സാര്‍ ക്ലാസ്സിനാകെ മനസ്സിലാക്കിക്കൊണ്ട് സംസ്കൃതം
ക്ലാസ്സില്‍ മനസ്സിലാവുന്നതരത്തില്‍ വാഗര്‍ഥൗ ഇവ എന്ന ദ്വിതീയ വിഭക്തിയുടെ
സംസ്കൃതഭാഷയിലെ പ്രയോഗ സാധുതകകള്‍ വ്യക്തമാക്കിത്തന്നു. ജോലികിട്ടിയിട്ടും
സാര്‍ പലരൂപങ്ങളില്‍ മുന്പില്‍ത്തന്നെയുണ്ടായിരുന്നു. റിട്ടയര്‍ ചെയ്തശേഷം
തോട്ടയ്ക്കാട് ബി എഡ് സെന്ററിന്റെ പ്രിന്സിപ്പ്ലായി മാരിയ സാര്‍
സര്‍വകലാശാലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സ്ഥിരം കാണുന്ന എന്നെ ഒരു
പ്രീഡിഗ്രീ വിദ്യാര്‍ഥിയെന്ന നിലയില്‍ നല്കിയ സ്നേഹമയമായ പരിഗണനയോടെ
വാത്സല്യത്തോടെ കണ്ടു. ഗുരുചൈതന്യത്തെ അതേ തീക്ഷ്ണതയോടെ അംഗീകരികുവാനും
അതറിഞ്ഞു ബഹുമാനിക്കുവാനും കഴിഞ്ഞിട്ടുണ്ടോ എന്ന സന്ദിഗ്ധതയേ ഞാന്‍
നേരിട്ടിട്ടുള്ളു. ഇന്നും. എന്നോ ഒരിക്കല്‍ ആ മനോഭാവത്തോടെ കുറിച്ചിട്ട
വരികള്‍ ഇന്നും പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്നുണ്ടാവണം. <br /> ഗുരവേ നമഃ!<br /> ടിജിപി സാറിന് ഹൃദയം കവിഞ്ഞ ആദരാജ്ഞലികള്‍ കുറിക്കാന്‍ മാത്രമേ എനിക്കാവതുള്ളു. <br />
ഗുരു എന്ന പദത്തിന്റെ ഗൗരവും അതിന്റെ സൗഹൃദാത്മകമായ തലവും ഗുരുവില്‍
നിന്നു ലഭികുന്ന വാത്സല്യവും എന്നെന്നും കരുതിയ, ആവോളം അനുഗ്രഹിച്ചരുളിയ ആ
മഹദ് വ്യക്തിത്വത്തിന്റെ സദാപ്രസന്നമായ ലാളിത്യത്തെ എക്കാലവും ഹൃദയത്തില്‍
കരുതിക്കൊണ്ട്.......................<br /> മറക്കാനാവില്ല, അങ്ങയെ ഒരിക്കലും!!!!!</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNh3y-ouH6v0qeIMgwWWn3jtNLzGf3gcNy8LG5DfED-mWAx3Ep4vyRXKai6T5YJXBZs-zoupxJIzuhVJqH_TCyLxg1z3QcOBCP-Koi3A18poBKX0bkrunSwOKQSzAY7vHH1EwLXPlYaLE3/s1600/10150718_894895973855830_3401156440580562095_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNh3y-ouH6v0qeIMgwWWn3jtNLzGf3gcNy8LG5DfED-mWAx3Ep4vyRXKai6T5YJXBZs-zoupxJIzuhVJqH_TCyLxg1z3QcOBCP-Koi3A18poBKX0bkrunSwOKQSzAY7vHH1EwLXPlYaLE3/s1600/10150718_894895973855830_3401156440580562095_n.jpg" height="240" width="320" /></a></div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-90622079826699766452014-11-27T06:42:00.002-08:002014-11-27T07:12:28.371-08:00ക്ളോസപ്പ് ഒഴിവാക്കണം <div dir="ltr" style="text-align: left;" trbidi="on">
<i>( ബാല്യത്തിലെയും കൗമാരത്തിലെയും സങ്കല്പസഞ്ചാരങ്ങളുടെ കൂട്ടാളിയ്ക്ക്, ഹരിയ്ക്ക്)</i><br />
<br />
<div style="text-align: justify;">
കാണുന്ന പലതും നേരല്ലാത്തതുപോലെ ഇതുമൊരു പൊയ്ക്കാഴ്ചയാണ്. മുഖമെന്റേതെങ്കിലും അതെന്റെമുഖമല്ലതന്നെ. മിനുക്കുവാനൊന്നും മിനക്കെട്ടില്ലെങ്കിലും ചെറിയൊരു തട്ടിപ്പ്. തനിപ്പടംപിടിയ്ക്കുമ്പോള്‍ മാത്രം പടത്തില്‍ വരുത്താനാവുന്ന ഒരു കൃത്രിമം: കൈ അകലേയ്ക്കു പിടിച്ച്, കഴിയുന്നത്ര ശരീരത്തില്‍ നിന്നകറ്റിപ്പിടിച്ച്, ഒരു ക്ളിക്ക്. ഭദ്രം. സൂപ്പര്‍!!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കറുത്തപാടുകളുണ്ട് കവിളത്ത്. കണ്ണിനടിയില്‍ നേര്‍ത്ത ചുളിവുകളും. വകഞ്ഞൊതുക്കിവച്ചിരിക്കുന്ന മുടി വെറും പടമാണ്, ഉള്ളേയില്ല. അരനൂറ്റാണ്ടോളംകാലം നടന്നതിന്റെയും കൊണ്ടതിന്റെയും, കൊടുത്തതിന്റെയും തടുത്തതിന്റെയും അടയാളങ്ങളതേപടി കുറിക്കപ്പെട്ടിട്ടുണ്ട്. അതറിയണമല്ലോ നാം തന്നെ. തനിപ്പിടി പിടിക്കുമ്പോളെങ്കിലും ക്ളോസപ്പ് ഒഴിവാക്കി, മുഖത്തെ തളര്‍ച്ചകള്‍ കഴിയുന്നത്ര അവ്യക്തമാക്കുവാന്‍ ശ്രമിക്കണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അല്ലെങ്കില്‍ത്തന്നെ എല്ലാം വിശദമായിക്കാണണമെന്ന് നാം പലപ്പോഴും എന്തിനാണിത്ര ശാഠ്യം പിടിക്കുന്നത്? അങ്ങനെ ആവശ്യപ്പെട്ടുശീലമായിപ്പോയി എന്നതൊഴിച്ചാല്‍ എന്താണതിന്റെ യുക്തി? അടുത്തെത്തുമ്പോള്‍ പല യാഥാര്‍ഥ്യങ്ങളും ഭയം വരുത്തുകയേയുള്ളു എന്നതറിയാഞ്ഞല്ലല്ലോ. പടക്കളത്തിന്റെഅലര്‍ച്ചകള്‍ ചോരപ്പാടുകള്‍ ചിതറിയ കബന്ധങ്ങള്‍ ഒന്നും നല്ല കാഴ്ചകളല്ല. കുഴഞ്ഞുനനഞ്ഞ നിലം ചതുപ്പിന്റെയാഴം കാണാവുന്നത്ര വ്യക്തമായിക്കഴിഞ്ഞാല്‍ നടക്കാന്‍ മടിയ്ക്കുകയല്ലേയുള്ളു! അപ്പോള്‍ ഒന്നും വ്യക്തമാവരുത്. കഴിവതും അതിനാല്‍ ക്ളോസപ്പ് ഒഴിവാക്കണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സൂക്ഷ്മമായി അറിഞ്ഞാലേ എന്തിനും പരിഹാരം കാണാനാവു എന്ന് പറയുമല്ലോ എന്നല്ലേ? പരിഹാരം എന്നൊന്നുണ്ടെങ്കിലല്ലേ ആ വാദത്തിനു പ്രസക്തിയുള്ളു? ചിലതൊന്നും ആര്‍ക്കും നേരെയാക്കാനാവില്ല. ഒന്നും ആര്‍ക്കും നേരെയാക്കാനാവില്ല. കണ്തടത്തില് കടന്നുപോയദിനങ്ങള്‍ ചാര്‍ത്തിത്തന്ന വരകള്‍ മായ്ക്കുവാന്‍ ഒരു വൈദ്യനും കഴിയില്ല, മറയ്ക്കുവാനേ കഴിയൂ. കൊലവിളിച്ചു നില്ക്കുന്ന ജ്യേഷ്ഠാനുജന്മാരുടെ പക അണയ്ക്കുവാനാവില്ല ഒരു ദിവ്യമാതാവിനും, തത്കാലത്തേയ്ക്കു പിടിച്ചുമാറ്റാനേ കഴിയൂ. അത്രയ്ക്കേ ഉണ്ടാകാവു അടുപ്പം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നടന്നവഴികളൊന്നും മറന്നിട്ടല്ല, കൂട്ടുകാരാ, സ്വയം മൂടിവച്ചിങ്ങനെ വഞ്ചനയ്ക്കൊരുങ്ങുന്നത്. നാംതന്നെ എന്താണെന്നറിയാത്തതിന്റെ അമ്പരപ്പുമൂലമാണ്............</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അല്ലെങ്കിലുമൊന്നോര്‍ത്തുനോക്കൂ, അടുപ്പിച്ചടുപ്പിച്ച്, മുഖത്തെയുമ്മവയ്ക്കുന്നത്രയടുപ്പിച്ചാല്‍ ആ ഛായയുടെ അവസ്ഥ!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതിനാല്‍ ഒഴിവാക്കണം</div>
<div style="text-align: justify;">
എപ്പോഴും</div>
<div style="text-align: justify;">
ക്ലോസ് അപ്.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRi0Eu_yjWyFblMUbC_UtSKAs3YosN0p1jwdzCJGLbPtkfrrlcHhNFem_lz2G9fo8HhEBzZm64-rVsEV3diZ6gf2a-rD0r93P9VBmNodaREU4V6oBgW2hK9hQ-ZAP3jzBqJhq1hE7bYo9G/s1600/11-optical-illusion-paintings-by-salvador-dali.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRi0Eu_yjWyFblMUbC_UtSKAs3YosN0p1jwdzCJGLbPtkfrrlcHhNFem_lz2G9fo8HhEBzZm64-rVsEV3diZ6gf2a-rD0r93P9VBmNodaREU4V6oBgW2hK9hQ-ZAP3jzBqJhq1hE7bYo9G/s1600/11-optical-illusion-paintings-by-salvador-dali.jpg" height="298" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഡാലിയുടെഒരു പെയിന്റിംഗ്</td></tr>
</tbody></table>
<div style="text-align: justify;">
<br /></div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com1tag:blogger.com,1999:blog-2581849970430808849.post-24454972387625895412014-11-22T09:02:00.000-08:002014-11-27T07:12:39.911-08:00മഞ്ഞോര്‍മകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="_5pbx userContent" data-ft="{"tn":"K"}">
കുന്നിന്നുച്ചിയില്‍ മഞ്ഞുപെയ്യുന്ന നേരം കട്ടി-<br />
ക്കമ്പിളിത്തുണിപ്പുതപ്പൊന്നുമേ ധരിക്കാതെ<br />
അസ്ഥിയെത്തുളയ്ക്കുന്ന കാറ്റിനെ നേരിട്ടന്തി<br />
വെട്ടത്തില്‍ മിഴിനട്ടു നിന്നകാലവുമുണ്ട്.....<br />
<br />
മറ്റൊരോര്മ്മയില്,ത്തലക്കാവേരിക്കുന്നിന്‍മേലെ<br />
മുറ്റിയപുകമഞ്ഞില്‍ കണ്ണുഴന്നറിയാതെ-<br />
യൊറ്റയ്ക്ക് കൈയ്യില്‍ക്കോര്‍ത്ത പുല്ലിനെച്ചുറ്റിപ്പിടി-<br />
ച്ചെത്രമേല്‍ നിമിഷങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്<br />
<br />
ഉത്സവക്കാലം ധനുമാസത്തില്‍ മഞ്ഞില്‍ക്കുളി-<br />
ച്ചെത്രയോ രാവോര്‍മ്മകള്‍, പിന്നെത്ര നിലാശയ്യ<br />
ബസ്സിന്റെജനല്‍ഷട്ടര്‍താഴ്താതെ കിലോമീറ്റ-<br />
റെത്രയോ പിന്നിട്ടൂയലാടുന്ന സഞ്ചാരങ്ങള്‍...<br />
<br />
വൃശ്ചികം പിറന്നിട്ടേയുള്ളു രാവിനും കരു-<br />
ത്തിത്രയേയായിട്ടുള്ളു, പതിരാവായേയുള്ളു.<br />
ജന്നലില്‍ക്കൂടിച്ചിന്നിയെത്തുന്ന തണുപ്പിന്റെ<br />
കുഞ്ഞുനാവാടുമ്പോഴേയിന്നിതാവിറയ്ക്കുന്നു!<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqdYmJWLQLz8Nal02kg9vQ2gX2s2aCBRwptZrJHBUvq-I36MPwBw15olZkeF5fhc-3poksodn49pcc8pWC53hoercy2GIUSt2wMlhCVG8uxez1TeD07DmFRNMSC1HsWrhBfw4uVgB-L0en/s1600/10486311_4907330979117_6136154756450701044_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2zJrogl7SZwoavAExQVWNg0MTQpF6fdqH0taNbnnvh9FpYwALSoLaVA9bDt0f8g7PD4Ipw0nV8lvu7PzOSRb-rEoSK_ydZEOgJDIAjwHP0l4fqaYzxmJwdp4CcNijXF_BtIDABXnqJvZN/s1600/10409020_10152755612123700_2092801246921036217_n-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2zJrogl7SZwoavAExQVWNg0MTQpF6fdqH0taNbnnvh9FpYwALSoLaVA9bDt0f8g7PD4Ipw0nV8lvu7PzOSRb-rEoSK_ydZEOgJDIAjwHP0l4fqaYzxmJwdp4CcNijXF_BtIDABXnqJvZN/s1600/10409020_10152755612123700_2092801246921036217_n-1.jpg" height="300" width="400" /></a></div>
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-12134775662435845632014-11-21T09:11:00.001-08:002014-11-27T07:12:53.764-08:00പറമ്പില്‍ പലതും നടക്കുന്നുണ്ട്<div dir="ltr" style="text-align: left;" trbidi="on">
മുറ്റത്ത് മന്ദാരം നട്ടപ്പോള്‍ <br />
അവന് സ്ഥാനമൊന്നും നോക്കിക്കാണുകില്ല.<span class="text_exposed_show"><br /> കിളികളെ ഊട്ടിയിരുന്നതിനും <br /> നേരം കാലം ശ്രദ്ധിച്ചിരിക്കില്ല.<br /> നടന്നുപോയവഴികളില്‍ <br /> കാല്പാടുകള് പതിഞ്ഞിടുണ്ടോ എന്ന്<br /> പിന്തിരിഞ്ഞു നോക്കിയ ചരിത്രമില്ല<br /> അവന്.</span><br />
<br />
<div class="text_exposed_show">
സ്വന്തം കാല്പാടുകള്<br />
നന്നായി പതിഞ്ഞിട്ടുണ്ടോ എന്ന്,<br />
നിഴല്‍ പിന്നില്‍ത്തന്നെയുണ്ടോ എന്ന്<br />
ശങ്കിക്കുന്നവരുണ്ടാവാം<br />
പാറപ്പുറത്തു പാടുവീണില്ലല്ലോ എന്ന്<br />
വിഷമിച്ച്<br />
ദേവശില്പിയെ വരുത്തി<br />
സ്വന്തം പാദം കൊത്തിവയ്പ്പിക്കുന്നവരുണ്ടാവാം<br />
എവിടെയെങ്കിലും <br />
മറ്റാരുടെയെങ്കിലും കാല്പാടൊന്നു തെളിഞ്ഞതുകണ്ടാല്‍<br />
കലിയോടെ അതു മായ്ക്കുന്നവരും<br />
<br />
അവന് അക്കൂട്ടത്തിലൊരാളായിരുന്നില്ല.<br />
<br />
തെച്ചിയും തുളസിയും<br />
ആരാണു തങ്ങളെ നട്ടതെന്നതിനെക്കുറിച്ച്<br />
തലപുകയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.<br />
അതില്‍ച്ചേക്കേറുന്ന കിളികള്‍ക്ക്<br />
ചെടികള്‍ വളര്‍ന്നതുകണക്കാക്കാതെ<br />
തരം കിട്ടമ്പോഴൊകെ വെള്ളം പകരുകയും<br />
നിഴല്‍പറ്റിനിന്ന്<br />
അവയോടു സംസാരിക്കുകയും ചെയ്യുന്നവന്റെ<br />
ചരിതത്തില്‍ വലിയ താത്പര്യം കാണില്ല.<br />
മഴുവുമായി വരുന്നവന്റെ <br />
മുഖം <br />
ഇവയൊന്നും മറക്കില്ല.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix5GfLWVmcsvf4SeiiGD-MvupGG5kJSdYAdMbIMkbQ-BRuLlnhI4d4ZfP_v5ygLl2aW9UdwL_YBJ2HfcccMiN-6YM_EnMEo7s4aHSW0qT4afWfRzv-J08rDFzo2guDKl_fcwhxnUdnLHnM/s1600/10014248_10152540520498700_7890891820646800068_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br />
ഭിത്തിചിത്രങ്ങള്‍<br />
മായിച്ചു <br />
കളിച്ച് പായുന്നതിനിടയില്‍<br />
കുറുമ്പന് കുട്ടി<br />
ആകാശത്തേക്കു കൈയാഞ്ഞു വീശിക്കൊണ്ട് പലകുറി <br />
ചാടിനോക്കി.<br />
കുരുവിയുടെ രൂപമുള്ള<br />
മേഘം <br />
കിഴക്കോട്ട് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.............<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix5GfLWVmcsvf4SeiiGD-MvupGG5kJSdYAdMbIMkbQ-BRuLlnhI4d4ZfP_v5ygLl2aW9UdwL_YBJ2HfcccMiN-6YM_EnMEo7s4aHSW0qT4afWfRzv-J08rDFzo2guDKl_fcwhxnUdnLHnM/s1600/10014248_10152540520498700_7890891820646800068_o.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix5GfLWVmcsvf4SeiiGD-MvupGG5kJSdYAdMbIMkbQ-BRuLlnhI4d4ZfP_v5ygLl2aW9UdwL_YBJ2HfcccMiN-6YM_EnMEo7s4aHSW0qT4afWfRzv-J08rDFzo2guDKl_fcwhxnUdnLHnM/s1600/10014248_10152540520498700_7890891820646800068_o.jpg" height="480" width="640" /></a> </div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-84919115188126558082014-11-11T08:24:00.001-08:002014-11-11T08:29:42.100-08:00നദിയിലെ ഇളക്കങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<style type="text/css">
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
A:link { so-language: zxx }
</style>
</div>
<div style="margin-bottom: 0cm; text-align: justify;">
<span style="font-family: Lohit Hindi;"><span lang="hi-IN">വീട്ടിലേക്കുള്ള വാട്ടര്‍കണക്‍ഷനെടുക്കാന്‍ വഴി തുരക്കാനുള്ള അനുമതിയ്ക്കു
വേണ്ടി</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">പിഡബ്ള്യു
ഡി ഓഫീസില്‍ച്ചെന്ന്
മുദ്രപ്പത്രമൊപ്പിടാന്‍
വേണ്ടിയാണ് അര ദിവസത്തെ
കാഷ്വല്‍ ലീവെടുത്ത്
ഉച്ചയ്ക്കുതന്നെ യാത്രതിരിച്ചത്</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ഊണ്
കോട്ടയത്തെവിടെയെങ്കിലും
ചെന്നിട്ടാവാമെന്നു കരുതി</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">നീലിമംഗലം
പാലം കടക്കുമ്പോള്‍ വെറുതെ
ആറ്റിലേക്കൊന്നു കണ്ണയച്ചു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">രണ്ടോ മൂന്നോ
ദിവസം മഴ മാറി നിന്നപ്പോഴത്തേയ്ക്കും
പുഴ ചൊട്ടി</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">ഒഴുക്കു
നിലച്ച്</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">വെള്ളത്തിനു
പച്ചനിറം വച്ചു തുടങ്ങിയിരിക്കുന്നു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ഓളമില്ലാതെ
കിടക്കുന്ന വെള്ളത്തില്‍
പെട്ടെന്നൊരിളക്കം ഉണ്ടായത്
വണ്ടിയിലിരുന്നു കാണാനായി</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ഓളങ്ങളുടെ
ഒരു ചെറുവൃത്തം</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">ഏതോ
മീന്‍ ഇരപിടിച്ചു മുങ്ങിയതാവാം</span></span>.<br />
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">എത്ര
ലളിതമാവാം അതിന്റെ ജീവിതം
എന്നാണാദ്യം തോന്നിയത്</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">കാഷ്വല്‍
ലീവിനപേക്ഷിക്കാതെ</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">അനുമതിയ്ക്കു
കാക്കാതെ</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">മുദ്രപ്പത്രങ്ങളിലൊന്നുമൊപ്പിടാന്‍
പോവാതെ അതിനു യഥേഷ്ടം
നീന്തിത്തുടിച്ചു നടന്നാല്‍
മതി</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">വെള്ളത്തിന്റെ
മുകള്‍പ്പാടയില്‍
എന്തെങ്കിലുമനങ്ങിയാല്‍
ഉന്നം നോക്കിക്കുതിച്ചാല്‍
മതി</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">പുകയുന്ന
കരയില്‍</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">വെയിലില്‍
പുളച്ചോടുന്ന വണ്ടിയിലിരുന്ന്
ആ മീനിന്റെ ജലകുടീരത്തിലെക്കുളിര്‍മ്മയും
അതിന്റെ ജീവിതത്തിന്റെ
ലാളിത്യവുമോര്‍ത്ത് ഞാന്‍
അസൂയക്കൊണ്ടു ഒരു
നിമിഷത്തേക്ക്</span></span>.<br />
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">ഒരുപക്ഷേ</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">നമ്മുടെ
ജീവിതത്തിലുണ്ടെന്നു പറയുന്ന
സങ്കീര്‍ണതകളും ഇതേ പടി
ലളിതമാവാം</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">അതൊക്കെ
ഗഹനമായുള്ളതാണെന്നു നാം
കരുതിപ്പോവുന്നതിന്റെ
ഫലങ്ങളാവാം നമ്മുടെ ആശങ്കകള്‍</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">മനുഷ്യന്റെ
കണ്ണിലെ ഏറ്റവും വലിയ
നേട്ടത്തിനൊപ്പമാവാം, ഇന്നെന്റെ
കാഴ്ച്ചവട്ടത്തില്‍</span></span>
<span style="font-family: Lohit Hindi;"><span lang="hi-IN">ജലപാളികള്‍ക്കിടയില്‍
എനിക്കു വെളിപ്പെടാതെ</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">ഓളങ്ങളിലൂടെ
മാത്രം സാന്നിധ്യം അറിയിച്ച്
പുളച്ചു താണു പോയ ആ മീനിനെ
സംബന്ധിച്ചിടത്തോളം ആ
കുതിപ്പിലൂടെ അതിനു ലഭിച്ച
ഇര</span></span>/ <span style="font-family: Lohit Hindi;"><span lang="hi-IN">സംതൃപ്തി</span></span>.<br />
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">കോട്ടയത്തെത്തുമ്പോഴേക്കും
വിശപ്പ് ഒരു മൃഗമായി അകം
കാര്‍ന്നു തുടങ്ങിയിരുന്നു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">നാഗമ്പടത്തെ
അര്‍ക്കാദിയയില്‍ നിന്ന്
മീന്‍കറികൂട്ടി ഒരൂണും
കഴിഞ്ഞ്</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">സ്റ്റാന്‍ഡില്‍
നിന്നേതെങ്കിലും പ്രൈവറ്റ്
ബസ്സില്‍ക്കയറി
മല്ലപ്പള്ളിയാത്രയാവാമെന്നുമായിരുന്നു
ആദ്യത്തെ ഉദ്ദേശം</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">അര്‍ക്കാദിയയിലെ
ഊണിനു വേണ്ടി വയറിനെ
പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">എന്നാല്‍
നാഗമ്പടത്തെത്തിയപ്പോഴാണ്
ഇന്നു ചൊവ്വാഴ്ചയാണല്ലോ
എന്നോര്‍ത്തത്</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">ചൊവ്വഴ്ചകള്‍
നാഗമ്പടത്തെ സ്റ്റാന്‍ഡിനോടു
ചേര്‍ന്നുള്ള പള്ളിയിലെ
വിശേഷദിവസമാണ്</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">കുറെ
നാളേ ആയിട്ടുള്ളുവെങ്കിലും
അവിടുത്തെ ചൊവ്വാഴ്ചത്തിരക്ക്
നഗരത്തെയാകെ നിറച്ചുതുടങ്ങിയിട്ടുണ്ട്</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ഊഹം തെറ്റിയില്ല</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">അര്‍ക്കാദിയയ്ക്കു
മുന്‍പിലും തീര്‍ഥാടകരുടെ
തിരക്കാണ്</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">അവിടെയിറങ്ങേഠെന്നു
തീരുമാനിച്ചു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ട്രാന്‍സ്പോര്‍ട്ടു
സ്റ്റാന്‍ഡിന്റെ അടുത്ത്
ബസ്സിറങ്ങി</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">എവിടെയുണ്ണണമെന്നു
നിശ്ചയമില്ലാതെ കഷ്ടപ്പെട്ടു
റോഡ് മുറിച്ചുകടന്നു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">കോഫീ ഹൗസ്
വേണോ ആര്യാസ് വേണോ എന്നു
നിശ്ചയമില്ലാതെ ആര്യാസിന്റെ
മുന്പിലെത്തിയപ്പോള്
അങ്ങോട്ടുതന്നെ കയറിയേക്കാമെന്നു
തോന്നി</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">അവിടെ
കൂപ്പണെടുക്കാന്‍ ചെന്നപ്പോഴേ
മുന്നറിയിപ്പുകിട്ടി</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">കുത്തരിച്ചോറു
തീര്‍ന്നിരിക്കുന്നു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">വെള്ളയരിച്ചോറിനു
കൂപ്പണെടുത്തു</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">കഴിച്ചു
തുടങ്ങിയപ്പോഴേക്കും അതെത്ര
പെട്ടെന്നു വയറു നിറയ്ക്കുന്നുണ്ടെന്നു
മനസ്സിലായി</span></span>. <span style="font-family: Lohit Hindi;"><span lang="hi-IN">നിറവയറോടെ
ബസ് സ്റ്റാന്‍ഡിലേക്കു
നടക്കുമ്പോള്‍ മലയാളിയുടെയും
തമിഴന്റെയും ഊണിന്റെ ശൈലികള്‍
തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോര്‍ത്തു</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">അപ്പോള്‍
തമിഴന് വിഷം നിറഞ്ഞ പച്ചക്കറികളാണ്
മലയാളിക്കു കഴിക്കാനായി
ദിവസേന ലോറികള്‍ നിറച്ചുവിടുന്നതെന്ന
ആരോപണത്തെക്കുറിച്ചായി
വിചാരം</span></span>.<br />
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">അതെ</span></span>,
<span style="font-family: Lohit Hindi;"><span lang="hi-IN">വിഷമാണ്
പച്ചക്കറികളിലെല്ലാം എന്ന
പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ക്ക്
ഒരു മറുവശമില്ലേ</span></span>?<br />
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">തമിഴ്നാട്ടിലെ
കൃഷിക്കാര്‍ മലയാളിയുടെ
ഭ്രമങ്ങള്‍ പൂര്‍ണ്ണമായി
സംതൃപ്തിപ്പെടുത്താനായി
സ്വന്തം പാടങ്ങളില്‍ വിളവു
പതിന്മടങ്ങിരട്ടിപ്പിക്കാന്‍
ശ്രമിക്കുന്നുണ്ടാവാം</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">ആ ഉദ്ദേശത്തോടെ
മണ്ണിനു താങ്ങാനാവാത്തത്ര
രാസവളങ്ങള്‍ ചൊരിയുന്നുണ്ടാവാം</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">വിളകള്‍
പുഴുവരിക്കാതിരിക്കാന്‍
വിഷം തളിക്കുകയോ കുത്തിവയ്ക്കുകയോ
ചെയ്യുന്നുണ്ടാവാം</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">മലയാളിയുടെ
സൗന്ദര്യബോധത്തിനിണങ്ങുന്നത്ര
പൊലിപ്പും തിളക്കവും നല്കാന്
പലജാതി രാസവസ്തുക്കള്‍
പ്രയോഗിക്കുന്നുണ്ടാവാം</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">എല്ലാം
നമ്മള്‍ക്കു വേണ്ടിയാണ്</span></span>.
<span style="font-family: Lohit Hindi;"><span lang="hi-IN">അങ്ങിനെ
തരുന്നവന്റെ മനസ്സിലെ വിഷത്തെ
വര്‍ണ്ണിച്ച് വാര്‍ത്തയോടുവാര്‍ത്തകള്‍
വരുമ്പോള്‍ നാം അതിന്റെ
ഗുണപരമായ അര്‍ഥത്തില്‍ത്തന്നെയെടുക്കുമോ</span></span>?
<span style="font-family: Lohit Hindi;"><span lang="hi-IN">തരിശായിക്കിടക്കുനിടത്തെല്ലാം
വിത്തെറിഞ്ഞ്</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">ഒരുതുള്ളി
രാസവസ്തുവും പ്രയോഗിക്കാതെ
നമുക്കും നമ്മുടെ മക്കള്‍ക്കും
അയല്‍ക്കാര്‍ക്കും സമൂഹത്തിനുമായി
ഓരോ മലയാളിയും മണ്ണില്‍
വിയര്‍പ്പൊഴുക്കുമോ</span></span>?
<span style="font-family: Lohit Hindi;"><span lang="hi-IN">അങ്ങനെ
പ്രതീക്ഷിക്കാനാവുമോ</span></span>?
<span style="font-family: Lohit Hindi;"><span lang="hi-IN">എങ്കില്‍
ഈ വാര്‍ത്തകള്‍ ലക്ഷ്യത്തെത്തി
എന്നു വിശ്വസിക്കാം</span></span>.</div>
<div style="margin-bottom: 0cm; text-align: justify;">
<br />
<span style="font-family: Lohit Hindi;"><span lang="hi-IN">എന്നാല്‍
ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ട്</span></span>. </div>
<div style="margin-bottom: 0cm; text-align: justify;">
<br /></div>
<div style="margin-bottom: 0cm; text-align: justify;">
ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതുള്‍പ്പെടെ എല്ലാ മായം ചേര്‍ക്കലുകളെയും നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുവാന്‍ തയ്യാറാവുന്നു എന്നു സങ്കല്‍പ്പിക്കുക.( സങ്കല്പമേ ആകാവു. ഇതൊരു തലതിരിഞ്ഞ ചിന്തയാണെന്ന അറിവോടെ അങ്ങനെ ഒന്നു സങ്കല്പിച്ചു നോക്കി ഞാന്‍. ഒരു തരം ഉച്ചക്കിറുക്കാവാം) എല്ലാവര്ക്കും കഴിയുന്നത്ര ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാന്‍ നിലവാര പരിശോധന കര്‍ശനമാക്കുന്നു. വിഷം പാടില്ല. കേടുപാടില്ല. ചീയരുത്. കാഴ്ചയിലും, മണത്തിലും, രുചിയിലുമൊക്കെ ഉന്നത നിലവാരം വേണം. അങ്ങനെ വിശദപരിശോധനയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റു നല്‍കലും വന്നാല്‍ ആരാവും ആ പരിഷ്കാരത്തിന്റെ ഗുണഭോക്താക്കള്‍?</div>
<div style="margin-bottom: 0cm; text-align: justify;">
<br /></div>
<div style="margin-bottom: 0cm; text-align: justify;">
തേനിയിലോ, മധുരയിലോ, തഞ്ചാവൂരോ ഉല്പാദിപ്പിച്ച്, കേരളത്തിലങ്ങോളമുള്ള ചന്തകളില്‍ ചീയലോ, ദുര്‍ഗന്ധമോ, രുചിക്കുറവോ, വാട്ടമോ ബാധിക്കാത്ത 'ഫ്രെഷ്' 'നാച്ചുറല്‍' പച്ചക്കറികള്‍ നല്കാന് തമിഴകത്തെ എത്ര ചെറുകിട/ ഇടത്തരം കര്‍ഷകര്‍ക്കു കഴിയും. അനുദിനം, പുതുപുത്തന്‍, വാട്ടമില്ലാത്ത ഒന്നാന്തരം പച്ചക്കറി?</div>
<div style="margin-bottom: 0cm; text-align: justify;">
<br /></div>
<div style="margin-bottom: 0cm; text-align: justify;">
അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കോ, ഇന്ത്യയിലെതന്നെ ഭീമന്മാര്ക്കോ അത് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നാം കേട്ടിട്ടുള്ളതോ, ഭയപ്പെടുന്നതോ ആയ വിഷങ്ങളൊന്നും പുരട്ടാത്ത, നാമറിഞ്ഞ രാസവളങ്ങളൊന്നും ഉപയോഗിക്കാത്ത, ചീയാത്ത, വാടാത്ത, കൃമികീടങ്ങളൊന്നും തുരക്കാത്ത ഒന്നാംതരം പച്ചക്കറി. വേണമെങ്കില്‍ ഓരോ പച്ചമുളകിലും ലോകം മതിക്കുന്ന ആ ബ്രാന്‍ഡ് മുദ്ര പതിച്ചുതന്നെ! ആകര്‍ഷകമായ പായ്ക്കറ്റില്‍!</div>
<div style="margin-bottom: 0cm; text-align: justify;">
<br /></div>
<div style="margin-bottom: 0cm; text-align: justify;">
നമ്മുടെ പത്രലേഖകരും പത്രങ്ങളും തികച്ചും ഉത്തരവാദിത്തബോധത്തോടെ തന്നെയാണ് ഈ വാര്‍ത്തകള്‍ പൊതുശ്രദ്ധയിലെത്തിക്കുന്നതെന്നു സംശയമല്ല. പക്ഷേ, ആ ഉത്തരവാദിത്തമാര്‍ന്ന സേവനത്തിനും എന്തിനെയും ഏതിനെയും കണക്കുകൂട്ടി ശ്രദ്ധയോടെയും നൂറുതലമുറകളുടെ കാര്യം ആലോചിച്ചും മാത്രം സമീപിക്കുന്ന മലയാളിയുടെ ഉത്കൃഷ്ടബോധത്തെയും മറയാക്കി, ഏതുനിമിഷവും ചാടിവീഴാന്‍ കഴുകന് കണ്ണൂകള്‍ ആര്‍ത്തിയോടെ നില്ക്കുന്നുണ്ടാവില്ലേ? ഫോബിയാകളുടെ സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാന്‍ മറ്റൊരു മാര്‍ഗം!</div>
<div style="margin-bottom: 0cm; text-align: justify;">
<br /></div>
<div style="margin-bottom: 0cm; text-align: justify;">
മീനച്ചിലാറ്റിന്റെ പച്ചനിറം കലര്‍ന്ന വെള്ളത്തിനകത്ത് എന്താണു ജലോപരിതലത്തില്‍ വന്നതെന്ന് ആലോചിക്കാതെ, കൊത്തിവിഴുങ്ങാന്‍ കുതിച്ചുയര്‍ന്ന മീനില്‍ നിന്ന് നമുക്കുള്ള വ്യത്യാസം ഇവിടെയാണ്. ചൂണ്ടയാണോ നഞ്ഞാണോ തോട്ടയാണോ അരിമണിയാണോ എന്നാലോചിച്ചറിയാനുള്ള സാവകാശം അവന് കാക്കുന്നില്ല. കഴിച്ചതെന്താണെന്നോര്‍ത്ത് വേവലാതിപ്പെടുന്നില്ല. </div>
<div style="margin-bottom: 0cm; text-align: justify;">
അവന് നദിയിലെ ഇളക്കങ്ങളെ മാത്രം അറിയുന്നു. അതിലൊരിളക്കമായി ജീവിച്ചുകൊണ്ടിരിക്കുന്നു..........</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsuy3ap9bhB6Gv10NBA-Tr18fAOX5ETp9LyOFTh9VrXsWJwOICeeetfvUBt4oDe3bNR8dn4ruhQ-X0p-FVQtQoYP6WLY49EzTrw-4PP1R7EXrq1JupmbtTRRXXAxGP42AdEQIvA79d8zDw/s1600/0-0-0.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="215" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsuy3ap9bhB6Gv10NBA-Tr18fAOX5ETp9LyOFTh9VrXsWJwOICeeetfvUBt4oDe3bNR8dn4ruhQ-X0p-FVQtQoYP6WLY49EzTrw-4PP1R7EXrq1JupmbtTRRXXAxGP42AdEQIvA79d8zDw/s320/0-0-0.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ജോസെഫ് റഫേലിന്റെ മൂന്ന് ദുരൂഹതകള്‍ എന്ന പെയിന്റിംഗ്</td></tr>
</tbody></table>
<br /></div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-47537808953377289862014-11-05T09:37:00.001-08:002014-11-27T07:13:21.917-08:00വര<div dir="ltr" style="text-align: left;" trbidi="on">
<br />
ഒരുകാലത്തും<br />
വരകളൊന്നും വ്യക്തമായിരുന്നില്ല.<br />
<br />
അമ്മൂമ്മ പറഞ്ഞത് വരകളെക്കുറിച്ചായിരുന്നു-<br />
ഭാഗ്യവന്തം പ്രസൂയേഥാ എന്ന് ഉച്ചരിക്കാന്‍<br />
അവര്‍ക്ക് അറിയില്ലായിരുന്നു.<br />
എന്നിരിക്കിലും എന്തിനും ഒരു വര വേണമെന്ന്<br />
അമ്മൂമ്മ പറയുമായിരുന്നു.<br />
<br />
അമ്മൂമ്മയെ <br />
അമ്മച്ചിയമ്മ എന്ന്'<br />
വിളിച്ചതു ഞാനാണത്രേ<br />
(കുടുംബ ചരിത്രത്തിലെ ഒരു ഏടാണത്)<br />
<br />
വരകള്‍ ഒരിക്കലും തെറ്റാറില്ല.<br />
(അതും അമ്മച്ചിയമ്മ പറഞ്ഞതാണ്).<br />
<br />
അവസാനം <br />
ഒരുച്ചക്കിറുക്ക്<br />
മുഴുക്കിറുകും<br />
കിറുക്കിനുമപ്പുറത്തുള്ള<br />
എന്തോ ഒന്നുമാക്കി<br />
പരിണമിപ്പിച്ചുകൊണ്ട്<br />
പുതുതായി പണിത <br />
ഡൈനിംഗ് ടേബിളിനു മേലേ<br />
കയറിയിരുന്ന്<br />
അവര്‍ <br />
അയല്പക്കം കിടുങ്ങുമാറ്<br />
പാതിരാത്രിയില്‍ <br />
വിളിച്ചു കൂവിയതും<br />
വരകളുടെ ചരിതമായിരുന്നു.<br />
( കുടുംബചരിത്രം എന്ന് ഞാന്‍ പറയും)<br />
<br />
എന്റെ അമ്മച്ചിയമ്മയ്ക്ക് <br />
അക്ഷരം കഷ്ടിയെഴുതാനേ<br />
അറിയുമായിരുന്നുള്ളു.<br />
വരച്ച വരകളൊന്നും<br />
വ്യക്തമാവണമെന്ന് <br />
അവരൊരിക്കലും<br />
നിര്‍ബന്ധിച്ചില്ല( വരയൊന്നും തന്നെ വരച്ചുമില്ല)<br />
<br />
എന്റെ അമ്മച്ചിയമ്മയ്ക്ക്<br />
കിറുക്കൊട്ടുമില്ലായിരുന്നു.<br />
<br />
പൂജയെടുപ്പിന്<br />
അരിപകര്‍ന്ന<br />
കിണ്ണം വച്ച് പകച്ചിരിക്കുമ്പോള്‍<br />
മരിക്കുവോളം<br />
അവര്‍ എന്നെ ശാസിച്ചത്<br />
ഹരിശ്രീഗണപതായേ നമ<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYGRBjjn151zjGuwHP6raXpeEkNQE3X3nis2CxOyOJE_OzOoBVaAuDuy_nicfTK3zIIFCs6tejQxwrvom2lh3O6ewrHjvvv0mFWby43-X6knr03KPT7tMFKntbxiKhLYNeQEpmNeLL7T-6/s1600/10014248_10152540520498700_7890891820646800068_o.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYGRBjjn151zjGuwHP6raXpeEkNQE3X3nis2CxOyOJE_OzOoBVaAuDuy_nicfTK3zIIFCs6tejQxwrvom2lh3O6ewrHjvvv0mFWby43-X6knr03KPT7tMFKntbxiKhLYNeQEpmNeLL7T-6/s1600/10014248_10152540520498700_7890891820646800068_o.jpg" height="150" width="200" /></a>അവിക്കുന്ന വസ്തു എന്നെഴുതെടാ എന്നായിരുന്നു.<br />
<br />
<br />
അവിക്കുന്ന വസ്തു<br />
കണ്ടെടുക്കാന്‍<br />
എനിക്കിതുവരെയുമായതുമില്ല.<br />
<br />
എന്റെയമ്മച്ചിയമ്മയ്ക്ക്<br />
ഒരിക്കലും <br />
ഒട്ടും കിറുക്കില്ലായിരുന്നു.<br />
<br />
ഒരു വരപോലും<br />
നേരെ വരയ്ക്കുവാന്‍ അറിയുകയുമില്ലായിരുന്നു.<br />
<br />
എന്തിനും ഒരു വരവേണം<br />
എന്ന്<br />
പിറുപിറുക്കുന്നപോലെ<br />
അവര്‍ പറയുമായിരുന്നു.</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-85233147013846166932014-11-01T23:19:00.001-07:002014-11-27T07:13:31.793-08:00ഇപ്പോള്‍............<div dir="ltr" style="text-align: left;" trbidi="on">
<div class="_5pbx userContent" data-ft="{"tn":"K"}">
ഇപ്പോളിരമ്പിവരുംകരുത്താല്‍<br />
ചുറ്റിയടിക്കുന്ന കാറ്റൊരെണ്ണം.<br />
<br />
ഒറ്റയ്ക്കുനേരിടാനാവതല്ല <br />
കച്ചിത്തുരുമ്പില്‍ പിടിക്കരുത്<br />
<br />
ജന്നലടച്ചു തഴുതിട്ടാലും<br />
ഉള്‍മുറിയൊന്നിലൊളിച്ചെന്നാലും<br />
രക്ഷപ്പെടുമെന്ന തോന്നല്‍ വേണ്ട<br />
ഒക്കെയും തീര്‍ക്കുന്ന ശക്തിയാണ്.<br />
<br />
ഇപ്പോള്‍ വരുന്നുണ്ട് കാറ്റൊരെണ്ണം.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjyqQ91MbJ5oG8-rbC-XbXPdDkM2HG5N_LpaLo0d3uixKGSBY-Df_R3_ceumOIYBYGscgLh2TvGzGuvZzjIQL-YtdMD3bnNQAaSN2IvcYyjKSE-DGwvOBtTqTUO65bdZFO2ukDVLk-GVnv/s1600/Charles-Codman-xx-Approaching-Storm-xx-Private-collection.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br />
തെക്കൂന്നിരുട്ടിന്റെ തോറ്റമായി<br />
വടക്കൂന്നുപൊള്ളുന്ന കാഴ്കയായി<br />
കിഴക്കൂന്നു മലമറിക്കുന്ന പേയായ്<br />
പടിഞ്ഞാറെക്കടലിന്നിളക്കംവരും<br />
<br />
ഒക്കെയും ഭദ്രമെന്നോര്‍ത്തിരിക്കെ<br />
മുറ്റത്തെമാവിന്നിലയിളക്കി<br />
കട്ടിലില്‍ ദുസ്വപ്നഭീതിയായി<br />
ഒക്കെയും തീര്‍ക്കുന്ന രൗദ്രമോടെ<br />
പത്തുദിക്കീന്നുമതുത്ഭവിക്കും<br />
<br />
ഇപ്പോളിരമ്പിവരുന്നതുണ്ട്<br />
ചുറ്റിയടിക്കും ചുഴലിവാതം<br />
ജന്നല്‍തുറന്നിട്ടുകാത്തിരിക്ക<br />
<br />
ഇപ്പോളിരമ്പിക്കുതിച്ചുവരും<br />
<br />
<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjyqQ91MbJ5oG8-rbC-XbXPdDkM2HG5N_LpaLo0d3uixKGSBY-Df_R3_ceumOIYBYGscgLh2TvGzGuvZzjIQL-YtdMD3bnNQAaSN2IvcYyjKSE-DGwvOBtTqTUO65bdZFO2ukDVLk-GVnv/s1600/Charles-Codman-xx-Approaching-Storm-xx-Private-collection.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjyqQ91MbJ5oG8-rbC-XbXPdDkM2HG5N_LpaLo0d3uixKGSBY-Df_R3_ceumOIYBYGscgLh2TvGzGuvZzjIQL-YtdMD3bnNQAaSN2IvcYyjKSE-DGwvOBtTqTUO65bdZFO2ukDVLk-GVnv/s1600/Charles-Codman-xx-Approaching-Storm-xx-Private-collection.jpg" height="296" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കൊടുങ്കാറ്റിന്റെ വരവ്- ചാള്‍സ് കോഡ്മാന്‍</td></tr>
</tbody></table>
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-29325203772255270802014-10-31T10:01:00.001-07:002014-11-27T07:13:44.723-08:00പ്രണയസന്ധ്യ( ഒരു പഴയകവിത, കുട്ടേട്ടന് തിരിച്ചയച്ച കവിത.)<div dir="ltr" style="text-align: left;" trbidi="on">
<style type="text/css">
<!--
@page { margin: 2cm }
P { margin-bottom: 0.21cm }
</style>
</div>
-->
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">കണ്ണുകൂര്‍പ്പിച്ചുറ്റുനോക്കുന്നു
നീയെന്റെ</span></span>-</div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">കണ്ണിലേക്കീമരച്ചോട്ടിലിരിക്കവേ</span></span></div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">മിണ്ടുന്നതില്ലൊന്നുമീനോട്ടമലാതെ</span></span></div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">പുല്കുന്നതില്ലൊന്നുമീമൗനമല്ലാതെ</span></span>.</div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">ഏറുന്നു
നേരം</span></span>, <span style="font-family: Lohit Hindi;"><span lang="hi-IN">പടിഞ്ഞാട്ടുസൂര്യനും</span></span></div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">നീരവയാമൊരീ
സന്ധ്യയും പോവുന്നു</span></span>.</div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">എന്നിട്ടുമെന്റെ
കരളിലേക്കുറ്റുറ്റു</span></span></div>
<div style="margin-bottom: 0cm;">
<span style="font-family: Lohit Hindi;"><span lang="hi-IN">നോക്കിയിരിക്കുകയാണു
നീയിപ്പൊഴും</span></span></div>
<br />
<br />
ചൊല്ലുവനുണ്ടേറെത്തങ്ങളില്‍തങ്ങളില്‍<br />
പങ്കിട്ടിടാനുണ്ടു വര്‍ണ്ണക്കിനാവുകള്‍<br />
നീലത്തിരകളിളക്കിക്കഥകളൊ-<br />
രായിരം ചൊല്ലുന്നു നിന്നുടെ കണ്ണുകള്‍<br />
കൃഷ്ണമണിത്തിരശീലനീക്കിക്കിനാ-<br />
വെട്ടമെന്‍കണ്ണിലേക്കിറ്റിറങ്ങീടുന്നു. <br />
<br />
നീതിരക്കൊള്ളുന്ന ശബ്ദമേകേള്‍പ്പുഞാന്‍<br />
നിന്റെകിരണങ്ങള്‍ മാത്രമായ് കാണുന്നു.<br />
<br />
നേരമിരുളുന്നു രാവിന് നഖം നീണ്ടു<br />
ചോരയൂറ്റുംമുമ്പുനമ്മള്‍ക്കുപോയിടാം. <br />
ചൊല്ലിയതില്ല നാമൊന്നുമിന്നെങ്കിലും<br />
ചൊല്ലിക്കഴിഞ്ഞു നാമേറെ മിഴികളാല്‍<br />
പങ്കിട്ടതില്ല നാമൊന്നുമിന്നെങ്കിലും<br />
പങ്കിട്ടു നമ്മുടെ വിങ്ങും കരളുകള്‍.<br />
<br />
<br />
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. ' കറുത്തപക്ഷിയെത്തേടി' എന്നായിരുന്നു പേര്. അതുകഴിഞ്ഞതോടെ നിരന്തരം കവിതകള്‍ ബാലപ്ംക്തിയിലേക്കയക്കാന്‍ തുടങ്ങി. കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളോടെ കവിത താമസിയാതെ മടങ്ങി വരും. കവിതയിലെ ചെറിയ കുറവുകളെയും കുറ്റങ്ങളെയും പോലും ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരിക്കും ആ കുനുകുനുത്ത അക്ഷരത്തിലുള്ള കുറിപ്പ്. അങ്ങനെ കുട്ടേട്ടന് തിരിച്ചയച്ച ഒരു കവിതയാണിത്. 17-10-86 ആണു തീയതി കുറിച്ചിരിക്കുന്നതെന്നു തോന്നുന്നു.<br />
കുട്ടേട്ടന്റെ കുറിപ്പുകള്‍ എഴുത്തിന്റെ രീതിയെയും ഭാഷാ ശൈലിയെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു, ഈയിടെ പഴയകടലാസുകളും പ്രസിദ്ധീകരണങ്ങളും അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ കവിത ലഭിച്ചപ്പോള്‍ ആദ്യം തോന്നിയ അത്ഭുതം. ചില കവിതകളാവട്ടെ ഇന്നയിന്ന ഭാഗങ്ങള്‍ തിരുത്തി തിരിച്ചയക്കുക എന്നായിരിക്കും കുറിപ്പ്. അങ്ങനെ തിരിച്ചയച്ചാലും അതില്‍ വേറെയെന്തെങ്കിലും ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് വീണ്ടും തിരിച്ചയക്കും. അങ്ങനെ നാലോ അഞ്ചോതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച്, രൂപവും ഭാവം തന്നെയും പാടേ മാറിപ്പോയ കവിതകളും ഒന്നുരണ്ടെണ്ണമുണ്ട്.<br />
പഴയകടലാസുകൂട്ടത്തില്‍ നിന്നു കിട്ടിയ ഈ കവിതയില്‍ കുട്ടേട്ടന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ഠ്. മാറ്റം വരുത്തിയത്, ഇപ്പോളാണെന്നു മാത്രം. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന കാലത്ത് എഴുതിയത് എന്നതിലേറെ ഇതിന് എടുത്തുപറയാവുന്ന ഗുണങ്ങളൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പുരാവസ്തുകൗതുകം ഒന്നുകൊണ്ടുമാത്രം ഇതിവിടെ ചേര്‍ക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZvoQQiP3pqIvx2jqrTHYLAyg9ZtxL0lb9-fK0nKoUt_764Ko7Bcr949-vVga55qTiU_GUZ69ar2gQChpkZzlCMRYnpa6wNOn4YTUx-O_IY2104cE206sjkDp3hNmisERfCs61E7U3S087/s1600/DSC_0216.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZvoQQiP3pqIvx2jqrTHYLAyg9ZtxL0lb9-fK0nKoUt_764Ko7Bcr949-vVga55qTiU_GUZ69ar2gQChpkZzlCMRYnpa6wNOn4YTUx-O_IY2104cE206sjkDp3hNmisERfCs61E7U3S087/s1600/DSC_0216.JPG" height="320" width="240" /></a></div>
<br />Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-6807940781997341252014-10-30T11:25:00.001-07:002014-10-30T11:30:56.415-07:00അവിചാരിതം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഒരു സാധാരണ പ്രവൃത്തിദിവസത്തിന്റെ ചായപ്പാച്ചിലിനിടയില്‍ അടുത്തൊരു സെക്ഷന്റെ ഉള്ളില്‍ നില്ക്കുന്ന ഒരു മുഖം ഏതോ പഴയ മുഖത്തിന്റെ ച്ഛായ പേറുന്നില്ലേ എന്നു തോന്നി. പണ്ടു കണ്ടു മറന്നതിനോട് വളരെയധികം സാമ്യം തോന്നുന്ന മുഖമാകയാല്‍ അതവളല്ല എന്ന് അതേ നിമിഷം തന്നെ മനസ്സില്‍ കുറിക്കുകയും ചെയ്തു. ഇരുപത്തിയാറു വര്‍ഷം കടന്നു പോയതിന്റെ മാറ്റങ്ങള്‍ അതിലേതായാലും വായിച്ചെടുക്കാനായില്ല. എങ്കിലും ശക്തമായ ആ സാമ്യം കാരണം ചായകഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ആ സെക്ഷനിലെ സുഹൃത്ത് ആന്റണിയോട് ആ വന്നുപോയ സ്ത്രീയുടെ പേരെന്താണെന്നു തിരക്കി. ബീന എന്നു പറഞ്ഞതോടെ, ആള് അതുതന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. അക്കാലത്തിന്റെ പ്രതിനിധികളില്‍ ഏറ്റവും ഏറെ കാണലും വിളിക്കലുമുള്ള ഇന്ദുവിനോട് അന്നേരം തന്നെ വിളിച്ചുപറഞ്ഞു, നമ്മുടെ കൂടെ പഠിച്ച ഒരു സ്ത്രീ ഈ പരിസരത്തൊക്കെ കറങ്ങി നടക്കുന്നതായി തോന്നി. ബീനയ്ക്കു മാറ്റമൊന്നും കാര്യമായില്ല എന്നത് ഇന്ദുവിനെ അത്ഭുതപ്പെടുത്തിയില്ല. ഇടയ്ക്കെപ്പോഴോ, അവര്തമ്മില് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടുപോലും. ആള് ബീനതന്നെ എന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഇനി വരുമ്പോള്‍ ( തൊട്ടടുത്ത ദിവസം തന്നെ അവള്‍ക്ക് വന്നേ കഴിയൂ എന്ന് ആന്റണി പറഞ്ഞിരുന്നു) ചെന്ന് പരിചയപ്പെടാം എന്ന് ഇന്ദുവിനോട് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവിടം കൊണ്ടവസാനിച്ചില്ല അന്നത്തെ പുകില്. ഉണ്ണാനായി പുറത്തിറങ്ങിയപ്പോളാണ് സതീശ് എന്ന സുഹൃത്തിനെ കണ്ടത്. ജോലിയില്‍ പ്രവേശിച്ച സമയത്ത് പരിചയപ്പെടാന്‍ വന്ന സീനിയേഴ്സില്‍ ഒരാളാണദ്ദേഹം. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ്, എം. എ. മലയാളം എന്നൊക്കെ കേട്ടപ്പോള്‍ അന്ന് അദ്ദേഹം ചോദിച്ചു, എന്റെയൊരു ബന്ധു കഴിഞ്ഞകൊല്ലം എന്‍ എസ് എസില്‍ മലയാളം എമ്മേയ്ക്കു പഠിക്കുന്നുണ്ടായിരുന്നല്ലോ, ബീന, നിനക്കറിയാമോ, എന്ന്. അതുകൊണ്ടുതന്നെ കണ്ടതും അദ്ദേഹത്തോടുപറഞ്ഞു,അണ്ണാ, നിങ്ങളുടെയൊരു ബന്ധു ബീനയില്ലേ, അവരാണെന്ന് ഏതാണ്ടുറപ്പാണ്, ഇവിടെ വന്നിരുന്നു, എന്നെ ഏതായാലും കണ്ടിട്ടു തിരിച്ചറിഞ്ഞില്ല. ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറി ഞങ്ങള്‍ പിരിഞ്ഞു, ഞാനുണ്ണാന്‍ പോയി, തിരിയെ വന്ന് ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍. ' നിനക്കെന്നെ മനസ്സിലായിട്ടും എന്താടാ മിണ്ടാതിരുന്നത്, ഞാന്‍ ബീനയാ, സതീശണ്ണന്‍ എന്നെ വിളിച്ചു പറഞ്ഞപ്പോഴാ നീ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നൊക്കെ ഞാനറിഞ്ഞത് ' എന്നു പറഞ്ഞ് തോരാതെ ശകാരം. അതടങ്ങിയപ്പോള്‍ പിറ്റേന്ന് വരുമെന്നും കാണാമെന്നും പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു ബീന വന്നു. കണ്ടു. ബീന വന്ന കാര്യത്തിനൊരു നീക്കുപോക്കായി. പഴയക്ലാസ്സിലെ ആള്‍ക്കാരെ ആരെയെങ്കിലുമൊക്കെ കാണുകയോ ബന്ധപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പല വഴികളിലായി പലപ്പോഴായി വീണ്ടും മുന്പിലെത്തിയ ആറുപേരെക്കുറിച്ച് ഞാന്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന നാലുനമ്പരുകള്‍ കൈമാറി. ഞാനതേ ചോദ്യം അങ്ങോട്ടു ചോദിച്ചു. അവിടെ അത്രമാത്രം പേരുകള്‍ ഉണ്ടായിരുന്നില്ല. ബീനയുടെ നാട്ടിനടുത്തുനിന്ന് അന്നു വന്നിരുന്ന നമ്പൂതിരിയെക്കുറിച്ച് ചോദിച്ചു. ഒത്തിരിക്കാലത്തിനു ശേഷം നമ്പൂതിരിയെ ഇതിലും യാദൃച്ഛികമായി കണ്ട കഥ പറഞ്ഞു. നമ്പൂതിരി വലിയ ജ്യോത്സ്യനും മാന്ത്രികനുമൊക്കെയാണെന്നു പറഞ്ഞു. പറഞ്ഞു തീരും മുന്‍പ് നമ്പൂതിരിയുടെ നമ്പര്‍ ഡയല് ചെയ്തു. ഒരാളിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാം എന്ന് അദ്ദേഹത്തോടു പറഞ്ഞ് ഫോണ്‍ എന്റെ കൈയ്യില്‍ തന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഏതോ സ്ഥലത്ത് പൂജയ്ക്കു തയ്യാറെടുക്കുകയായിരുന്ന നമ്പൂതിരിക്കും വലിയ സന്തോഷം..... ഞങ്ങളും നമ്പര്‍ കൈമാറി. കവിയൂരമ്പലത്തില്‍ ഇനി വരുമ്പോള്‍ വീട്ടില്‍ വരാമെന്നു പറഞ്ഞു..... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പഴയക്ലാസ്സിലെ എല്ലാവരും ഒന്നു കൂടിച്ചേരണ്ടതാണെന്നു പറഞ്ഞാണ് ബീന പിരിഞ്ഞത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പഴയക്ലാസ്സ്. കാലം എത്ര മാറിപ്പോയി എന്ന് ഞാനോര്‍ത്തു പിന്നീട്. ഒരുപാടായി കാലം. എല്ലാം ഇന്നലെ കഴിഞ്ഞതേയുള്ളു എന്നു തോന്നും. ഇരുപത്തിയഞ്ചു കൊല്ലം എന്നെണ്ണുമ്പോള്‍ അതെത്ര നിസ്സാരമായ സംഖ്യയാണെന്നു തോന്നും. പക്ഷേ, ഓര്‍മകളെയും മുഖങ്ങളെയും പോലും പരതിയെടുക്കുവാനാവാത്തത്ര എത്രയോ അകലത്തിലാണാക്കാലം എന്നറിയുന്നത്, അതിനു ശ്രമിക്കുമ്പോഴാണ്. എന്നാല്‍ അകലും തോറുമാണ് നാമതിലേക്കു തിരിച്ചുചെല്ലുവാന്‍ കൂടുതല്‍ ശ്രമിക്കുക എന്നതാണു സത്യം. അകലും തോറും പഴയകാലത്തിന്റെ പ്രതിനിധിയായി എന്തെങ്കിലുമൊന്ന് അവിചാരിതമായി മുന്പില് പ്രത്യക്ഷപ്പെടുന്നതിന്റെ ഇടവേളകള്‍ ചുരുങ്ങും എന്നതാണ് വിചിത്രമായ സംഗതി. അല്ലെങ്കില്‍ അപ്പോള്‍ മാത്രമാവും നാമതു ശ്രദ്ധിക്കുക. വൈകിട്ട് ഓഫീസില്‍ നിന്നു മടങ്ങി വരുന്നതിനിടെ അല്ലെങ്കില്‍ കവലയില്‍ വെറുതെ നടക്കുന്നതിനിടയില്‍ പള്ളിപ്പുറം എല്‍പി സ്കൂളിലോ കമ്മാളത്തകിടി ഹൈസ്കൂളിലോ ഒന്നിച്ചു പഠിച്ച ഒരു മുഖം പെട്ടെന്നു പ്രത്യക്ഷപ്പെടുക, ട്രെയിനിലോ ബസ്സിലോ ഓഫീസിലോ പൂരപ്പറമ്പിലോ വച്ച് കോളേജില്‍ കൂടെ പഠിച്ച ഒരാളെ കാണുക, എന്തുണ്ടെടാ വിശേഷം എന്ന് ചോദിച്ച് വളരെ സ്വാഭാവികമായി സംഭാഷണത്തിലേക്കു കൊട്ടിക്കയറുക, അവരുടെയും ഇവരുടെയും വിവരം എന്തുണ്ടെന്നു പരതിത്തളരുക എന്നിങ്ങനെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എല്ലാം അവിചാരിതമായി.... അവിചാരിതമായിത്തന്നെ വേണം . അതാണ് ജീവിതത്തിന്റെ ഒരു ത്രില്ല്. കടന്നുപോയ വര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുക. അകലേക്കുപോയതിനെ വിചിത്രമായ വര്‍ണ്ണങ്ങളില്‍ പുനര്‍ജ്ജനിപ്പിക്കുക. അങ്ങനെ കൊതിപ്പിക്കുക. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നൊസ്റ്റാള്‍ജിയ എന്നത് അത്ര പോസിറ്റീവായ ഒന്നാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പഴയ കാലത്തിന്റെ മണങ്ങള്‍ക്കും നിറങ്ങള്‍ക്കും ഒക്കെ ഒരു സുഖമുണ്ട്. നിറം മങ്ങി പൂതലിച്ച ചിത്രങ്ങളായി അതു മനസ്സില്‍ നിന്നു പരതിയെടുക്കുമ്പോള്‍ ഉള്ള സുഖം. പക്ഷേ അതില്‍ അഭിരമിച്ച് മയങ്ങിപ്പോവുന്നത് ഒരു നല്ല പ്രവണതയല്ലെന്നു മാത്രം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോളേജിലെ പഴയക്ലാസ്സ് ചങ്ങാത്തങ്ങള്‍ക്കെല്ലാം കൂടി വീണ്ടും ഒന്നിച്ചു കൂടാന്‍ കഴിഞ്ഞേക്കാം. വീണ്ടും വേറെ ചില മുഖങ്ങള്‍ പഴയ ഏതെങ്കിലുമൊരു കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഏതെങ്കിലുമൊരു വളവുതിരിയുമ്പോള്‍ കടന്നു വന്നേക്കാം....</div>
<div style="text-align: justify;">
<br /></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5fg5svD_rCsW_HLQPZGt5JV07NEjxLac5p3US0MLw8SQ7H1EqGLcpWWtJc_9jqOz8XwjogKbKdz4zyuhKEt52jXE96iMK8jwrzOhPXpeJTvjkapKD9Hst08kjJudsEXGdO08ESr8zCbZg/s1600/1111.jpeg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5fg5svD_rCsW_HLQPZGt5JV07NEjxLac5p3US0MLw8SQ7H1EqGLcpWWtJc_9jqOz8XwjogKbKdz4zyuhKEt52jXE96iMK8jwrzOhPXpeJTvjkapKD9Hst08kjJudsEXGdO08ESr8zCbZg/s1600/1111.jpeg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">സംരക്ഷിക്കപ്പെട്ട പാത- ക്ലോദ് മോനെ (1873)</td></tr>
</tbody></table>
<div style="text-align: justify;">
വഴിയൊത്തിരി താണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമായി..</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0tag:blogger.com,1999:blog-2581849970430808849.post-64357259473409411592014-10-18T10:28:00.003-07:002014-10-18T10:32:26.131-07:00ഇല്ലാവചനം<div dir="ltr" style="text-align: left;" trbidi="on">
നിന്നെനിനച്ചും, നിനക്കെഴുന്നള്ളുവാ-<br />
നുള്ളിന്‍പഥങ്ങളൊക്കെത്തെളിച്ചും<br />
സിരാതന്ത്രികള്‍തോറും തുടിക്കുന്നൊ-<br />
രാനന്ദതാളത്തില്‍ നിന്‍പദന്യാസമോര്‍ത്തും<br />
കാലയാപനംചെയുന്നു;നിന്‍രൂപസാദൃശ്യ-<br />
മോരോ ഞൊടിക്കും നിനച്ചു തോറ്റെങ്കിലും.<br />
<br />
പെണ്ണാണുനീയെന്നുറച്ചു പിശാചമാം<br />
തന്മയെക്കാട്ടി,ഫണംനീര്‍ത്തി,യുന്മത്ത-<br />
പൗരുഷത്തിന്റെതെരുക്കൂത്തുകള്‍കാട്ടി.<br />
കള്ളിലും കാമത്തിലുംകിനാക്കാഴ്ചകള്‍<br />
ചാലിച്ചുതേമ്പി, സ്വയംകൃതങ്ങള്‍ കാല-<br />
സായൂജ്യമെന്നു സ്വയംവാഴ്ത്തി, യേറെനാള്‍.<br />
പെണ്ണേ, കനിഞ്ഞില്ല നീ-<br />
യൊരുസൗമ്യമാം കണ്ണേറുപോലും<br />
കനിഞ്ഞില്ലൊരിക്കലും.<br />
പെണ്ണല്ല നീ കൊടും യക്ഷിയെന്നുന്നിദ്ര-<br />
മുന്നയിച്ചാര്‍ത്തു പരാജയം ഘോഷിക്കെ<br />
പെണ്മയ്ക്കതീതമാം വൈഭവത്തോടെന്റെ<br />
പൗരുഷത്തിന്റെ കഴുത്തുഞെരിച്ചു നീ.<br />
<br />
ആണാണു നീയെന്നു നമ്പി നിനക്കൊത്ത-<br />
പെണ്ണാകുവാന്‍ വേണ്ടിയെത്രയോ ചായങ്ങള്‍<br />
ചാലിച്ചു മേലാകെയുഗ്രവര്‍ണ്ണാഞ്ചിതമാക്കി-<br />
ത്തളിര്‍ശയ്യ തീര്‍ത്തുകാത്തേറെനാള്‍.<br />
ആണ്മയ്ക്കതീതമാം മായാപദന്യാസ<br />
സാരള്യമോടെന്റെ ചുറ്റും നടക്കയും<br />
കാത്തിരുന്നിട്ടും വെളിപ്പെടാതെന്‍പെണ്മ<br />
പേക്കോലമാക്കുന്ന ജാലം പടുക്കയാല്‍<br />
പൂര്‍ത്തിയിലെത്താത്ത തേടലിന് തോപ്പിലെ<br />
ശോഷിച്ച വിഗ്രഹമാക്കിമാറ്റീയെന്നെ.<br />
<br />
വീണ്ടുവിചാരങ്ങള്‍ തീണ്ടാത്ത തിര്യക്കു-<br />
നീയെന്നുനണ്ണി മൃഗീയസദ്യയ്ക്കുള്ള<br />
കോപ്പുകള്‍ കൂട്ടി നിതാന്തവനത്തിന്റെ-<br />
യാഴത്തിലാഴ്ന്നു നിശാഘോരസാധന.<br />
ധ്യാനത്തിലൊന്നും തെളിഞ്ഞില്ല നിന്‍പദം;<br />
ചോരച്ചൊരിച്ചിലില്‍ നീതൃപ്തികൊള്ളുമെന്നൂഹിച്ചു,<br />
അംഗങ്ങളോരോന്നു ഹോമിച്ചു.<br />
ആരായല്‍മാത്രം വിഘാതങ്ങളില്ലാതെ-<br />
നീണ്ടു, നിന്‍കാലൊച്ച പോലുമേ കേട്ടില്ല.<br />
തിര്യക്കുമല്ല നീ,മാംസഗന്ധത്തിലും<br />
ശൗര്യം വളര്‍ക്കാത്തതേതൊരു ജീവിതാന്!<br />
<br />
കല്ലിനെപ്പോലെകഠിനം, പ്രകോപന-<br />
മൊന്നിലും ചായാത്ത നിശ്ചലസ്ഥൂണമെ-<br />
ന്നുന്നി ശിലാമയവസ്തുവോരോന്നിലും<br />
നിന്നെത്തിരഞ്ഞു നടന്നു തുടങ്ങിഞാന്‍.<br />
കല്ലിലും കണ്ടില്ല, മണ്ണിലും കണ്ടില്ല-<br />
യുണ്ടെന്നു നണ്ണിയതൊന്നിലും കണ്ടില്ല.<br />
എല്ലാംതകര്‍ത്തുള്ളു തോണ്ടി നോക്കീ<br />
നിന്റെയുണ്മമാത്രം കണ്ടുകിട്ടിയില്ലപ്പൊഴും.<br />
<br />
നീയില്ലയെന്നു നിനച്ചുപിന്നെ: ഘോര-<br />
വാചികള്‍കൊണ്ടു നിന്നുണ്മയില്ലായ്മയെ<br />
കോണുകള്‍ തോറും വിളിച്ചറിയിക്കുന്ന<br />
കോമരമായി ഞാനേറെനാള,പ്പൊഴോ<br />
ശൂന്യതയില്‍ നിന്നു ബിംബിച്ചുകേള്‍ക്കുന്ന<br />
മൂകസ്വരത്തിലെന്‍ വേരുകള്‍ തുള്ളുന്നു.<br />
<br />
നീയില്ലയെന്നോരറിവിന്‍ തെളിമയില്‍<br />
നിന്നുഗ്രസാന്നിദ്ധ്യമിന്നല്‍പ്പെരുക്കങ്ങള്‍<br />
ഇല്ലായ്മയില്‍നിന്നുദിച്ചോരുശക്തി-<br />
തന്നില്ലായ്മയിലെന്റെ തേടല്‍ വിറയ്ക്കുന്നു.<br />
<br />
ഇല്ലാത്തൊരച്ഛന്റിടംഭാഗമാര്‍ജ്ജിച്ചൊ-<br />
രില്ലാത്തതായ്തന്നഗാധത്തില്‍ വേരാഴ്തി-<br />
യില്ലായ്മയിലേക്കു ചില്ലകള്‍ വീശുന്നൊ-<br />
രില്ലാമരം ഞാനതെന്നറിവാകുന്നു.<br />
ഇല്ലാത്തറിവിന്‍പുലരിയിലില്ലായ്മ-<br />
സ്വര്‍ണ്ണാംശുരാജിയുതിര്‍ക്കവേ കേള്‍ക്കുന്ന<br />
ഇല്ലാസ്വരങ്ങള്‍ സംഗീതങ്ങളിങ്ങനെ-<br />
യില്ലായ്മതന്‍ മഹാഘോഷം പ്രപഞ്ചമേ!<br />
<br />
കല്ലേ ചിരിക്ക, കൃമികീടം തിമിര്‍ക്ക, ഞാ-<br />
നുണ്മയായുള്ളോരു ഗാത്രം പൊലിക്ക.<br />
എല്ലാത്തിനും മഹാതായേ, തായ്മേനി-<br />
യിലൊന്നായിരിക്കുന്നൊരച്ഛാ നമോസ്തുതേ!!<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRe2XTm4keGuKFKh608fsb9Oikhf4Zek6WFsC94XDKxJo6edwCMIuXt52SnAraGbNX4qmj8fbAm2TvDxGYMmUAH1ztv-3TycJB3kG_YKxVLWBwINlCZY3fXrePG8Wrz_bTzLMVrkq8n3QC/s1600/Aurora-Over-Norway.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRe2XTm4keGuKFKh608fsb9Oikhf4Zek6WFsC94XDKxJo6edwCMIuXt52SnAraGbNX4qmj8fbAm2TvDxGYMmUAH1ztv-3TycJB3kG_YKxVLWBwINlCZY3fXrePG8Wrz_bTzLMVrkq8n3QC/s1600/Aurora-Over-Norway.jpg" height="426" width="640" /></a><br />
<br />
<div style="text-align: justify;">
</div>
</div>
Anonymoushttp://www.blogger.com/profile/14806528597999980353noreply@blogger.com0